ആയിരക്കണക്കിന് ജനങ്ങളെ ബന്ദികളാക്കിയ ഹമാസ് കമാന്‍ഡറെ വധിച്ച് ഇസ്രായേല്‍ പ്രതിരോധ സേന. ഹമാസിന്റെ നാസര്‍ റദ്വാന് കമ്പനിയുടെ കമാന്‍ഡറായിരുന്നു അഹമ്മദ് സിയാമെന്നിനെയാണ് വധിച്ചത്. ഇയാള്‍ ഭീകരാക്രമണങ്ങളില്‍ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിച്ചിരുന്നതായും ഐഡിഎഫ് അറിയിച്ചു.
ഈ മാസം ആദ്യം ഹമാസിന്റെ ഗാസ മേധാവി യഹ്യ സിന്‍വാറിനെ കണ്ടെത്തി കൊല്ലാന്‍ ഗാസയിലെ ജനങ്ങളോട് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആഹ്വാനം ചെയ്തിരുന്നു. ഇയാളെ കൊന്നാല്‍ യുദ്ധത്തിന്റെ തീവ്രത കുറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുഞ്ഞുങ്ങളെ പോലും നീചമായി കൊന്നൊടുക്കിയ ഹമാസിനെതിരെ ശക്തമായ പോരാട്ടമാണ് ഇസ്രായേല്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: