Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹിമാലയത്തിന്റെ സ്വര്‍ഗീയ സൗന്ദര്യം

Janmabhumi Online by Janmabhumi Online
Feb 19, 2024, 10:39 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

പോകേണ്ടത് ഇതിനുമപ്പുറത്താണ്. ഗംഗ, വാമകം, നന്ദനവനം, ഭാഗീരഥീശിഖരം, ശിവലിംഗ പര്‍വതത്താല്‍ ചുറ്റപ്പെട്ട തപോവനം… ഇവിടമാണ് ഹിമാലയത്തിന്റെ ഹൃദയം. ഈ ഹൃദയത്തില്‍, അജ്ഞാതരായി വസിക്കുന്ന എത്രയോ ഉന്നതാത്മാക്കള്‍ ലോകോദ്ധാരണാര്‍ത്ഥം ആവശ്യമായ ശക്തി സംഭരിക്കുന്ന ശ്രമത്തിലാണ്. അതേപ്പറ്റി ചര്‍ച്ച ചെയ്യുന്നത് ഉചിതമല്ലെന്നുതന്നെയല്ല, അതിന്റെ ആവശ്യവുമില്ല. സമയോചിതമല്ലെന്ന കാരണത്താലും അതിലേയ്‌ക്ക് വെളിച്ചം വീശുന്നത് ശരിയല്ല.

എന്റെ മാര്‍ഗ്ഗദര്‍ശകന്‍ ഇവിടെനിന്നും മുമ്പോട്ടുള്ള വഴി കാണിച്ചു നടന്നു. അനേകം മൈല്‍ ദുര്‍ഘടമായ കയറ്റം കടന്നു കഴിഞ്ഞു തപോവനം കാണുമാറായി. ചുറ്റും വിശ്വോത്തര സൗന്ദര്യം വിതറി ഹിമാഛാദിതമായ പര്‍വതശൃംഖലകള്‍ നാലുവശവും നില്പുണ്ടായിരുന്നു. മുമ്പിലെ ശിവലിംഗപര്‍വതത്തിലെ ദൃശ്യം കണ്ടാല്‍ വിശാലകായനായ സര്‍പ്പം ഫണം നിവര്‍ത്തി നില്ക്കുകയാണെന്നുതന്നെ തോന്നുമായിരുന്നു. ഭാവനാശക്തിയുള്ളവര്‍ക്ക് ഭുജംഗധാരിയായ ശിവന്റെ ദര്‍ശനം ചര്‍മ്മചക്ഷുക്കളാല്‍ സാദ്ധ്യമാണിവിടെ. വലതുഭാഗത്ത് അരുണിമയാര്‍ന്ന സുമേരു പര്‍വതമാണ്. നീലിമയാര്‍ന്ന മറ്റു ചില പര്‍വതശൃംഗങ്ങളുമുണ്ട്. അവ ബ്രഹ്മപുരി എന്നു വിളിക്കപ്പെടുന്നു. ഇതിനല്പം പിന്നിലായി ഇടതുവശത്തു ഭഗീരഥപര്‍വതം സ്ഥിതിചെയ്യുന്നു. ഗംഗാവതരണാര്‍ത്ഥം ഭഗീരഥന്‍ തപസ്സുചെയ്തത് ഇവിടെ ഇരുന്നാണെന്നു പറയപ്പെടുന്നു.
ഗംഗോത്രിയില്‍ ഗൗരികുണ്ഡത്തിനടുത്ത്, ഭഗീരഥശില എന്നപേരില്‍് ഒരു പാറയുണ്ട്. ഇതിനെ സംബന്ധിച്ചും ഭഗീരഥന്റെ തപസ്സിന്റെ കാര്യം പറയപ്പെടുന്നുണ്ട്. ഈ സ്ഥലം വാസ്തവത്തില്‍ മഞ്ഞുമൂടിയ ഭഗീരഥ പര്‍വതമാണ്. ഈ പര്‍വതത്തില്‍ ്‌നിന്നു ഗംഗ ഉത്ഭവിച്ചതായിട്ടാണ് എഞ്ചിനീയര്‍മാര്‍ കണക്കാക്കുന്നത്.

ഭഗീരഥ പര്‍വതത്തിന്റെ പിന്നിലായിട്ടാണ് നീലഗിരി എന്ന പര്‍വതം ഉള്ളത്. നീലജലമുള്ള നീലനദി ഇവിടെ നിന്നും പ്രവഹിക്കുന്നു. വര്‍ണ്ണശബളമായ ഈ പര്‍വതങ്ങളുടെ സ്വര്‍ഗ്ഗീയ സൗന്ദര്യം ഉയര്‍ന്ന ഒരിടത്തുനിന്നു കാണാവുന്നതാണ്. മഞ്ഞുരുകുമ്പോള്‍ ഭഗീരഥ പര്‍വതത്തിന്റെ വിസ്തൃതമായ മൈതാനം ദുര്‍ഗമമായിത്തീരുന്നു. മഞ്ഞുപൊട്ടി വലിയ വിള്ളലുകള്‍ ഉണ്ടാകുന്നു. അതിന്റെ വായില്‍ ആരെങ്കിലും അകപ്പെട്ടുപോയാല്‍ തിരിച്ചെത്തുമെന്ന് ആശിക്കേണ്ട. ശ്രാവണഭാദ്രപദ മാസത്തില്‍ (ചിങ്ങംകന്നി) മഞ്ഞുരുകി തീരുമ്പോള്‍ ഇത് യഥാര്‍ത്ഥത്തില്‍ നന്ദനവനമായിതോന്നും. നന്ദനവനമെന്നു പേരു മാത്രമല്ല, ഇവിടുത്തെ അന്തരീക്ഷവും അപ്രകാരമാണ്. ആ സമയത്ത് പച്ചപ്പട്ടു വിരിച്ചതുപോലെ പുല്ലുകള്‍ എഴിക്കും. ദുര്‍്ല്ലഭമായ പച്ചമരുന്നുകളുടെ മണം ഈ പ്രദേശം മുഴുവന്‍ സുഗന്ധപൂരിതമാക്കുന്നു. ഭൂമീദേവി പുഷ്പിണിയായി നില്ക്കുന്നതായി കാണപ്പെടുന്നു. ഇത്തരം സൗന്ദര്യത്തിന്റെ ഉറവിടമായ ഭൂമിയില്‍ ദേവന്മാര്‍ വസിക്കുന്നുണ്ടെങ്കില്‍ അതില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നു? പാണ്ഡവര്‍ സ്വര്‍ഗാരോഹണത്തിനായി ഇവിടെ വന്നുവെന്ന് പറയുന്നതില്‍ അതിശയോക്തി തോന്നേണ്ടതില്ല.

ഹിമാലയത്തിന്റെ ഹൃദയത്തിലുള്ള ഈ തപോവനം എത്രമാത്രം മനോഹരമാണോ, അത്രതന്നെ ദുര്‍്ഘടവുമാണ്. പൂജ്യത്തിലും താഴെ ഉറഞ്ഞുകൂടുന്ന തണുപ്പില്‍ ഈ സൗന്ദര്യം കാണാന്‍വേണ്ടി ഇവിടെ താമസിക്കാനുള്ള കഴിവ് ചുരുക്കം ചിലര്‍ക്കേ കാണുകയുള്ളു. ബദരീനാഥം, കേദാര്‍നാഥം എന്നിവ ഈ തീര്‍ത്ഥതപോവനത്തിന്റെ പരിധിയില്‍ പെടുന്നു. ഇപ്പോഴത്തെ വഴിയിലൂടെ ഗോമുഖത്തുനിന്നും കേദാര്‍നാഥത്തിലേക്കുള്ള ദൂരം ഏതാണ്ട് 250 മൈലാണ്. (400 കി.മി) എന്നാല്‍ ഇവിടെ തപോവനത്തില്‍ നിന്നും ‘മാണാ’ താഴ്‌വരയിലൂടെ പോയാല്‍ വെറും 20 മൈലേ ഉള്ളൂ. ആ കണക്കിന് കേദാര്‍നാഥം ഇവിടെനിന്നും 12 മൈല്‍ മാത്രം ദൂരെയാണ്. പക്ഷേ മഞ്ഞുകട്ടകള്‍ വിരിച്ച വഴിയിലൂടെയുള്ള യാത്ര എല്ലാവരാലും സാദ്ധ്യമല്ല.

ഈ തപോവനത്തെ സ്വര്‍ഗ്ഗമെന്നു വിളിക്കുന്നു. ഇവിടെ എത്തിക്കഴിഞ്ഞപ്പോള്‍ യഥാര്‍ത്ഥത്തില്‍ സ്വര്‍ഗ്ഗത്തില്‍ വന്നു നില്ക്കുകയാണെന്ന അനുഭവമാണ് എനിക്കുണ്ടായത്. ആരുടെ നിര്‍ദ്ദേശപ്രകാരമാണോ, ഈ ശരീരം നിമിത്തമാത്രമാക്കി, പാവയെപ്പോലെ നടന്നുകൊണ്ടിരിക്കുന്നത്, ആ പരാശക്തിയുടെ കാരുണ്യത്തിന്റെ ഫലമാണിതെല്ലാം.

വിജനതയിലെ കുടില്‍

ഈ കുടിലിനുചുറ്റും നിശ്ശബ്ദത പരന്നിരിക്കയാണ്. പ്രകൃതി സ്തംഭിച്ചു നില്ക്കയാണ്. വിജനതയിലെ ശൂന്യത അരോചകമായനുഭവപ്പെടുന്നു. പകല്‍ കഴിഞ്ഞു, രാത്രിയായി. അപരിചിതമായ ചുറ്റുപാടായതിനാല്‍ ഉറക്കവും വരുന്നില്ല. ഹിംസ്രജന്തുക്കളോ, കള്ളന്മാരോ, സര്‍പ്പങ്ങളോ ഭൂതങ്ങളോ അല്ല പക്ഷേ ഏകാകിത്വമാണ് ഭയം ഉളവാക്കിയത്. തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതൊഴികെ ശരീരത്തിന് ജോലിയൊന്നുമില്ലായിരുന്നു. മസ്തിഷ്‌കം വെറുതെ ഇരിക്കുകയായിരുന്നു. പഴയ ചിന്താശീലം പ്രവര്‍ത്തനത്തിലേര്‌പ്പെട്ടു. ഏകാന്തതയില്‍ എന്തുകൊണ്ടാണ് ഭയം തോന്നുന്നത് എന്നാലോചിക്കാന്‍ തുടങ്ങി.

ഒരു ചിന്ത ഉള്ളിലുദിച്ചു. മനുഷ്യന്‍ സമഷ്ടിയുടെ ഒരംശമാണ്. സമഷ്ടിയാണ് അവനെ വളര്‍ത്തിയതും. ജല തത്ത്വവുമായി ചേര്‍ക്കപ്പെട്ട മത്സ്യത്തിന്റെ ശരീരത്തിന് ജലത്തില്‍ മാത്രമേ ജീവിക്കാന് പറ്റൂ എന്നപോലെ സമഷ്ടിയുടെ ഒരംശംസമുദായത്തിന്റെ ഒരു ഘടകംവിസ്തൃതമായ ചൈതന്യത്തിന്റെ ഒരു സ്ഫുലിംഗംആയിതിനാല്‍ അവനു സമൂഹത്തില്‍ മാത്രമേ സുഖം ലഭിക്കുകയുള്ളൂ. തനിയെ ആവുമ്പോള്‍ വിശാല ചേതനാസമൂഹത്തില്‍നിന്നും ഒറ്റപ്പെടുന്നത് നിമിത്തം ആന്തരിക പോഷണം നിലച്ചുപോകുന്നു. ഈ അഭാവത്താലുള്ള അസ്വസ്ഥതയാവാം ഏകാന്തതയിലെ ഭയമായി തീരുന്നത്.

ഭാവനാശക്തി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പ്രസ്ഥാപിതവിശ്വാസങ്ങളെ പുഷ്ടിപ്പെടുത്തുന്ന അനേകം ഓര്മ്മകള്‍ ജീവിതത്തില്‍നിന്നും തുടച്ചെടുത്തു. ഏകാന്തതയുടെ… ഏകാന്ത യാത്രയുടെ പല സന്ദര്‍ഭങ്ങളും ഓര്‍മ്മയില്‍ തെളിഞ്ഞുവന്നു. അവയില്‍ രസമൊന്നുമില്ലായിരുന്നു. സമയം പോക്കുക മാത്രമായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത്, തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ടവരെ പാര്‍പ്പിക്കുന്ന മുറിയില്‍ താമസിച്ച ദിവസങ്ങള്‍ ഓര്‍മവന്നു. ആ മുറിയില് ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു. ഏകാന്തതമൂലമുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദമാണുണ്ടായിരുന്നത്. ഒരു മാസത്തിനുശേഷം മോചനം കിട്ടി പുറത്തുവന്നപ്പോള്‍ ശരീരം മാമ്പഴംപോലെ മഞ്ഞിച്ചിരുന്നു. നില്ക്കുമ്പോള്‍്, കണ്ണില്‍ ഇരുട്ടുകയറുകയായിരുന്നു.
(തുടരും)

(ഗായത്രീ പരിവാര്‍ സ്ഥാപകന്‍ ശ്രീരാംശര്‍മ ആചാര്യയുടെ ‘വിജനതയിലെ സഹചാരികള്‍’ എന്ന ഗ്രന്ഥത്തില്‍ നിന്ന്)

Tags: Gayatri parivarCompanions in the lonlinessSri Ramsharma Acharyabeauty of Himalayas
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജപവും ധ്യാനവും സമന്വയിക്കുമ്പോള്‍

Samskriti

അക്ഷമയിലുള്ളത് നൈരാശ്യവും അസ്ഥിരതയും

Samskriti

ശ്രേഷ്ഠതയുടെ മാനദണ്ഡം

Samskriti

വിശ്വസമാജത്തിന്റെ അംഗത്വം

Samskriti

ചേതോഹരം ഹിമാലയന്‍ കാഴ്ചകള്‍

പുതിയ വാര്‍ത്തകള്‍

പ്രകാശ് ദഡ് ലാനി (വലത്ത്) രാഹുല്‍ ഗാന്ധി ടെക്നീഷ്യന്‍മാരോട് സംസാരിക്കുന്നു (ഇടത്ത്)

മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ വന്ന രാഹുല്‍ ഗാന്ധിക്ക് കണക്കിന് കൊടുത്ത് പ്രകാശ് ദഡ് ലാനി;രാഹുല്‍ ഗാന്ധീ, ഇന്ത്യ മാറുകയാണ്

ഇന്ദു മേനോന്‍ (ഇടത്ത്) അഖില്‍ പി ധര്‍മ്മജന്‍ (വലത്ത്)

പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കണം എന്ന അപേക്ഷയുമായി ഇന്ദുമേനോനോട് അഖിൽ പി ധർമ്മജൻ

ഹമാസ് വധിച്ച ഇസ്രയേല്‍ ബന്ദികളായ മൂന്ന് പേര്‍

ഹമാസ് ബന്ദികളായി പിടിച്ച മൂന്ന് ഇസ്രയേല്‍ക്കാരുടെ മൃതദേഹങ്ങള്‍ ഗാസയില്‍ കണ്ടെത്തി

ഇറാന്‍റെ ഫര്‍ദോ ആണവറിയാക്ടറില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം

എന്താണ് ഇറാന്‍ ചെയ്യുന്ന കുറ്റം? എന്താണ് ഇറാന്റെ ആണവനിലയത്തില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം?

എബി വി പിയുടെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

തെളിവില്ല ,നടന്‍ ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമക്കേസ് അവസാനിപ്പിക്കുന്നു

ആലുവയിൽ രണ്ടേമുക്കാൽ കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

മോഷണ കേസിൽ നാല് പ്രതികൾ അറസ്റ്റിൽ

തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി എ ബി വി പിയുടെ വിദ്യാഭ്യാസ ബന്ദ്

സംസ്‌കൃത സ്‌കോളര്‍ഷിപ്പ് : തുക എത്രയും വേഗം വിതരണം ചെയ്യാനുളള നടപടി വേണമെന്ന് കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies