Tuesday, June 17, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍; ‘രാജ്യവിരുദ്ധ പ്രവര്‍ത്തനവും രാജ്യത്തിനെതിരേയുള്ള കുറ്റകൃത്യവും തമ്മില്‍ എന്താണ് വ്യത്യാസം’

Janmabhumi Online by Janmabhumi Online
Oct 15, 2024, 07:10 am IST
in News
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനവും രാജ്യത്തിനെതിരേയുള്ള കുറ്റകൃത്യവും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇവ രണ്ടും ഒന്നാണെന്നും അതേക്കുറിച്ചാണ് മുഖ്യമന്ത്രിയോടു ചോദിച്ചതെന്നും മറുപടി കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹി കേരള ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കു നല്കിയ കത്തിന് 27 ദിവസമായി പ്രതികരണമുണ്ടായിരുന്നില്ല. അതിനാലാണ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഇപ്പോഴെങ്കിലും പ്രതികരിച്ചതില്‍ സന്തോഷം. എന്നാല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം വ്യക്തമല്ല, ഗവര്‍ണര്‍ പറഞ്ഞു.

മൂന്നു വര്‍ഷമായി രാജ്യത്തിനെതിരായി കുറ്റകൃത്യങ്ങള്‍ നടക്കുന്നെന്ന് മുഖ്യമന്ത്രി പറയുന്നു. രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അതിലാണ് നടപടിയാവശ്യപ്പെട്ടത്. എല്ലാം ഭരണഘടനയ്‌ക്കും നിയമങ്ങള്‍ക്കുമനുസൃതമായി നടക്കണം. അല്ലാത്തവ അനുവദിക്കില്ല. അതുകൊണ്ടാണ് ആളുകള്‍ക്കു എന്നോട് അസ്വസ്ഥത തോന്നുന്നത്. എനിക്കുനേരേ ആക്രമണം പോലുമുണ്ടായത്, ഗവര്‍ണര്‍ തുടര്‍ന്നു.

എന്റെ കാര്‍ ആക്രമിക്കപ്പെട്ടു. എങ്ങനെയാണ് ആക്രമണമുണ്ടായതെന്നല്ല മുഖ്യമന്ത്രി അന്വേഷിച്ചത്. ഞാന്‍ എന്തിനാണ് കാറില്‍ നിന്നു പുറത്തിറങ്ങിയതെന്നാണ് ചോദിച്ചത്. ഞാന്‍ കാറിനുള്ളില്‍ തന്നെ ഇരിക്കണമെന്നും ഗുണ്ടകളാല്‍ ആക്രമിക്കപ്പെടണമെന്നുമായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്. ആക്രമണത്തില്‍ കാറിനു നാശമുണ്ടായി. എന്നോട് അതൃപ്തിയുണ്ടായതിനാലാണ് അന്ന് ആക്രമിക്കപ്പെട്ടത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ദല്‍ഹിയില്‍ വച്ച് ദ് ഹിന്ദു പത്രത്തിന് നല്കിയ അഭിമുഖത്തെക്കുറിച്ച് ഗവര്‍ണര്‍ വീണ്ടും നിലപാടു വ്യക്തമാക്കി. മുഖ്യമന്ത്രിയുമായുള്ള അഭിമുഖത്തില്‍ പിആര്‍ ഏജന്‍സി ഇടപെട്ടിട്ടുണ്ടെന്ന് ദ് ഹിന്ദു പത്രമാണ് പറഞ്ഞത്. അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രി നിഷേധിച്ചു. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ഹിന്ദുവിനെതിരേ നടപടിയെടുക്കുന്നില്ല.

ഹിന്ദുവിനു നല്കിയ അഭിമുഖത്തില്‍ മാത്രമല്ല, പിന്നീടും മുഖ്യമന്ത്രി ഇതേ കാര്യം ആവര്‍ത്തിച്ചു. എന്നാല്‍ ഒരു സ്ഥലത്തെയോ വ്യക്തിയെയോ അദ്ദേഹം പരാമര്‍ശിച്ചില്ല. ഇതിലൂടെ മുഖ്യമന്ത്രി കേരളത്തെ മുഴുവനാണ് കുറ്റപ്പെടുത്തുന്നത്. മുഖ്യമന്ത്രിക്ക് എന്തും പറയാനുള്ള അവകാശമുണ്ട്. പക്ഷേ ഈ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതാരെന്നു പറയണം. എവിടെയാണ് നടക്കുന്നതെന്നു പറയണം, ഗവര്‍ണര്‍ പ്രതികരിച്ചു.

വ്യക്തിപരമായി ആക്ഷേപിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനും ഗവര്‍ണര്‍ മറുപടി പറഞ്ഞു. മുഖ്യമന്ത്രിക്കു സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. അദ്ദേഹം പറയുന്നതിലുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനാണ്, ഗവര്‍ണര്‍ തുറന്നടിച്ചു.

Tags: Pinarayi VijayanChief MinisterGovernor Arif Mohammed Khananti-state act
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

അവര്‍ക്ക് ആവശ്യത്തിന്, ആശമാര്‍ക്ക് നിരാശ

India

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

Main Article

പിഡിപിയും ജമാഅത്തെയും പിന്നെ പിണറായിയും

India

അഹമ്മദാബാദ് വിമാനാപകടത്തില്‍ ബി ജെ പിക്ക് നഷ്ടപ്പെട്ടത് കരുത്തനായ നേതാവിനെ, വിജയ് രൂപാണിയുടെ മരണം നികത്താനാകാത്ത നഷ്ടം

.
Kerala

ഞാൻ വിദ്യാസമ്പന്നയായ യുവതി; മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു: മറുപടി സത്യവാങ്മൂലവുമായി വീണ വിജയൻ

പുതിയ വാര്‍ത്തകള്‍

പകുതി വിദ്യാഭ്യാസ ജില്ലകളിലും ഡിഇഒമാരില്ല; പൊതുവിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി, ശമ്പള പരിഷ്‌കരണ കുടിശിക നല്കുന്നതും പ്രതിസന്ധിയിൽ

ഇറാന് ആണവായുധം കൈവശം വയ്‌ക്കാൻ കഴിയില്ലെന്ന് ട്രംപ് ; മറുവശത്ത് ടെഹ്‌റാനെ ഉടൻ ഒഴിപ്പിക്കണമെന്ന് ഇസ്രായേൽ : ഇറാനെതിരെ വലിയ ആക്രമണ സാധ്യത

കലിതുള്ളി മഴയും തിരയും; നിരവധി വീടുകള്‍ തകര്‍ന്നു, മത്സ്യത്തൊഴിലാളികള്‍ വറുതിയിലേക്ക്, എംഎല്‍എമാരും മന്ത്രിയും വോട്ട് പിടിത്തത്തിന്റെ തിരക്കിൽ

കോട്ടണ്‍ഹില്‍ സ്‌കൂളിലെ ദേശീയഗാന വിവാദം; അധ്യാപികയെ ശാസിച്ചത് ദേശാഭിമാനിയിലെ ജീവനക്കാരന്റെ നേതൃത്വത്തില്‍

മിഡിൽ ഈസ്റ്റിൽ പറക്കുന്ന വിമാനക്കമ്പനികൾക്ക് വെല്ലുവിളിയായി യുദ്ധം ; ഇറാനിൽ കുടുങ്ങിയ ആയിരക്കണക്കിന് ഇന്ത്യക്കാർ അതിർത്തികളിലേക്ക് നീങ്ങുന്നു

മിമിക്രിക്കാര്‍ അച്ഛനെ അനുകരിക്കുന്നത് കൊഞ്ഞനം കുത്തുന്നത് പോലെ!

തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന

ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു- ഇറാൻ എംബസി

ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു, ആദ്യബാച്ച് അർമേനിയയിലേക്ക് പുറപ്പെട്ടതായി കേന്ദ്രസർക്കാർ

ടെഹ്റാന്റെ വ്യോമ മേഖല പൂർണമായും ഇസ്രയേലിന്റെ അധീനതയിൽ, ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് നെതന്യാഹു, ലക്‌ഷ്യം ഇറാന്റെ പരമോന്നത നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies