കോട്ടയം: അസഹനീമായ ചൂടും ലോക്സഭ തെരഞ്ഞെടുപ്പും മൂലം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളം വിടുന്നു. മുക്കാല്‍ ലക്ഷത്തോളം പേര് കഴിഞ്ഞ ഒരു മാസത്തിനിടെ സ്വന്തം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ടെന്നാണ് തൊഴില്‍ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍ . ഇക്കാര്യത്തില്‍ വ്യക്തമായ കണക്ക് വകുപ്പിന്റെ കൈവശമില്ല . ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നാളെ തുടങ്ങുന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിനും പെരുന്നാളിനും മറ്റുമായാണ് തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങിയത്. ബീഹാര്‍, യുപി, ബംഗാള്‍ എന്നിവിടങ്ങളിലെ തൊഴിലാളികളാണ് മുഖ്യമായും തിരികെ പോയിട്ടുള്ളത്. തമിഴ്നാട്ടുകാര്‍ മാത്രമാണ് കുറച്ചുപേരെങ്കിലും ശേഷിക്കുന്നത്.
കരാര്‍ തൊഴില്‍ മേഖലയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ദൗര്‍ലഭ്യം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത് . കെട്ടിട നിര്‍മ്മാണവും മറ്റും കാര്യമായി നടക്കുന്നില്ല. മേയ് ആദ്യവാരത്തോടെ തൊഴിലാളികള്‍ മടങ്ങിയെത്തിത്തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: