Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അയോദ്ധ്യാകാണ്ഡത്തിലെ ശ്രാവണന്‍

പ്രൊഫ.ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍ by പ്രൊഫ.ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍
Jul 21, 2024, 07:39 pm IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

പ്രായാധിക്യത്താല്‍ ജരാനരയും അന്ധതയും ബാധിച്ച വൃദ്ധദമ്പതികളുടെയും മകന്റെയും കഥ ദശരഥമഹാരാജാവ് അന്ത്യകാലത്ത് അനുസ്മരിക്കുന്നുണ്ട്. പ്രാണപ്രയാണമടുത്ത തപോധനന്റെ ശാപവാക്കുകള്‍കൊണ്ട് തനിക്ക് പുത്രദുഃഖത്താല്‍ മരിക്കേണ്ടിവരുമെന്ന് ദശരഥന്‍ കൗസല്യയെ അറിയിക്കുന്നതാണ് സന്ദര്‍ഭം. നായാട്ടില്‍ ആസക്തനായി കൈകളില്‍ വില്ലും ശരവും സജ്ജമാക്കി വനാന്തരത്തിലെ ഒരു നദീതീരത്ത് അര്‍ദ്ധരാത്രിയില്‍ ദശരഥന്‍ നിന്നു. അപ്പോള്‍ ദാഹിച്ചു വലഞ്ഞ മാതാപിതാക്കള്‍ക്കുവേണ്ടി വെള്ളം കോരുവാനായി ഒരു മുനികുമാരന്‍ നദീതീരത്തെത്തി. ഇരുട്ടുനിറഞ്ഞ രാത്രി. വെള്ളത്തില്‍ കുടം മുക്കുമ്പോള്‍ കുടത്തിനുള്ളിലേക്ക് ജലം പ്രവശിച്ചപ്പോഴുണ്ടായ മുഴക്കം കേട്ട് ആന തുമ്പിക്കരംകൊണ്ട് ജലംകോരുകയാണെന്ന് ധരിച്ച് ദശരഥന്‍ നാദഭേദിയായ അമ്പ് വില്ലില്‍ തൊടുത്ത് വലിച്ചയച്ചു.

”ഹാ ഹാ ഹതോസ്മ്യഹം, ഹാ ഹാ ഹതോസ്മ്യഹം – ഞാന്‍ കൊല്ലപ്പെട്ടവനായി, കൊല്ലപ്പെട്ടവനായി. ഞാന്‍ ആര്‍ക്കുമൊരു ദോഷവും ചെയ്തിട്ടില്ല. എനിക്കെന്തേ ഇങ്ങനെ വരാന്‍ കാരണം. ആരാലാണാവോ ഞാന്‍ കൊല്ലപ്പെട്ടത്. ദാഹപരവശരായി മാതാപിതാക്കള്‍ എന്നെയും കാത്ത് പര്‍ണ്ണശാലയിലിരിക്കുന്നു” എന്നീ പ്രലപനങ്ങള്‍ കേട്ട് അത്യന്തം ഭയന്നു വിറച്ച് ദശരഥന്‍ അമ്പേറ്റു വീണുകിടക്കുന്ന മുനികുമാരന്റെ അടുത്തെത്തി പാദങ്ങളില്‍ വീണ് താന്‍ ആരെന്നും, നായാട്ടില്‍ ഭ്രമിച്ച താന്‍ ആന തുമ്പിക്കരംകൊണ്ട് വെള്ളം കോരുകയാണെന്ന് ധരിച്ച് അമ്പയച്ചതാണെന്നും അപരാധിയായ താന്‍ പ്രാണന്‍ ത്യജിക്കുമെന്നും പറഞ്ഞപ്പോള്‍ മുനികുമാരന്‍ ഇങ്ങനെ പ്രതിവചിച്ചു.

”എല്ലാം കര്‍മ്മഫലമാണ്. അതു തടുക്കാനാവില്ല. അങ്ങേക്ക് ബ്രഹ്മഹത്യാപാപമുണ്ടാകുമെന്ന് ഭയംവേണ്ട. ഞാന്‍ വൈശ്യനാണ്. നീ എത്രയും പെട്ടെന്ന് ചെന്ന് എന്റെ അച്ഛനമ്മമാരെ ആശ്വസിപ്പിക്കുക. വാര്‍ദ്ധക്യമേറി ജനാനരയും പൂണ്ടു കണ്ണുകാണാതെ എന്നെയും കാത്തിരിപ്പാണവര്‍. വെള്ളം നല്‍കി അവരുടെ ദാഹമകറ്റുക. സംഭവിച്ചതെല്ലാം അവരോട് പറയുക. സത്യമറിഞ്ഞാല്‍ നിന്നെ അവര്‍ രക്ഷിക്കും. എന്റെ താതനു കോപം വന്നാല്‍ നിന്നെ ശപിച്ചു വെണ്ണീറാക്കാന്‍ മടിക്കില്ല. പ്രാണന്‍ പോകാത്തതുകൊണ്ട് പീഢിതനാണ് ഞാന്‍. എന്നില്‍ തറഞ്ഞിരിക്കുന്ന ബാണം നീ വലിച്ചൂരുക.”

ദശരഥന്‍ അമ്പ് വലിച്ചൂരിയെടുത്തതോടെ മുനികുമാരന്‍ പ്രാണന്‍ വെടിഞ്ഞു. ജലകുംഭവുമെടുത്ത് രാജാവ് വൃദ്ധതാപസരിരിക്കുന്ന ആശ്രമത്തിലെത്തി. പുത്രന്‍ വരാന്‍ താമസിക്കയാല്‍ വൃദ്ധദമ്പതികള്‍ അവനെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴാണ് ദശരഥന്‍ അവരുടെ അടുക്കലേക്ക് വന്നത്. പാദവിന്യാസം കേട്ട് തങ്ങളുടെ പുത്രന്‍ വന്നുവെന്നുവിചാരിച്ച് ”മകനേ നീ എന്തിത്ര താമസിച്ചു. വേഗം വെള്ളം തരിക” എന്നു പറഞ്ഞു.

ദശരഥന്‍ ഭയഭക്തിയോടുകൂടി സംഭവിച്ചതെല്ലാം വൃദ്ധദമ്പതികളെ അറിയിച്ചു. ”ജ്ഞാനികളായ നിങ്ങള്‍ എന്നോടു ക്ഷമിക്കണം. പാപിയായ എനിക്ക് മറ്റാശ്രയമില്ല.” ദശരഥന്റെ വാക്കുകള്‍ കേട്ടിട്ട് ഏറ്റവും ദുഃഖിതരായി കരഞ്ഞുകൊണ്ട് അവര്‍ പറഞ്ഞു.

”ഞങ്ങളുടെ പുത്രന്‍ എവിടെ കിടക്കുന്നു. അവന്റെ അടുത്തേക്ക് ഞങ്ങളെ കൊണ്ടുപോകുക.” ദശരഥന്‍ അവരെ മുനികുമാരന്റെ ഭൗതികശരീരം കിടക്കുന്ന സ്ഥലത്തെത്തിച്ചു. എല്ലാം കര്‍മ്മഫലം. മകന്റെ ശരീരം തലോടി പലതും പറഞ്ഞ് അവര്‍ വിതുമ്പിക്കരഞ്ഞു. പിന്നീടവര്‍ ചിതകൂട്ടുവാന്‍ ദശരഥനോട് നിര്‍ദ്ദേശിച്ചു. മുനികുമാരന്റെ ദേഹം ചിതയില്‍വെച്ച് അഗ്നിയെ ജ്വലിപ്പിച്ചപ്പോള്‍ ആ വൃദ്ധദമ്പതികളും ആ ചിതയില്‍ പ്രവേശിച്ച് ദേഹത്യാഗം ചെയ്തു. പുത്രശോകത്താല്‍ നീയും മരിക്കുക എന്ന ശാപവചനം നല്‍കിയിട്ടാണ് വൃദ്ധതാപസനും പത്‌നിയും അഗ്നിപ്രവേശം ചെയ്തത്.

നോക്കൂ ആ മുനികുമാരനോളം പാവനാത്മാവായി മറ്റൊരു കഥാപാത്രം രാമായണത്തിലുണ്ടെന്നു തോന്നുന്നില്ല. അശരണരായ വൃദ്ധമാതാപിതാക്കളെ ഉപേക്ഷിച്ചു കടക്കുന്ന സന്തതികള്‍ പെരുകുന്ന കലിയുഗത്തില്‍, ത്രേതായുഗത്തിലെ ആ മുനികുമാരന്‍ ഒരു മഹനീയ മാതൃകയായി കാലാതീതനായി മുന്നില്‍ നില്‍ക്കുന്നു. ജരാനരകള്‍ ബാധിച്ചും കാഴ്ചശക്തി നശിച്ചും ജീവിതാന്ത്യത്തിലെത്തിയ ആ വൃദ്ധദമ്പതികള്‍ക്ക് ഏകാശ്രയമായിരുന്നു മകന്‍. വെള്ളം കൊണ്ടുവരാന്‍ പോയ അവന്‍ വരാന്‍ താമസിച്ചപ്പോള്‍ പരിഭവപ്പെടുന്ന വൃദ്ധദമ്പതികളില്‍ തിരിനീട്ടുന്നത് പുത്രനിര്‍വ്വിശേഷമായ സ്‌നേഹവും മമതയുമാണ്. ഭാരതസംസ്‌കൃതിയില്‍ പൂവിട്ട അത്യുദാരമായ മാതൃപിതൃപുത്രബന്ധമാണ്. അയോദ്ധ്യാകാണ്ഡത്തിലെ ദശരഥന്‍ അനുസ്മരിക്കുന്ന ജീവിതഖണ്ഡത്തിലുള്ളത്. വൃദ്ധതാപസന്റെ ശാപം ഒരു വിധത്തില്‍ ദശരഥന് ശുഭാപ്തി വിശ്വാസവും മറ്റൊരുവിധത്തില്‍ തീരാത്ത മനഃക്ലേശവും നല്‍കിയെന്ന് രാമായണം വ്യക്തമാക്കുന്നു. കര്‍മ്മവും ഫലവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. മുനികുമാരന്റെ (ശ്രാവണന്‍) കഥ നല്‍കുന്ന സന്ദേശവും മറ്റൊന്നല്ല.

Tags: ramayanaAyodhyakanda
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമായണം സൃഷ്ടിച്ചത് ഭൂമി പിളര്‍ന്ന് ഉള്ളിലേക്ക് പോകുന്ന സ്ത്രീകളെ സൃഷ്ടിക്കാനെന്ന് എംഎം സചീന്ദ്രന്‍

കുവൈത്ത് സന്ദര്‍ശന വേളയില്‍ മഹാഭാരതവും രാമായണവും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുകയും പുസ്തക രൂപത്തില്‍  പ്രിന്‍റ് ചെയ്യുകയും ചെയ്ത അറബികളുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

മഹാഭാരതവും രാമായണവും അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത, പ്രിന്‍റ് ചെയ്ത അറബികളെ കണ്ട് പ്രധാനമന്ത്രി മോദി

India

250 വർഷം പഴക്കം , 419 താളിയോലകൾ ; തമിഴ്നാട്ടിൽ പുരാതന രാമായണ കൈയെഴുത്തുപ്രതികൾ കണ്ടെത്തി

Entertainment

രാജമൗലിയുടെ പുതിയ ചിത്രത്തിന് രാമായണ കഥയുമായി ബന്ധം ; മഹേഷ് ബാബു എത്തുക ശ്രീരാമനായെന്ന് റിപ്പോർട്ട്

Samskriti

ഇന്ന് വാത്മീകി ജയന്തി: വന്ദേ വാത്മീകി കോകിലം

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies