Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇഡിയെ ആക്രമിച്ചാല്‍ നിങ്ങളുടെ ചീട്ട് കീറും; തൃണമൂല്‍ ഗുണ്ടയായ സന്ദേശ്ഖലിയിലെ ഷേഖ് ഷാജഹാന് പൂട്ട് വീണത് ഇഡിയെ ആക്രമിച്ചപ്പോള്‍…

ഇഡി എന്ന എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ വെടക്കാക്കി തനിക്കാക്കാനാണ് ഇന്ത്യയിലെ പ്രതിപക്ഷപാര്‍ട്ടികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കാത്ത, അനധികൃത സ്വത്ത് സമ്പാദനം നടത്താത്ത പ്രതിപക്ഷനേതാക്കള്‍ ഇല്ല എന്ന സ്ഥിതിയാണ് ഇഡി ഇന്ത്യയാകെ നിരങ്ങുന്നതിലൂടെ തെളിയുന്നത്.

Janmabhumi Online by Janmabhumi Online
Mar 9, 2024, 07:46 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഇഡി എന്ന എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ വെടക്കാക്കി തനിക്കാക്കാനാണ് ഇന്ത്യയിലെ പ്രതിപക്ഷപാര്‍ട്ടികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കാത്ത, അനധികൃത സ്വത്ത് സമ്പാദനം നടത്താത്ത പ്രതിപക്ഷനേതാക്കള്‍ ഇല്ല എന്ന സ്ഥിതിയാണ് ഇഡി ഇന്ത്യയാകെ നിരങ്ങുന്നതിലൂടെ തെളിയുന്നത്.

ഇഡിയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയുയര്‍ത്തി ഇഡിയെ ആക്രമിക്കാം എന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. അതാണ് ബംഗാളിലെ സന്ദേശ് ഖലയിലെ ക്രിമിനലായ തൃണമൂല്‍ നേതാവ് ഷേഖ് ഷാജഹാന്റെ കാര്യത്തില്‍ കണ്ടത്. കോടികളുടെ റേഷന്‍ കുംഭകോണം നടത്തിയ ഷേഖ് ഷാജഹാന്‍ എന്ന ക്രിമിനലിന്റെ വീട് റെയ്ഡ് ചെയ്യാന്‍ എത്തിയതായിരുന്നു ഇഡി. 2024 ജനവരി അഞ്ചിന് ഷേഖ് ഷാജഹാന്റെ വീട്ടില്‍ പ്രാഥമിക പരിശോധനകള്‍ക്ക് എത്തിയ ഇഡിയെ ഷേഖ് ഷാജഹാന്റെ ഗുണ്ടകള്‍ ആക്രമിക്കുകയായിരുന്നു. വെറും അഞ്ച് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നൂറുകണക്കിന് ഗുണ്ടകളാണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇഡി ഉദ്യോഗസ്ഥര്‍ ആശുപത്രിയിലായി. പക്ഷെ അതോടെ ഷേഖ് ഷാജഹാന്റെ ചീട്ട് കീറി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കല്‍ക്കത്ത ഹൈക്കോടതി കര്‍ശനമായി വിധിപ്രസ്താവനകള്‍ ഷേഖ് ഷാജഹാനെതിരെ പുറപ്പെടുവിച്ചത് ഇഡിയെ ആക്രമിച്ചു എന്ന കുറ്റത്തിന്റെ പേരിലാണ്.

55 ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ ഷേഖ് ഷാജഹാനെ സാധാരണഗതിയില്‍ പിടിക്കുക എളുപ്പമല്ല. കാരണം മമതയുടെ വിശ്വസ്തനായ ഗുണ്ടാനേതാവായ ഷേഖ് ഷാജഹാന് മമത തന്നെ അഭയം കൊടുത്തതിനാലാണ് 55 ദിവസത്തോളം ബംഗാള്‍ പൊലീസിന് പോലും ഷേഖ് ഷാജഹാനെ പിടികൂടാന്‍ കഴിയാതിരുന്നത്.

പക്ഷെ അതിന് ശേഷം കല്‍ക്കത്ത ഹൈക്കോടതി അസാധാരണമായ നടപടിയിലേക്ക് കടക്കുകയായിരുന്നു. അതായത് മമതയുടെ നിയന്ത്രണത്തിലുള്ള ബംഗാള്‍ പൊലീസില്‍ നിന്നും ഷേഖ് ഷാജഹാനെ പിടികൂടാനുള്ള ഉത്തരവാദിത്വം ഇഡിയെയും സിബിഐയെയും ഏല്‍പിക്കുകയായിരുന്നു കല്‍ക്കത്ത ഹൈക്കോടതി. ഇതോടെ മമതയുടെ പിടിവിട്ടു. ഇഡിയും സിബിഐയും ബംഗാളില്‍ എത്തിയാല്‍ ഏത് ഇരുട്ടില്‍ ഒളിപ്പിച്ചാലും ഷേഖ് ഷാജഹാനെ പിടിക്കും എന്ന കാര്യം മമതയ്‌ക്ക് അറിയാം. അതോടെയാണ് 55 ദിവസം ഇരുട്ടില്‍ മറഞ്ഞ ഷേഖ് ഷാജഹാന്‍ വെളിച്ചത്തിലേക്ക് പൊന്തിയത്. 56ാം ദിവസം ബംഗാള്‍ പൊലീസ് ഷേഖ് ഷാജഹാനെ പിടികൂടി. പക്ഷെ പ്രശ്നം അവിടെ തീര്‍ന്നില്ല. ഇഡിയെ ആക്രമിച്ച കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ സിബിഐയ്‌ക്ക് ഷേഖ് ഷാജഹാനെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യണമെന്ന ആവശ്യവും കല്‍ക്കത്ത ഹൈക്കോടതി അംഗീകരിച്ചു. ഇതോടെ ഷേഖ് ഷാജഹാനെ മമതയ്‌ക്ക് സിബിഐയെ ഏല്‍പിക്കേണ്ടി വന്നു. ഇഡിയെ ആക്രമിച്ച ജനവരി അഞ്ചിന് ഷേഖ് ഷാജഹാന്‍ തന്റെ രണ്ട് ഫോണില്‍ നിന്നും തന്റെ ഗുണ്ടകള്‍ക്ക് ഇഡി വന്നാല്‍ തടയാന്‍ പലതവണ നിര്‍ദേശങ്ങള്‍ നല്‍കിയതായി തെളിവ് കണ്ടെടുത്തിട്ടുണ്ട്. മാത്രമല്ല, അവസാന നിമിഷം ഷേഖ് ഷാജഹാനെ സിബിഐയുടെ കൈകകളില്‍ നിന്നും രക്ഷിക്കാന്‍ സ്ഥിരം പ്രതിപക്ഷ അഭിഭാഷകനായ അഭിഷേക് മനു സിംഘ് വിയെക്കൊണ്ട് സുപ്രീംകോടതിയില്‍ ഒരു ശ്രവും നടത്തി നോക്കി. ഇഡിയെ ആക്രമിച്ച കേസില്‍ ബംഗാള്‍ പൊലീസ് ഷേഖ് ഷാജഹാനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സിബിഐയുടെ ആവശ്യമില്ലെന്നും ആയിരുന്നു അഭിഷേക് മനു സിംഘ് വിയുടെ വാദം. ഇദ്ദേഹം സുപ്രീംകോടതിയില്‍ അടിയന്തരവാദം കേള്‍ക്കലിന് പരാതി നല്‍കി. സുപ്രീംകോടതി ജസ്റ്റിസ് ഖന്നയാണ് ഈ വാദം കേട്ടത്. പക്ഷെ അദ്ദേഹം അഭിഷേക് മനു സിംഘ് വിയുടെ പരാതി വാദം പോലും കേള്‍ക്കാതെ തള്ളി. അത്രയ്‌ക്ക്പോലും നിലവാരമില്ലാത്ത പരാതിയാണെന്ന് സുപ്രീംകോടതി ഒറ്റനോട്ടത്തിലേ കണ്ടെത്തിയിരുന്നു. പണ്ട് സുപ്രീംകോടതിയെ മോദിയ്‌ക്കും ബിജെപിയ്‌ക്കും എതിരെ വിറപ്പിച്ചിരുന്ന അഭിഭാഷകരായിരുന്നു അഭിഷേഖ് മനു സിംഘ് വിയും കപില്‍ സിബലും പ്രശാന്ത് ഭൂഷണും പി. ചിദംബരവും. എന്നാല്‍ പുതിയ മോദി സര്‍ക്കാര്‍ ഇപ്പോള്‍ നിയമത്തിന്റെ പരിധിയ്‌ക്കുള്ളില്‍ നിന്നുകൊണ്ടാണ് ഒരു ചുവടും മുന്നോട്ട് വെയ്‌ക്കുന്നത്.

ബംഗാളില്‍ ഇഡിയെ മൂന്നിടത്ത് വെച്ചാണ് ആക്രമിച്ചത്. ഒന്ന് ഷേഖ് ഷാജഹാന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോഴാണ്. രണ്ടാമത്തെ ആക്രമണം നടന്നത് നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ സര്‍ബേറിയയില്‍ വെച്ചാണ്. തൃണമൂല്‍ നേതാവ് ശങ്കര്‍ ആദ്യയുടെ വീട്ടില്‍വെച്ചാണ് മൂന്നാമത്തെ ആക്രമണം നടന്നത്. ഈ മൂന്ന് ആക്രമണങ്ങളെക്കുറിച്ചും ഷേഖ് ഷാജഹാനെ വിശദമായി ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് വീണ്ടും സിബിഐ തന്നെ കല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതോടെയാണ് കല്‍ക്കത്ത ഹൈക്കോടതി ഉടനെ ഷേഖ് ഷാജഹാനെ സിബിഐയ്‌ക്ക് വിട്ടുകൊടുക്കാന്‍ ബംഗാള്‍ പൊലീസിനും മമത സര്‍ക്കാരിനും അവസാന തിട്ടൂരം നല്‍കിയത്. ഇതോടെ ഇത് അനുസരിക്കാന്‍ വഴിയില്ലാതായി.

‘ഇഡിയെ പേടി’ കാരണമാണ് പ്രതിപക്ഷത്തിലെ പലരും ബിജെപിയില്‍ ചേരുന്നതെന്ന് പല പ്രതിപക്ഷ നേതാക്കളും കുറ്റപ്പെടുത്താറുണ്ട്. പക്ഷെ അസാധാരണ അധികാരങ്ങളുള്ള സ്ഥാപനമാണ് ഇഡി. കള്ളപ്പണം വെളുപ്പിക്കുന്നതിനും അനധികൃത സ്വത്ത് സമ്പാദനത്തിനും എതിരെ എതിരെ പ്രവര്‍ത്തിക്കാന്‍ ഇഡിയ്‌ക്ക് അസാധാരണ നിയമാധികാരമുണ്ട്. വിമര്‍ശിച്ച് വിമര്‍ശിച്ച് ഇഡിയെ ഇല്ലാതാക്കാമെന്ന പ്രതിപക്ഷനേതാക്കളുടെ ചിന്ത വെറും പാഴ് വേല മാത്രമാണെന്നറിയുക. കുറ്റം ചെയ്താല്‍ ഇഡി കടിയ്‌ക്കുക തന്നെ ചെയ്യും. ഷേഖ് ഷാജഹാന്‍ എന്ന തൃണമൂല്‍ ഗുണ്ടാനേതാവിന്റെ ചീട്ട് കീറിയതും ഇഡിയെ ആക്രമിച്ച ആ ദിവസം മുതലാണ്.

 

Tags: Sheikh ShajahanCBITrinamool CongressSupreme CourtEDTMCenforcement directorateMamata Banerjee
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി അസി.ഡയറക്ടര്‍ക്കതിരായ കൈക്കൂലിക്കേസ്: തെളിവു കണ്ടെത്തുന്നതേയുള്ളൂവെന്ന് സംസ്ഥാന സര്‍ക്കാര്‍

Kerala

കൈക്കൂലി ആരോപണം ഉന്നയിച്ച വ്യവസായിയെ അറസ്റ്റുചെയ്യില്ലെന്ന് ഇഡി, ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി

Entertainment

ക്ഷയരോഗബാധിത, നില വഷളെന്നും നടി ലീന മരിയ പോള്‍, ജാമ്യാപേക്ഷയില്‍ ഇടപെടാതെ സുപ്രീം കോടതി

പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര (ഇടത്ത്)
India

പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്‌ക്ക് ഇഡി നോട്ടീസ് ഹാജരാകാതെ വധേര

.
Kerala

ഞാൻ വിദ്യാസമ്പന്നയായ യുവതി; മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു: മറുപടി സത്യവാങ്മൂലവുമായി വീണ വിജയൻ

പുതിയ വാര്‍ത്തകള്‍

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies