ദേശീയപാത അതോറിറ്റിയുടെ ‘ഒരു വാഹനം ഒരു ഫാസ്ടാഗ്’ മാനദണ്ഡം പ്രാബല്യത്തിൽ. ഒന്നിൽ കൂടുതൽ വാഹനങ്ങൾക്ക് ഒരു ഫാസ്ടാഗ് ഉപയോഗിക്കുന്നതും ഒന്നിലധികം ഫാസ്ടാഗുകൾ ഒരു വാഹനം ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നത്. ഇനി മുതൽ ഒരു വാഹനത്തിൽ ഒന്നിലധികം ഫാസ്ടാഗുകൾ ഉണ്ടെങ്കിൽ അവയെല്ലാം ഇനി ഉപയോഗിക്കാനാകില്ലെന്ന് അധികൃതർ അറിയിച്ചു.
ഇവയിൽ ഒന്നൊഴിച്ച് ബാക്കിയുള്ളവ ഡീആക്ടിവേറ്റ് ചെയ്യണം. ഇലക്ട്രോണിക് ടോൾപിരിവ് സംവിധാനങ്ങളുടെ കാര്യക്ഷമത കൂടുതൽ ഉറപ്പുവരുത്തുന്നതിനും തട്ടിപ്പുകൾ തടയുന്നതിനുമാണ് പദ്ധതി നടപ്പിലാക്കുന്നത്. വൺ വെഹിക്കിൾ വൺ ഫാസ്ടാഗ് പദ്ധതി ജനുവരിയിൽ നടപ്പിലാക്കുമെന്ന് മുമ്പ് ദേശീയപാതാ അതോറിറ്റി അറിയിച്ചിരുന്നു. തട്ടിപ്പുകൾക്ക് തടയിടുക എന്നതാണ് ഇതിലൂടെ പ്രാഥമികമായി കേന്ദ്രസർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
ആർബിഐ പുറത്തുവിട്ട മാനദണ്ഡങ്ങൾ അനുസരിച്ച് ഫാസ്ടാഗ് ഉപയോക്താക്കളുടെ കെവൈസി പ്രക്രിയ അടുത്തിടെ കൂടുതൽ കർശനമാക്കിയിരുന്നു. റോഡ് ഗതാഗത മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയപാത അടിസ്ഥാനവികസന സൗകര്യ കോർപ്പറേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരത്തിൽ കെവൈസി പൂർത്തിയാക്കാത്ത ഫാസ്ടാഗുകൾ ജനുവരി 31-ന് ശേഷം തുടർന്ന് പ്രവർത്തിക്കില്ലെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: