ന്യൂദല്‍ഹി: മാലിദ്വീപിന്റെ പുതിയ സുഹൃത്തായി പാകിസ്ഥാന് എത്തുമ്പോള്‍ ശത്രുവിന്റെ ശത്രു മിത്രം എന്ന പഴഞ്ചൊല്ലാണ് സത്യമാകുന്നത്. പൊളിഞ്ഞ ഖജനാവും ആഭ്യന്തരയുദ്ധവും മൂലം തകര്‍ന്നിരിക്കുന്ന പാകിസ്ഥാന് ഇപ്പോഴിതാ മാലിദ്വീപിന് സഹായവാഗ്ദാനവുമായി എത്തിയിരിക്കുകയാണ്.
ഇന്ത്യയുടെ ശത്രുവായി മാറി എന്നതാണ് പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം മാലിദ്വീപിന്റെ പ്രാധാന്യം. അതകൊണ്ട് തന്നെയാണ് പണമില്ലാതെ ഊര്ദ്ദശ്വാസം വലിക്കുന്ന പാകിസ്ഥാന് മാലിദ്വീപിനെ സഹായിക്കാന്‍ എത്തിയിരിക്കുന്നത്. പാക് കാവൽ പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കക്കർ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ ഫോണിൽ വിളിച്ചാണ് വാഗ്ദാനം നൽകിയത്.
ഇന്ത്യ വിരുദ്ധ മുദ്രാവാക്യം ഉയർത്തി രാജ്യത്ത് അധികാരത്തിൽ വന്ന മുർസുവിനെ ഒപ്പം നിർത്തി ദ്വീപ് രാജ്യത്തിന് മേലുള്ള സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമമാണ് പാകിസ്താൻ നടത്തുന്നത്.
ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റ് ഒഴുക്ക് കുറഞ്ഞതോടെ മാലിദ്വീപിന്റെ സമ്പദ് ഘടന സമ്മര്‍ദ്ദത്തിലാണ്. മാലിദ്വീപിലേക്ക് ടൂറിസ്റ്റുകളെ അയയ്ക്കുന്നതില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് മാലിദ്വീപിനെ മന്ത്രിമാര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതോടെ ഇന്ത്യ-മാലിദ്വീപ് ബന്ധം കൂടുതല്‍ വഷളായി. മാലിദ്വീപിന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ മോദിയോട് മാപ്പ് ചോദിക്കാന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സുവിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് മാലിദ്വീപിന് സഹായഹസ്തം നീട്ടി പാകിസ്ഥാന് എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: