ന്യൂദല്‍ഹി: തുടര്‍ച്ചയായ പത്തുവര്‍ഷത്തെ ഭരണനഷ്ടത്തിന് ശേഷം ഇത്തവണയെങ്കിലും അധികാരത്തില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷകള്‍ അവസാനിച്ച് ഇന്‍ഡി മുന്നണി. ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ എന്‍ഡിഎ സഖ്യകക്ഷികളെ അടര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണിത്.
സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഒരിഞ്ചുപോലും മുന്നോട്ട് പോകാതെ വന്നതോടെ മൂന്നാംവട്ടവും പ്രതിപക്ഷത്തിരിക്കേണ്ട അവസ്ഥയിലാണ് അവര്‍. കേന്ദ്രഭരണത്തില്‍ നിന്ന് വര്‍ഷങ്ങളായി മാറിനില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ ചില ഇന്‍ഡി പാര്‍ട്ടികള്‍ ബിജെപിയുമായി ചര്‍ച്ചകള്‍ക്കുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ വരും നാളുകളില്‍ ഇന്‍ഡി മുന്നണി തകരാനാണ് സാധ്യത.
24 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ വസതിയില്‍ ഇന്നലെ നടന്നു. ശിവസേനാ നേതാവ് ഉദ്ധവ് ഠാക്കറെയും തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജിയും യോഗത്തില്‍ നിന്ന് വിട്ടു നിന്നു. അഭിഷേക് ബാനര്‍ജിയും സഞ്ജയ് റാവത്തുമാണ് ഇരുപാര്‍ട്ടികളെയും പ്രതിനിധീകരിച്ച് യോഗത്തിലെത്തിയത്. പത്തുവര്‍ഷത്തിന് ശേഷം ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് ലഭിക്കും. രാഹുല്‍ഗാന്ധി പ്രതിപക്ഷ നേതാവാകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: