Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബാലന്റെ വാക്കും പാര്‍ട്ടിയുടെ പോക്കും

Janmabhumi Online by Janmabhumi Online
Oct 25, 2024, 07:40 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ഇത്ര കാലവും നാട്ടുകര്‍ സംശയിച്ചതും പറഞ്ഞു നടന്നതും സത്യം തന്നെയെന്ന് സിപിഎം തലകുലുക്കി സമ്മതിച്ചിരിക്കുന്നു. തല കുലുക്കിയതും സമ്മതിച്ചതും എ.കെ. ബാലന്‍ സഖാവാണെങ്കിലും അത് സിപിഎം നിലപാട് തന്നെയെന്ന് ഉറപ്പിക്കാം. പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമാണല്ലോ സഖാവ്. പോരാഞ്ഞ് മുന്‍മന്ത്രിയും. പറഞ്ഞത് നാക്കുപിഴയാകാന്‍ വഴിയില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് മറിച്ചു നല്‍കി എന്നാണ് പാര്‍ട്ടിയും ബാലനും സമ്മതിച്ചിരിക്കുന്നത്. 51 ശതമാനം വോട്ട് തങ്ങള്‍ക്ക് ഇല്ലാത്തതിനാല്‍ ബിജെപിയെ തോല്‍പിക്കാന്‍ ഇതല്ലാതെ മാര്‍ഗമില്ലെന്നും സഖാവ് പറയാതെ പറഞ്ഞു വച്ചിട്ടുണ്ട്. ഭരണം കിട്ടിയതുമുതല്‍, കേരളം മുഴുവന്‍ തങ്ങള്‍ക്കൊപ്പമാണെന്ന് പറഞ്ഞുകൊണ്ടിരുന്ന പാര്‍ട്ടി, സമ്മതിദായകരില്‍ പകുതിപോലും ഒപ്പമില്ലെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് സ്വയം എത്തിയിരിക്കുന്നു. തങ്ങളുടെ വോട്ടുകൊണ്ടു മാത്രം ജയിക്കാനാവില്ലെന്നും സഖാവ് സമ്മതിക്കുന്നു. അതിനര്‍ത്ഥം പാര്‍ട്ടിക്കാരോ സ്വന്തം മുന്നണിയില്‍പ്പെട്ടവരോ അല്ലാത്തവരുടേയും വോട്ടുകൊണ്ടാണ് തങ്ങള്‍ ജയിച്ചതെന്നും അധികാരത്തില്‍ ഇരിക്കുന്നതെന്നുമാണ്. പാര്‍ട്ടി സംവിധാനത്തിനപ്പുറവും ചിലരൊക്കെ നാട്ടിലുണ്ടെന്ന് സിപിഎം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. നല്ല കാര്യം.

യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയാറാകുന്നതിനെ അംഗീകരിക്കണം. പക്ഷേ, ഇതുവരെ കാണിച്ചുപോന്ന ധാര്‍ഷ്ട്യത്തെ അംഗീകരിക്കാന്‍ പൊതുജനം തയാറായെന്നു വരില്ല. പാര്‍ട്ടി തന്നെയാണു ജനമെന്നും പാര്‍ട്ടി തീരുമാനം മാത്രമാണ് ജനത്തിന്റെ താത്പര്യമെന്നും അഥവ അങ്ങനെയേ പാടുള്ളു എന്നും ഉള്ള നിലപാടില്‍ കാണിച്ചുകൂട്ടിയതിനൊക്കെ എന്തു ന്യായീകരണമാണ് സഖാക്കള്‍ക്കു പറയാനുണ്ടാവുക? ഇക്കാര്യം വോട്ടവകാശത്തിലൂടെ സമൂഹം ചോദിക്കുന്ന കാലം അത്ര വിദൂരമല്ല. അതും പതുക്കെ ബോധ്യമായിത്തുടങ്ങിയതിന്റെ സുചനയായിരിക്കണം പുതിയ നിലപാടിന് പിന്നില്‍. ഇരുമുന്നണികളും യോജിച്ചാലും ബിജെപിയെ വീഴ്‌ത്താനാവില്ലെന്ന കെ. സുരേന്ദ്രന്റെ വാക്കുകള്‍ സിപിഎമ്മിനുള്ള ചുട്ട മറുപടിയായി. സിപിഎമ്മിന് എത്താന്‍ കഴിയാത്ത 51 ശതമാനത്തിലേക്ക് ഞങ്ങള്‍ എത്തും എന്ന മുന്നറിയിപ്പ് അതിലുണ്ട്. അതു ജനമനസ്സിന്റെ മുന്നറിയിപ്പാണ്. അതിനു നേരെ ചെവി പൊത്തിയിട്ടു കാര്യമില്ല.

മുന്നണി സംവിധാനങ്ങളോട് മിക്കവാറും ഒറ്റയ്‌ക്കു പൊരുതി പലതവണ രണ്ടാം സ്ഥാനത്തും നിയമസഭയിലേക്കും ലോക്സഭയിലേയ്‌ക്കും ഓരോ തവണ ഒന്നാമതും വന്നിട്ടും ബിജെപിയെ, ജനം തിരസ്‌കരിച്ച പാര്‍ട്ടി എന്ന് തുടരെ പരിഹസിച്ചവരാണ് ഇവിടത്തെ ഇടതു വലതു മുന്നണികള്‍. പ്രത്യേകിച്ച് സിപിഎം. അവരാണിപ്പോള്‍ ഞങ്ങള്‍ മാത്രം വിചാരിച്ചാല്‍ ബിജെപിയെ പിടിച്ചുനിര്‍ത്താനാവില്ലെന്ന് തുറന്നു സമ്മതിച്ചിരിക്കുന്നത്. അതുകൊണ്ടു വോട്ടുമറിക്കും. വേണ്ടിവന്നാല്‍ വോട്ടു വാങ്ങുകയും ചെയ്യും എന്ന് അര്‍ത്ഥം. പറഞ്ഞതു പാലക്കാടിന്റെ മാത്രം കാര്യമാണെങ്കിലും മറ്റ് പല മണ്ഡലങ്ങളിലേയും കഥ ഇതൊക്കെത്തന്നെയെന്ന് വോട്ടര്‍മാര്‍ നേരത്തേ തിരിച്ചറിഞ്ഞതാണ്. അതിനെതിരെ മുന്നണികള്‍ നടത്തുന്ന ഈ വോട്ടുകച്ചവടത്തെയാണ് ഒത്തുതീര്‍പ്പു രാഷ്‌ട്രീയം എന്നു പറയുന്നത്. ആ കളി വോട്ടുപെട്ടികളില്‍ രഹസ്യമായും നിയമസഭയില്‍ പരസ്യമായും പലയാവര്‍ത്തി കേരളം കണ്ടുകഴിഞ്ഞു. അതിനൊപ്പം പരസ്പരം പോരടിക്കുന്ന ചില പൊറാട്ടു നാടകങ്ങളും. തങ്ങള്‍ക്കിഷ്ടമുള്ള വിഭാഗങ്ങളുടെ താത്പര്യങ്ങളെ മാത്രം താലോലിക്കുകയും മറ്റു ചിലരെ പുറംകാലിനു തട്ടുകയും ചെയ്യുന്ന ശൈലി പാര്‍ട്ടിക്കു നിലനില്‍പിന്റെ പ്രശ്നമായിരിക്കാം. പക്ഷെ, സര്‍ക്കാരിന് അതു പറ്റില്ലല്ലോ. അവിടെയാണ് ഒത്തുതീര്‍പ്പു രാഷ്‌ട്രീയക്കാര്‍ക്കു ദഹിക്കാത്ത സമഭാവന എന്ന ചിന്ത കടന്നുവരുന്നത്. അതിന്റെ അടിത്തറ വിവേചനരഹിതമായ ഭരണമാണ്. വോട്ടുബാങ്ക് രാഷ്‌ട്രീയം അതിനു പകരമാവില്ല. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം സമ്മതിദായകര്‍ തിരിച്ചറിയുന്നതിന്റെ സൂചനയാണ് ഇന്ന് മുന്നണികളെ അലട്ടുന്നത്. അതിന്റ ഭാഗമാണ് ഇന്നു കേള്‍ക്കുന്ന പുലമ്പലുകള്‍. നാഴികയ്‌ക്കു നാല്‍പതുവട്ടം സിപിഎം പറയുന്ന ഇതു കേരളമാണ് എന്ന രണ്ടു വാക്കുകള്‍ പൊതുജനം അവരോടു തിരിച്ചു പറയുന്ന കാലം വിദൂരമല്ല. കാരണം, കേരളം എന്നും ഒരേ സംസ്‌കാരത്തോടെ ഒരുമിച്ചു ജീവിച്ചവരുടെ നാടാണ്. ഭിന്നിപ്പിച്ചു മുതലെടുക്കാന്‍ ശ്രമിച്ചവരുടെ പരാജയത്തിന്റെയും നിസ്സഹായതയുടേയും പുലമ്പലുകളാണ് സഖാവിന്റെ വാക്കുകളില്‍ നിറഞ്ഞിരിക്കുന്നത്.

Tags: Pinarayi Governmentak balanCPM Kerala
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്മാര്‍ട്ട് സിറ്റി പദ്ധതി: പണം നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍; സ്വന്തം ഭരണ നേട്ടമാക്കി പിണറായി വിജയന്‍

Pathanamthitta

‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേള പത്തനംതിട്ടയില്‍ മേയ് 16 മുതല്‍; ഒരുങ്ങുന്നത് 71,000 ചതുരശ്രയടി പ്രദര്‍ശന നഗരി

Kozhikode

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം കോഴിക്കോട് ബീച്ചില്‍; ഇനി ആഘോഷത്തിന്റെ രാപ്പകലുകള്‍

വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് സംസാരിക്കുന്നു
Kerala

പിണറായി വാര്‍ഷികം ആഘോഷിക്കുന്നത് നിസ്സഹായരുടെ കണ്ണീരില്‍: എം.ടി. രമേശ്

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തിയ കുമ്മനം രാജശേഖരന്‍ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നു
Kerala

നവീന്‍ ബാബുവിന്റെ മരണം: സര്‍ക്കാര്‍ വ്യഗ്രത കേസ് ഇല്ലാതാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗം: കുമ്മനം

പുതിയ വാര്‍ത്തകള്‍

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്‌ക്ക് സാധ്യത, കാലവർഷക്കെടുതിയിൽ 10 പേർക്ക് ജീവൻ നഷ്ടമായി

സാധ്ന ബ്രോഡ്കാസ്റ്റ് കേസ്; അര്‍ഷദ് വാസിക്കും ഭാര്യയ്‌ക്കും വിലക്ക്

കമല്‍ഹാസന്റെ തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്

സാങ്കേതിക തകരാർ: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം മസ്കറ്റിൽ ഇറക്കി

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ദേശീയ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് മിലിറ്ററി നഴ്സിങ് സര്‍വീസ് അഡീ. ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ പി.ഡി. ഷീന ഏറ്റുവാങ്ങുന്നു. തൃശൂര്‍ മാള സ്വദേശിയാണ്‌

ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഭാരതത്തിന്റെ പെണ്‍മക്കളുടെ സിന്ദൂരത്തിന്റെ ശക്തി പാകിസ്ഥാനും ലോകവും കണ്ടു: പ്രധാനമന്ത്രി

12 ഇനം സാധനങ്ങൾക്ക് വിമാനത്താവളത്തിലേക്ക് നിരോധനം ഏർപ്പെടുത്തി ജിദ്ദ

കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ വടകരയിലെ ഡയറ്റില്‍ തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ചപ്പോള്‍

ഈ വിദ്യാലയം തുറക്കുന്നു, എഴുത്തച്ഛനിലൂടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies