Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പോപ്പുലര്‍ ഫ്രണ്ടിന്റെ ശവപ്പെട്ടിയില്‍ ആണിയടിച്ചത് റൗഫ് ഷെറീഫ്; ഭീകര പരിശീലന ഫണ്ടിങ് രഹസ്യങ്ങള്‍ മണി മണി പോലെ പറഞ്ഞു

Janmabhumi Online by Janmabhumi Online
Mar 28, 2024, 11:00 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകര പരിശീലന ഫണ്ടിങ് രഹസ്യങ്ങള്‍ മണി മണി പോലെ പറഞ്ഞ് എന്‍ ഐ എ നടപടികള്‍ സുഗമമാക്കിയത് അഞ്ചല്‍ സ്വദേശി റൗഫ് ഷെറീഫ്. ഹത്രാസ് കലാപ ഗൂഡാലോചന കേസില്‍ യുപി പൊലീസിന്റെ പിടിയിലായ സിദ്ദിഖ് കാപ്പനില്‍ നിന്നാണ് പദ്ധതിക്ക് പണമെത്തിച്ച റൗഫ് ഷെറീഫിനെ കുറിച്ചു വിവരം ലഭിച്ചത്. ക്യാംപസ് ഫ്രണ്ട് ജനറല്‍ സെക്രട്ടറിയായിരുന്ന റൗഫ് ഷെരീഫ് ഒമാനിലെ ഷെല്‍ കമ്പനിയിലൂടെയാണ് പോപ്പുലര്‍ ഫ്രണ്ടിനു ഹവാല രീതിയില്‍ ഫണ്ട് എത്തിച്ചിരുന്നത്. കേസില്‍ കുറ്റസമ്മതം നടത്തിയ റൗഫിന് അടുത്തിടെയാണ് ജാമ്യം ലഭിച്ചത്. ലക്‌നൗ ജയിലില്‍ കഴിയവെ എന്‍ ഐ എ ഇഡി സംഘങ്ങള്‍ റൗഫിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രാജ്യവ്യാപക റെയ്ഡുകളും അറസ്റ്റുകളും നടന്നത്.
റൗഫ് ഷെറീഫിന്റെ കുറ്റസമ്മത മൊഴി ഇപ്രകാരം:
‘ ഞാന്‍ 2013 ലാണ് പോപ്പുലര്‍ ഫ്രണ്ട് അംഗമായത്. കോളജ് വിദ്യാര്‍ഥിയായിരിക്കെ 2015 ല്‍ ക്യാംപസ് ഫ്രണ്ടില്‍ ചേര്‍ന്നു. 201819 ല്‍ ക്യാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറിയുടെ ചുമതല ലഭിച്ചു.
ഡല്‍ഹി ഷഹീന്‍ ബാഗ് എഫ് 23 കെട്ടിടത്തിലാണ് ക്യാംപസ് ഫ്രണ്ട് ഓഫിസ്. മുന്‍ പ്രസിഡന്റ് കണ്ണൂര്‍ സ്വദേശി എ.വി. ഷോയിബാണ് ഈ കെട്ടിടം വാടകയ്‌ക്ക് എടുത്തത്. ഈ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് പി എഫ് ഐ നേതാവ് അബ്ദുല്‍ റഹ്മാന്‍ താമസിച്ചിരുന്നത്. പി എഫ് ഐ ഡല്‍ഹി ഓഫിസ് തൊട്ടടുത്ത് ഷഹീന്‍ ബാഗ് എഫ് 30 കെട്ടിടത്തിലാണ്. ഞാന്‍ അവിടെ സ്ഥിരമായി സന്ദര്‍ശിച്ചിരുന്നു.
2016 ല്‍ എനിക്ക് സി എ ബിരുദം ലഭിച്ചു.
2018 നവംബറില്‍ മസ്‌ക്കറ്റിലെ റയീസ് ഇന്റര്‍നാഷണല്‍ കമ്പനിയില്‍ ജനറല്‍ മാനേജറായി ജോലി ലഭിച്ചു. ഇക്കാലത്ത് ഇടയ്‌ക്കിടെ ഇന്ത്യയിലേക്ക് വന്നിരുന്നു.
ഗള്‍ഫില്‍ പി എഫ് ഐയുടെ സജീവ പ്രവര്‍ത്തകര്‍ മുസ്‌ലിങ്ങളില്‍ നിന്നു ഫണ്ട് സമാഹരിച്ച് ഹവാല മാര്‍ഗം ഇന്ത്യയിലേക്ക് അയക്കും. ചിലപ്പോള്‍ സംഘടനകളുടെയോ വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും തുക നിക്ഷേപിക്കാറുണ്ട്.
പി എഫ് ഐ ഗള്‍ഫ് എക്‌സിക്യൂട്ടീവ് കൗണ്‍സിലാണ് ഗള്‍ഫിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കേരളത്തിലും ചില സംസ്ഥാനങ്ങളിലും ജില്ലാ എക്‌സിക്യൂട്ടിവ് കൗണ്‍സിലുകളുണ്ട്. മുസ്ലിങ്ങളില്‍ നിന്നു ഫണ്ട് സമാഹരിക്കലാണ് എക്‌സിക്യൂട്ടീവ് കൗണ്‍സിലുകളുടെ ചുമതല.
ദോഹയിലെ നൗഫല്‍ ഷെറീഫ്, മുഹമ്മദ് ഷെറീഫ്, മസ്‌കറ്റിലെ മുഹമ്മദ് ഫൈസല്‍ ബഷീര്‍ , റമീസ് എന്നിവര്‍ക്കാണ് ഗള്‍ഫിലെ ഫണ്ട് സമാഹരണചുമതല.
ക്യാംപസ് ഫ്രണ്ട് വിദ്യാര്‍ഥി സംഘടനയാണെങ്കിലും നടത്തിപ്പ് പി എഫ് ഐ നേതാക്കളാണ്.
പി എഫ് ഐ നിയന്ത്രണത്തില്‍ റിഹാബ് ഫൗണ്ടേഷന്‍, ഗ്രീന്‍ വാലി , അഡ്വക്കറ്റ് കൗണ്‍സില്‍, എന്‍സിഎച്ച് ആര്‍, ജൂനിയര്‍ ഫ്രണ്ട്, വിമെന്‍സ് ഫ്രണ്ട്, ഹിറ്റ് സ്‌ക്വാഡ് തുടങ്ങിയ പോഷക സംഘടനകളുണ്ട്.
റിഹാബ് ഇന്റര്‍നാഷണല്‍ വിദേശ രാജ്യങ്ങളില്‍ നിന്നു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സമാഹരിക്കുന്ന ഫണ്ട് പി എഫ് ഐ പ്രവര്‍ത്തനങ്ങള്‍ക്കാണ് ചെലവിടുന്നത്. ഗ്രീന്‍ വാലി അക്കാഡമികളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന മുസ്‌ലിം കുട്ടികളെ മതതീവ്രവാദത്തിലേക്ക് എത്തിക്കും. പി എഫ് ഐ സജീവ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ഗ്രീന്‍ വാലി വിദ്യാര്‍ഥികള്‍ പിടിക്കപ്പെട്ടാല്‍ ഇരവാദം ഉയര്‍ത്തി രക്ഷപ്പെടും.
അഡ്വക്കറ്റ് കൗണ്‍സിലും എന്‍ സി എച്ച്ആര്‍ഒ യും പി എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നിയമ സഹായം ഉറപ്പാക്കും.
തേജസ് മുഖപത്രത്തിലും പുറത്തുമുള്ള നിരവധി മാധ്യമ പ്രവര്‍ത്തകര്‍ പി എഫ് ഐ അംഗങ്ങളാണ്.
കുട്ടികള്‍ക്കായി ജൂനിയര്‍ ഫ്രണ്ടും വനിതകള്‍ക്കായി വിമെന്‍സ് ഫ്രണ്ടും പ്രവര്‍ത്തിക്കുന്നു.
ഹിറ്റ് സ്‌ക്വാഡ് പോലെ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ചില പോഷക സംഘടനകളുമുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിനുള്ള സേനാവിഭാഗമാണ് ഹിറ്റ് സ്‌ക്വാഡ്. ഇവര്‍ക്ക് കായിക, ആയുധ പരിശീലനം നല്‍കി ആക്രമണങ്ങള്‍ നടത്താറുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനായി കൊലപാതകങ്ങളും കലാപങ്ങളും നടത്താന്‍ കെല്‍പുള്ളവരാണ് ഹിറ്റ് സ്‌ക്വാഡുകള്‍.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഒരു ശാഖയിലുള്ളവര്‍ക്ക് മറ്റു ശാഖകളിലുള്ളവരെ അറിയാന്‍ കഴിയില്ല. ഉന്നത നേതാക്കളും മാനേജര്‍മാരുമാണ് എല്ലാം അറിയുന്നത്.
ഐ ടി മേഖലയുമായി ബന്ധപ്പെട്ടവര്‍ അംഗങ്ങളായ സോഷ്യല്‍ മീഡിയ സെല്ലും പിഎഫ് ഐക്കുണ്ട്. രാജ്യത്തെയും കേന്ദ്ര സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുകയും വര്‍ഗീയ വിദ്വേഷം പരത്തുകയുമാണ് സോഷ്യല്‍ മീഡിയ സെല്ലിന്റെ ചുമതല. ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ സെല്‍ പ്രചാരം നല്‍കും.
ഹത്രാസില്‍ ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ടതും പി എഫ് ഐ പ്രചരണ വിഷയമാക്കി.
മുന്‍പ് സി എ എ വിരുദ്ധ പ്രക്ഷോഭം സര്‍ക്കാര്‍ അടിച്ചമര്‍ത്തിയത് പി എഫ്‌ഐയുടെ പരാജയമായി. അതിനാല്‍ ഹത്രാസ് സംഭവം ആളിക്കത്തിക്കാന്‍ അവസരമാക്കിയാണ് സംഘത്തെ അവിടേക്ക് അയച്ചത്.
ഹത്രാസിലേക്ക് പോകാന്‍ അതികുര്‍ റഹ്മാന് ഞാന്‍ 5000 രൂപ അക്കൗണ്ടിലേക്ക് ഇട്ടു കൊടുത്തു. സിദ്ദിഖ് കാപ്പന്റെ അക്കൗണ്ടിലേക്ക് പി എഫ് ഐയിലെ കെ.പി. കമാല്‍ പണം നല്‍കി.
ചില ദലിത് സംഘടനകളെ ഇളക്കിവിട്ട് ദലിത് മേല്‍ജാതി കലാപം സൃഷ്ടിക്കുകയായിരുന്നു സംഘത്തിന്റെ ദൗത്യം.
പി എഫ് ഐ ഡല്‍ഹി, യു പി, രാജസ്ഥാന്‍, ബിഹാര്‍, ബംഗാള്‍ സംസ്ഥാനങ്ങളില്‍ അതിവേഗം വളരുന്നുണ്ട്.
ബാബ്‌റി മസ്ജിദ് തകര്‍ത്ത യിടത്ത് ക്ഷേത്രം നിര്‍മിക്കാനുള്ള സുപ്രീം കോടതി വിധി മുസ്ലിം വികാരമിളക്കി സംഘടനയില്‍ അംഗങ്ങളെ ചേര്‍ക്കാന്‍ സഹായകമായി. സി എ എ വിരുദ്ധ പ്രക്ഷോഭ കാലത്തും ഏറെപ്പേര്‍ പി എഫ് ഐ അംഗത്വമെടുത്തു. സംഘടനയ്‌ക്ക് ഫണ്ട് വരവും കൂടി. പക്ഷേ കോവിഡ് ലോക്ഡൗണും പൊലീസ് നടപടികളും കാരണം സി എ എ വിരുദ്ധ പ്രക്ഷോഭം അവസാനിച്ചു. അതു കാരണമാണ് ഹത്രാസ് സംഭവം അവസരമാക്കിയത്.
സിദ്ദിഖ് കാപ്പന്‍ സംഘത്തിനു പിന്നാലെ ഹിറ്റ് സ്‌ക്വാഡ് അംഗങ്ങളായ അന്‍ഷാദ് ബദറുദ്ദീനെയും ഫിറോസ് ഖാനെയും പെട്രോള്‍ ബോംബുകളും ആയുധക്കളുമായി ഹത്രാസിലേക്ക് അയച്ചിരുന്നു. സിദ്ദിഖ് കാപ്പനും സംഘവും പിടിയിയിലായതോടെ ഹത്രാസ് ദൗത്യം ഉ പേക്ഷിച്ചു. ഹത്രാസില്‍ കലാപം സൃഷ്ടിച്ചിരുന്നെങ്കില്‍ പി എഫ് ഐ പദ്ധതി വിജയിച്ചേനെ.
പി എഫ് ഐ ഡല്‍ഹി ഓഫിസ് മാനേജര്‍ കൂടിയായ കെ.പി.കമാലാണ് സംഘങ്ങളെ അയക്കുന്നതും നിയന്ത്രിക്കുന്നതും.
ഒരേ ദൗത്യത്തിനു കമാല്‍ പല സംഘങ്ങളെ അയക്കുമെന്ന് ഹിറ്റ് സ്‌ക്വാഡുകളുടെ മൊബൈല്‍ ഡാറ്റ പരിശോധിച്ചാല്‍ അറിയാനാകും. കൂടുതല്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നത് എന്റെ ജീവന്‍ അപകടത്തിലാക്കും.
ഒ.എം.എ സലാം, പി.കോയ, ഇ.എം. അബ്ദു റഹ്മാന്‍, അനീസ് അഹമ്മദ്, എ.എം. ഇസ്ലാം, കെ.പി. കമാല്‍, എം.കെ. ഫൈസി, അബ്ദുല്‍ വാഹിദ് സേട്ട്, മുഹമ്മദ് യൂസഫ്, വി.പി. നസറുദ്ദീന്‍, നൗഫല്‍ ഷെറീഫ് എന്നിവരാണ് പി എഫ് ഐയുടെ പ്രധാനികള്‍. ഇവരില്‍ പി.കോയ ഉള്‍പ്പെടെ പലരും സിമി ഭാരവാഹികളായിരുന്നു.
ക്യാംപസ് ഫ്രണ്ടിന്റെ ഇടപാടുകള്‍ പണമായാണ് നല്‍കാറുള്ളത്.
പി എഫ് ഐ പ്രവര്‍ത്തനത്തിനായി അനധികൃത ബാങ്ക് ഇടപാടുകള്‍ നടന്നിട്ടുണ്ട്.’

റൗഫ് ഷെറീഫിന്റെയും ഹിറ്റ് സ്‌ക്വാഡ് അംഗങ്ങളായ ബദറുദ്ദീന്‍, ഫിറോസ് ഖാന്‍ എന്നിവരുടെയും കുറ്റസമ്മത മൊഴികളാണ് എന്‍ ഐ എ ക്കു മുന്നില്‍ പി എഫ് ഐ ദുരൂഹതകളുടെ ചുരുളഴിച്ചത്.

Tags: Popular Front Of IndiaRauf SherifSiddique KappanPICK
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

നിലമ്പൂരിന്റെ പാഠവും വെല്ലുവിളിയും

Editorial

ഭരണത്തില്‍ തുടരാന്‍ ദേശത്തെ ഒറ്റുന്നവര്‍

Kerala

സിദ്ദിഖ് കാപ്പന്റെ വീട്ടിൽ പൊലീസ്: ഇഡി റെയ്ഡിനു മുന്നോടി

News

എസ്ഡിപിഐക്ക് പിഎഫ്ഐ നല്‍കിയത് കണക്കില്‍പ്പെടാത്ത പണം

India

പിഎഫ്ഐയുടെ ഗൂഢാലോചന : ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് ജാർഖണ്ഡിലെ ആദിവാസി പെൺകുട്ടികളെ വിവാഹം കഴിച്ച് ഭൂമി വാങ്ങിക്കൂട്ടാൻ സഹായമൊരുക്കുന്നു

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച

ഞായറാഴ്ച സിറിയയിലെ ഡമാസ്കസ് സെന്‍റ് ഏലിയാസ് ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന സ്ഫോടനത്തിന് ശേഷമുള്ള പള്ളിയുടെ അകത്തെ ദൃശ്യം;.അമേരിക്ക സിറിയയില്‍ ബാഷര്‍ അല്‍ അസ്സാദിനെ ഭരണത്തില്‍ നിന്നും തൂത്തെറിഞ്ഞത് ഐഎസ് ഉള്‍പ്പെടെയുള്ള ആഭ്യന്തരഗ്രൂപ്പുകളുടെ സഹായത്തോടെയാണ്

ക്രിസ്ത്യന്‍ പള്ളിയില്‍ പൊട്ടിത്തെറിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍; കുര്‍ബാന സ്വീകരിക്കുകയായിരുന്ന 25 ക്രിസ്ത്യന്‍ വിശ്വാസികള്‍ കൊല്ലപ്പെട്ടു

സിന്ധു നദീജല കരാർ നിർത്തിയതിന് ഇന്ത്യയോട് പ്രതികാരം ചെയ്യും : വെള്ളം തന്നില്ലെങ്കിൽ യുദ്ധം ചെയാനും പാകിസ്ഥാൻ തയ്യാറാണെന്ന് ബിലാവൽ ഭൂട്ടോ

പാതിവില തട്ടിപ്പ് : കെ എന്‍ ആനന്ദകുമാറിന് രണ്ട് കേസുകളില്‍ ജാമ്യം

ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണം, പ്രതിരോധിച്ചതായി ഖത്തര്‍

കണ്ണിമവെട്ടുന്ന സമയം കൊണ്ട് പാകിസ്ഥാന്റെ ആണവകേന്ദ്രം കിരാന കുന്നുകൾ ഭസ്മമാകും : ലോകത്തിലെ ഏറ്റവും ശക്തമായ മിസൈൽ അഗ്നി -V ഒരുക്കാൻ ഇന്ത്യ

അമ്പലപ്പുഴ ഡോള്‍ഫിന്റെ ജഡം തീരത്തടിഞ്ഞു, ആശങ്കയില്‍ മത്സ്യത്തൊിലാളികള്‍

ലോകരാജ്യങ്ങളുമായി സംവദിക്കുന്നതിലുള്ള മോദിയുടെ കരുത്തും ഊര്‍ജ്ജസ്വലതയും ആഗോളതലത്തില്‍ ഇന്ത്യയുടെ മൂലധനമാണെന്ന് ശശി തരൂര്‍

ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ക്രൂയിസ് മിസൈലുകൾ ഇന്ത്യ വിന്യസിച്ചിരുന്നു ; ഞങ്ങൾ വിചാരിച്ചത് ഇന്ത്യ ആണവ ആക്രമണം നടത്തിയെന്നാണ് ; ബിലാവൽ ഭൂട്ടോ സർദാരി

ഇറാന്റെ ഉന്നത കമാൻഡർ മുഹമ്മദ് ഹുസൈൻ ബക്രിയുടെ കൊലപാതകത്തിൽ അസിം മുനീറിന് പങ്ക് : ബക്രിയുടെ സ്ഥലം ഇസ്രായേലിന് ചോർത്തി കൊടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies