Friday, June 20, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മകന്‍ മരിച്ചതില്‍ പിന്നെ ഒരു രാത്രി പോലും ഉറങ്ങിയിട്ടില്ലെന്ന് ശ്രീകുമാരന്‍ തമ്പി

മകന്റെ വേര്‍പാടിനെക്കുറിച്ചുള്ള ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയുടെ വേദന പങ്കിടല്‍ ഒരിയ്‌ക്കല്‍ കൂടി ചര്‍ച്ചയായി.

Janmabhumi Online by Janmabhumi Online
Oct 22, 2023, 08:40 pm IST
in Kerala, Literature
ശ്രീകുമാരന്‍ തമ്പിയും മകന്‍ രാജ് കുമാര്‍ തമ്പിയും (പഴയകാല ചിത്രം)

ശ്രീകുമാരന്‍ തമ്പിയും മകന്‍ രാജ് കുമാര്‍ തമ്പിയും (പഴയകാല ചിത്രം)

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മകന്റെ വേര്‍പാടിനെക്കുറിച്ചുള്ള ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയുടെ വേദന പങ്കിടല്‍ ഒരിയ്‌ക്കല്‍ കൂടി ചര്‍ച്ചയായി. നോവലിസ്റ്റും മാതൃഭൂമി ആഴ്ചപ്പതിപ്പ് എഡിറ്ററുമായ സുഭാഷ് ചന്ദ്രനാണ് ഒരു ഗള്‍ഫ് യാത്രയ്‌ക്കിടയില്‍ അര്‍ധരാത്രിയിലും ഉറങ്ങാതിരിക്കുന്ന ശ്രീകുമാരന്‍ തമ്പിയുടെ മാനസികാവസ്ഥ പങ്കുവെച്ചത്. “എന്താണ് ഉറങ്ങാത്തത്?” – എന്ന സുഭാഷിന്റെ ചോദ്യത്തിന് “സുഭാഷ്, മകന്‍ മരിച്ചതില്‍ പിന്നെ ഒരു രാത്രി പോലും ഉറങ്ങിയിട്ടില്ല” എന്നായിരുന്നത്രെ ശ്രീകുമാരന്‍ തമ്പിയുടെ മറുപടി.

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിയുടെ ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന ആത്മകഥയ്‌ക്കായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ആത്മകഥ പൂര്‍ണ്ണമായപ്പോള്‍ മാതൃഭൂമി ബുക്സ് ആണ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. ആ ആത്മകഥയ്‌ക്ക് സുഭാഷ് ചന്ദ്രന്‍ എഴുതിയ അവതാരികയിലാണ് വീണ്ടും ശ്രീകുമാരന്‍തമ്പിയുടെ മകന്റെ മരണത്തെയോര്‍ത്തുള്ള തീരാസങ്കടം പങ്കുവെച്ചത്. .

2009 മാര്‍ച്ച് 20നാണ് ശ്രീകുമാരന്‍തമ്പിയുടെ കമന്‍ രാജ് കുമാര്‍ തമ്പിയെ സെക്കന്തരാബാദിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജ് കുമാര്‍ തമ്പിയുടെ സംവിധാനത്തിലൊരുങ്ങിയ മൂന്നാമത്ത തെലുങ്കു ചിത്രം റിലീസ് ചെയ്യാനിരുന്ന ദിവസമായിരുന്നു മരണം.

12 കൊല്ലമായി ഉറക്കഗുളിക കഴിച്ചാണ് ഞാനുറങ്ങുന്നതെന്നും കുറച്ച് നാള്‍ മുന്‍പ് ഒരു ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ശ്രീകുമാരന്‍തമ്പി പറഞ്ഞിരുന്നു. “മകന്റെ പുതിയ സിനിമ റിലീസ് ചെയ്യുന്നതിനാല്‍ വഴിപാട് നടത്താനായി അമ്പലത്തിലേക്ക് പോയിരുന്നു. പൂജാരിയോട് പ്രസാദം തരുന്ന സമയത്ത് താഴെവീണുപോയിരുന്നു. വല്ലാതെ വിഷമിപ്പിച്ച കാര്യമായിരുന്നു അത്. പോസ്റ്റ്‌മോര്‍ട്ടമൊക്കെ കഴിഞ്ഞ് ചാനലുകളില്‍ വാര്‍ത്ത വന്നപ്പോഴാണ് മകന്റെ മരണത്തെക്കുറിച്ച് അറിഞ്ഞത്. ലോകത്തിലൊരച്ഛന്റെയും ജീവിതത്തില്‍ സംഭവിക്കാത്ത കാര്യമാണ് എന്റെ ജീവിതത്തില്‍ അരങ്ങേറിയത്”- ട്വന്‍റിഫോര്‍ ചാനലിന്റെ ശ്രീകണ്ഠന്‍നായര്‍ നടത്തിയ ടിവി അഭിമുഖത്തില്‍ ശ്രീകുമാരന്‍ തമ്പി പറഞ്ഞതാണിത്. . യഥാര്‍ത്ഥത്തില്‍ ഇത് എന്റെ രണ്ടാം ജന്മമാണ്.

മകന്‍ ആത്മഹത്യ ചെയ്‌തെന്നാണ് നമ്മള്‍ കേട്ടതെന്ന് ശ്രീകണ്ഠന്‍ നായര്‍ ചോദിച്ചപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ സാധ്യമല്ല എന്നായിരുന്നു ശ്രീകുമാരന്‍തമ്പിയുടെ മറുപടി. “അന്ന് വയലാര്‍ രവി പ്രവാസകാര്യ മന്ത്രിയാണ്. വയലാര്‍ രവി വന്ന് ആദ്യം എന്റെ മരുമകനോട് പറഞ്ഞത് ഒരു കാരണവശാലും മകന്‍ മരിച്ചിടത്തേക്ക് (ഹൈദരാബാദിലേക്ക്) ശ്രീകുമാരന്‍ തമ്പിയെ വിടരുതെന്നാണ്. തമ്പി ഹൈദരാബാദില്‍ ഇത് അന്വേഷിച്ച് പോയാല്‍ ഇതിന് പിന്നിലുള്ള മാഫിയ തമ്പിയെ കൊല്ലും. .ഒരു മലയാളിപ്പയ്യന്‍ വന്ന് മൂന്ന് പടം അവിടെ ഹിറ്റാക്കുന്നു, അത് സഹിക്കാന്‍ അവരെക്കൊണ്ട് കഴിയില്ല”.- ശ്രീകുമാരന്‍ തമ്പി പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു മകന്‍ എന്നും ശ്രീകുമാരന്‍ തമ്പി മറ്റൊരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഒരിയ്‌ക്കല്‍ ഞാന്‍ ഗംഗയുെ തീരത്ത് പോയി. ഒറ്റയ്‌ക്ക് അവിടെ നിന്നും കണ്ണടച്ചു ധ്യാനിച്ചപ്പോള്‍ എന്റെ മനസ്സില്‍ തെളിഞ്ഞത് മകന്റെ രൂപമാണ്. അച്ഛന്‍ ഇത്ര പാവമായിപ്പോയല്ലോ, മരണം നല്ലതല്ലേ എന്ന് അവന്‍ എന്നോട് മന്ത്രിക്കുന്നതായി തോന്നി. മകന്റെ മരണ ശേഷം എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. പല വിട്ടുവീഴ്ചകളും ചെയ്യാന്‍ ഞാന്‍ തയ്യാറായതുപോലും അവന്റെ വേര്‍പാടിന് ശേഷമാണ്. മരണത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനും തീഷ്ണമായി ചിന്തിക്കാനും തുടങ്ങി. യഥാര്‍ത്ഥത്തില്‍ ഇത് എന്റെ രണ്ടാം ജന്മമാണ്. ആ ദുരന്തത്തിന് ശേഷം ദൈവങ്ങളോട് എനിക്ക് വലിയ അമര്‍ഷം തോന്നി. വിഗ്രഹങ്ങളെല്ലാം വലിച്ചെറിഞ്ഞു. പിന്നീട് വിശ്വാസത്തിലേക്ക് മടങ്ങി വന്ന് അവയെല്ലാം പുനപ്രതിഷ്ഠിച്ചു.- ശ്രീകുമാരന്‍ തമ്പി മനോരമയ്‌ക്ക് മൂന്ന് വര്‍ഷം മുന്‍പ് നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണിവ.

 

Tags: Sree Kumaran ThampiSrikumaran ThampiNovelist Subhash ChandranSreekantan Nairmalayalam cinemasreekumaran thampi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദിലീപിന്റെ 150ാം സിനിമ സാമ്പത്തിക വിജയം; ഇനി പ്രിൻസ് ആൻഡ് ഫാമിലി ഒടിടിയിലേക്ക്

Kerala

വീണ്ടും അഡ്വക്കേറ്റ് വേഷത്തില്‍ തീയറ്ററുകളെ ഇളക്കിമറിക്കാന്‍ സുരേഷ് ഗോപിവരുന്നു; ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള

Kerala

ഉണ്ണി മുകുന്ദനെതിരെ പെണ്‍വിഷയം വന്നാല്‍ വിശ്വസിക്കില്ല, ഉണ്ണി മുകുന്ദന്‍ കള്‍ച്ചറുള്ള കുടുംബത്തില്‍ നിന്നും വരുന്നയാള്‍: ഫക്രുദ്ദീന്‍ അലി

Music

തുടരും…നരിവേട്ട… പിറന്നാളിന്റെ ഇരട്ടി മധുരവുമായി ജനപ്രിയ സംഗീത സംവിധായകൻ ജേയ്ക്സ് ബിജോയ്

Varadyam

പുസ്തകപരിചയം: മലയാള സിനിമയുടെ ആധികാരിക ചരിത്രം

പുതിയ വാര്‍ത്തകള്‍

ഉലകം ചുറ്റി മാഡം മന്ത്രി, അവശ്യമരുന്നില്ലാതെ ആശുപത്രികൾ; അർബുദ രോഗികളുടെ പ്രധാനപ്പെട്ട മരുന്നുകൾ സ്ഥിരമായി ഔട്ട് ഓഫ് സ്റ്റോക്ക് : എൻ.ഹരി

വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിക്ക് നേരെ എബിവിപിയുടെ കരിങ്കൊടി പ്രതിഷേധം; സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് അതിക്രമം

വ്യാഴാഴ്ച രാത്രി ഇസ്രായേൽ ടെഹ്റാനെ വിറപ്പിച്ചത് 60 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ; ആണവ താവളങ്ങൾ മുതൽ പ്രതിരോധ മന്ത്രാലയം വരെ നശിപ്പിച്ചെന്ന് ഐഎഎഫ്

പോത്തിറച്ചിയെ മ്ലാവിറച്ചിയാക്കി വനംവകുപ്പ്; യുവാവ് ജയിലിൽ കിടന്നത് 39 ദിവസം, സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

ആറന്മുള: വയല്‍ നികത്തി ഭൂമി കച്ചവടത്തിന് സിപിഎമ്മും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം

ഞായറാഴ്ചയും ഇല്ല; ആക്സിയം 4 ദൗത്യം വീണ്ടും മാറ്റി, പുതിയ തീയതി പ്രഖ്യാപിക്കാതെ നാസ

കൊപ്ര സംഭരണം നിലച്ചു; കേരഫെഡ് ഫാക്ടറി പ്രതിസന്ധിയില്‍

ജൂൺ 25ന് ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ

വ്യാജ പീഡനക്കേസ്: തന്ത്രിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ ബെംഗളൂരൂ പോലീസ് കോടികള്‍ ആവശ്യപ്പെട്ടെന്ന് മകള്‍

കപ്പലപകടം: മുഖം രക്ഷിക്കല്‍ നടപടിയില്‍ സര്‍ക്കാര്‍; അമിക്കസ് ക്യൂറിക്കും ഇന്റലിജന്‍സിനും പിന്നാലെ സംസ്ഥാന അന്വേഷണ സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies