തിരുവനന്തപുരം: ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ച എസ്.എഫ്.ഐക്കാര്‍ക്ക് ഷേക്ക് ഹാന്‍ഡ് കൊടുക്കണം എന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.
ക്യാംപസിലെ കാവിവല്‍ക്കരണത്തെ ചെറുക്കുകയാണ് എസ്എഫ്ഐ ചെയ്യുന്നതെന്നും അവര്‍ക്ക് ഷെയ്ക് ഹാന്‍ഡ് നല്‍കുകയാണ് വേണ്ടതെന്നുമാണ് റിയാസ് പറഞ്ഞത്.
റിയാസിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി. മന്ത്രിയുടെ സത്യപ്രതിജ്ഞ ലംഘനത്തിനും കലാപ ആഹ്വാനത്തിനും ഗവര്‍ണറെ ആക്രമിക്കാന്‍ പ്രേരണ നല്‍കിയതിനും എതിരെയാണ് പാര്‍ട്ടി വക്താവ് സന്ദീപ് വാചസ്പതി പരാതി നല്‍കിയത്. നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സന്ദീപ് പറഞ്ഞു
‘റിയാസിന്റെ പ്രസ്താവന ഏതൊരു ജനാധിപത്യ വിശ്വാസിയെയും ഞെട്ടിക്കുന്നതാണ്. കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് റിയാസ് ചെയ്തത്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരാളുടെ വായില്‍ നിന്ന് വീഴാന്‍ പാടില്ലാത്തതാണ്. നാലാം കിട ഡിവൈഎഫ്ഐ നേതാവിന്റെ സ്വരത്തില്‍ ഒരു മന്ത്രി സംസാരിക്കാന്‍ പാടില്ല.:
മസന്ദീപ് വാചസ്പതി പറഞ്ഞു.
ബഹുമാനപ്പെട്ട കേരള സംസ്ഥാന പോലീസ് മേധാവി മുന്‍പാകെ ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി സമര്‍പ്പിക്കുന്ന പരാതി
സര്
രാജ് ഭവനില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലേയ്ക്കുള്ള യാത്രാ മധ്യേ ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ ശ്രീ. ആരീഫ് മുഹമ്മദ് ഖാനെതിരെ 2023 ഡിസംബര്‍ 11 ന് വൈകുന്നേരം വിവിധ സ്ഥലങ്ങളില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം സംബന്ധിച്ച സംഭവം താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടല്ലോ. ടി സംഭവം, വെറും പ്രതിഷേധ പ്രകടനമോ കരിംകൊടി കാണിക്കലോ മാത്രമായിരുന്നില്ല. ഗവർണറെ ആക്രമിക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമായിരുന്നു എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. തടഞ്ഞു നിര്‍ത്തി കാറില്‍ ഇടിച്ച് ബഹളം ഉണ്ടാക്കിയപ്പോളാണ് ബഹു. ഗവര്‍ണര്‍ വാഹനത്തില്‍ നിന്നറങ്ങിയത്.
എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് ബഹുമാനപ്പെട്ട പൊതുമരാമത്ത് ടൂറിസം മന്ത്രി ശ്രീ മുഹമ്മദ് റിയാസിനോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോള്‍, ക്യാംപസിലെ കാവിവല്‍ക്കരണത്തെ ചെറുക്കുകയാണ് എസ്എഫ്ഐ ചെയ്യുന്നതെന്നും അവര്‍ക്ക് ഷെയ്ക് ഹാന്‍ഡ് നല്‍കുകയാണ് വേണ്ടതെന്നുമാണ് പറഞ്ഞത്. മന്ത്രി ശ്രീ. റിയാസിന്റെ ഈ പ്രസ്താവന ഏതൊരു ജനാധിപത്യ വിശ്വാസിയെയും ഞെട്ടിക്കുന്നതാണ്. ഈ പ്രസ്താവനയിലൂടെ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് റിയാസ് ചെയ്തിരിക്കുന്നത്. ഉന്നത ഭരണഘടന പദവിയിലിരിക്കുന്ന മന്ത്രിയുടെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണ്.
സത്യപ്രതിജ്ഞ ലംഘനത്തിനും കലാപ ആഹ്വാനത്തിനും ഗവര്‍ണറെ ആക്രമിക്കാന്‍ പ്രേരണ നല്‍കിയതിനും മന്ത്രി ശ്രീ മുഹമ്മദ് റിയാസിനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് അഭ്യര്ത്ഥിക്കുന്നുഗവര്ണര്റുടെ നടപടികളോട് എതിര്‍പ്പുണ്ടെങ്കില്‍ നിയമപരമായി നടപടി സ്വീകരിക്കാമെന്നിരിക്കെ തെരുവില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന മന്ത്രിയുടെ നടപടി ജനാധിപത്യ പ്രക്രിയയിൽ അംഗീകരിക്കാൻ ആവില്ല. ഭരണഘടനയെ ബഹുമാനിക്കുന്ന പൗരനെന്ന നിലയില്‍ ഇക്കാര്യം താങ്കളുടെ ശ്രദ്ധയില്‍ പെടുത്തേണ്ടത് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്റെ ഉത്തരവാദിത്തവുമാണ്. ആയതിനാല്‍ പൊതുമരാമത്ത്- ടൂറിസം മന്ത്രി ശ്രീ മുഹമ്മദ് റിയാസിനെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ആര്.സന്ദീപ് വാചസ്പതി
നമ്പര്‍ 10
രാജലക്ഷ്മിനഗര്
പട്ടം പി. ഒ
തിരുവനന്തപുരം
695004
പ്രതികരിക്കാൻ ഇവിടെ എഴുതുക: