കൊച്ചി: വില്‍പ്പനാനന്തര സേവനം നിഷേധിക്കുകയും ആവശ്യമായ സ്പെയര്‍ പാര്‍ട്സ് വിപണിയില്‍ ലഭ്യമാക്കാതെയും വ്യാപാരം നടത്തിയ ബൈക്ക് നിര്‍മാതാവും ഡീലറും വിലയും നഷ്ടപരിഹാരവും കോടതി ചെലവും പരാതിക്കാര്‍ക്ക് നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്.
എറണാകുളം സ്വദേശികളായ പ്രശാന്ത് വി, ജയ്ചന്ദ്ര മേനോന് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മിഷന് ഉത്തരവ്. എറണാകുളം ഇടപ്പള്ളിയിലെ കാനിഫ് മോട്ടേഴ്സ്, ന്യൂദല്‍ഹി ആസ്ഥാനമായ യു.എം.ലോഹിയ ടൂ വീലേഴ്സ് എന്നിവര്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
2.9 ലക്ഷം രൂപ നല്‍കിയാണ് രണ്ട് ക്രൂസര്‍ ബൈക്കുകള്‍ ഇവര്‍ വാങ്ങിയിരുന്നു. സ്റ്റാര്‍ട്ടിങ് ഉള്‍പ്പെടെ പല തകരാറുകളും തുടക്കം മുതലേ ആരംഭിച്ചു. ബൈക്കിന്റെ നിര്‍മാണ ന്യൂനത കണ്ടെത്തിയെങ്കിലും അത് പരിഹരിക്കാനുള്ള യാതൊരു ശ്രമവും വാഹനഡീലര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഇതേതുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.
നിര്‍മ്മാണ ന്യൂനതയാണ് യഥാര്‍ത്ഥ കാരണമെന്ന് ഡീലര്‍ ബോധിപ്പിച്ചു. ഇതോടെ പരാതിക്കാരുടെ ന്യായം ശരിയാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്,
ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് വ്യക്തമാക്കി. അതിനാല്‍ പരാതിക്കാര്‍ക്ക് തകരാറുകള്‍ ഇല്ലാത്ത പുതിയ ബൈക്കുകള്‍ മാറ്റിനല്‍കുകയോ, ബൈക്കിന്റെ വിലയായ
2,09,750 രൂപ വീതം തിരികെ നല്‍കുകയോ ചെയ്യണം.
കൂടാതെ, അരലക്ഷം രൂപ വീതം നഷ്ടപരിഹാരമായും 10,000 രൂപ വീതം കോടതിചെലവായും 30 ദിവസത്തിനകം നല്‍കണമെന്ന് ഉത്തരവ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: