ന്യൂദല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം ശരിവച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ. എക്സിലായിരുന്നു അമിത്ഷായുടെ പ്രതികരണം.
‘2019 ആഗസ്ത് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി ര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനമെടുത്തു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം ജമ്മു കശ്മീര്‍ സാധാരണ നിലയിലായി. സമാധാനം തിരിച്ചെത്തി. ഒരിക്കല്‍ അക്രമത്താല്‍ കീറിമുറിച്ച താഴ്വരയില് വളര്‍ച്ചയും വികാസവും മനുഷ്യജീവിതത്തിന് പുതിയ അര്‍ത്ഥം കൊണ്ടുവന്നു.
ടൂറിസം, കാര്‍ഷിക മേഖലകളിലെ അഭിവൃദ്ധി ജമ്മു, കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ പ്രദേശവാസികളുടെ വരുമാനഉയര്ത്തി. ഇന്ന്, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം പൂര്‍ണമായും ഭരണഘടനാനുസൃതമാണെന്ന് സുപ്രീംകോടതി വിധി തെളിയിച്ചിരിക്കുന്നു, അമിത്ഷാ കുറിച്ചു.
370-ാം വകുപ്പ് റദ്ദാക്കിയശേഷം പാവപ്പെട്ടവരുടെയും നിരാലംബരായവരുടെയും അവകാശങ്ങള്‍ പുനഃ സ്ഥാപിക്കപ്പെട്ടെന്നും വിഘടനവാദവും കല്ലേറും ഇപ്പോള്‍ പഴയകാര്യങ്ങളാണെന്നും അമിത്ഷാ പറഞ്ഞു.
I welcome the Honorable Supreme Court of India's verdict upholding the decision to abolish #Article370.
On the 5th of August 2019, PM @narendramodi Ji took a visionary decision to abrogate #Article370. Since then peace and normalcy have returned to J&K. Growth and development…
— Amit Shah (@AmitShah) December 11, 2023
ഈ പ്രദേശം മുഴുവനും ഇപ്പോള്‍ ശ്രുതിമധുരമായ സംഗീതവും സാംസ്കാരിക വിനോദ സഞ്ചാരവും കൊണ്ട് പ്രതിധ്വനിക്കുന്നു. ഐക്യം വീണ്ടും ദൃഢമായി, ഭാരതവുമായുള്ള അഖണ്ഡത ശക്തിപ്പെട്ടു. ജമ്മു, കാശ്മീര്‍, ലഡാക്ക് നമ്മുടെ രാജ്യത്തിന്റേതാണ്, അത് അങ്ങനെ തന്നെ തുടരും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ജമ്മുകശ്മീരിലും ലഡാക്കിലും ശാശ്വതമായ സമാധാനം സ്ഥാപിക്കുന്നതിനും മേഖലയുടെ സമഗ്രമായ വികസനത്തിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക, അത്യാധുനിക വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുക, പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്കി ശാക്തീകരിക്കുക എന്നിവയിലൂടെ ഈ മേഖലയുടെ പുരോഗതിക്കായി എല്ലാ ശക്തിയും ഉപയോഗിക്കുമെന്നും അദ്ദേഹം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: