Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗാസാ അതിര്‍ത്തി ഇസ്രായേല്‍ പിടിച്ചു; ഹമാസിന്റെ ധനമ്രന്തിയടക്കം രണ്ടു കൊടും ഭീകരരെ വധിച്ചു

കൊല്ലപ്പെട്ടവരില്‍ ഇരുപതിലധികം രാജ്യങ്ങളിലെ പൗരന്മാരും

Janmabhumi Online by Janmabhumi Online
Oct 11, 2023, 02:15 am IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ടെല്‍അവീവ്: ഹമാസിനെതിരേ കടുത്ത തിരിച്ചടി തുടരുന്ന ഇസ്രായേല്‍ ഗാസ അതിര്‍ത്തിയുടെ നിയന്ത്രണം പൂര്‍ണമായും പിടിച്ചെടുത്തു. ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ ഗാസയിലെ ഹമാസ് ഭരണകൂടത്തിലെ രണ്ടു പ്രധാനപ്പെട്ട നേതാക്കള്‍ കൊല്ലപ്പെട്ടു.

ഗാസയിലെ ധനമന്ത്രി ജവാദ് അബു ഷംലയും ഹമാസ് പോളിറ്റ്ബ്യൂറോ അംഗം സക്കറിയ അബു മൊവാമറുമാണ് ഡ്രോണാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഹമാസ് ഭീകരരുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നതും ഗാസ മുനമ്പിലും പുറത്തേക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു നിര്‍ദേശിച്ചിരുന്നതും ജവാദ് അബു ഷംലയാണ്. ഹമാസിന്റെ മുതിര്‍ന്ന നേതാവാണ് സക്കറിയ അബു മൊവാമര്‍. ഹമാസിലെ തന്നെ വിവിധ ഭീകര ഗ്രൂപ്പുകളെ ഏകോപിപ്പിച്ചിരുന്നതും അയാളാണ്.

ഗാസയില്‍ ഭീകരര്‍ക്ക് ഒളിക്കാന്‍ ഇനിയൊരിടവും ബാക്കിയില്ലെന്നും ടാങ്കുകള്‍ കൊണ്ട് അതിര്‍ത്തിയില്‍ ഇരുമ്പുമതില്‍ നിര്‍മിക്കുമെന്നും നിന്ന് 1500 ഹമാസ് ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ഇസ്രായേല്‍ സൈന്യം അറിയിച്ചു. തിങ്കളാഴ്ച രാത്രിക്കു ശേഷം ഒരു ഭീകരന്‍ പോലും ഇസ്രായേലിലേക്കു നുഴഞ്ഞു കയറിയിട്ടില്ല. എന്നാല്‍ അതെപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പ്രതീക്ഷിക്കുന്നുമുണ്ട്. രാജ്യത്തിനകത്ത് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നും ഇസ്രായേല്‍ പ്രതിരോധ സേനാ വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു.

ഹമാസിന്റെ ആക്രമണത്തില്‍ ഇരുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട അമേരിക്കക്കാര്‍ 11 ആയി. തായ്ലന്‍ഡ് പൗരന്മാര്‍ പതിനെട്ടും. 1000ലധികം ഇസ്രായേലികളും. 150ലധികം പേരെ ബന്ദികളാക്കി. 3400 പേര്‍ക്ക് പരിക്കേറ്റതായും ഇസ്രായേല്‍ ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ രാത്രി ഇരുനൂറിലധികം ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണമഴിച്ചുവിട്ടു. ആക്രമണത്തില്‍ 770 പാലസ്തീനികള്‍ കൊല്ലപ്പെട്ടു. 4000ലധികം പേര്‍ക്ക് പരിക്കേറ്റു.

ഹമാസിന്റെ കീഴിലുള്ള മന്ത്രാലയങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങളുമുള്ള ഗാസയിലെ സിറ്റി റിമാല്‍ പരിസരത്ത് ഇസ്രായേല്‍ സൈന്യം കനത്ത ആക്രമണമാണ് നടത്തിയത്. മണിക്കൂറുകളുടെ ഇടവേളകളില്‍ ഗാസയില്‍ റോക്കറ്റുകള്‍ പതിച്ചുകൊണ്ടിരിക്കുകയാണ്. ഹമാസിന്റെ ആയുധ ശേഖരണ കേന്ദ്രങ്ങളടക്കം തകര്‍ത്തു. പോരാട്ടം ശക്തമാകുമ്പോള്‍ ജനങ്ങള്‍ പ്രദേശത്തു നിന്ന് ഒഴിഞ്ഞു പോകണമെന്ന് സൈന്യം മുന്നറിയിപ്പു നല്കിരുന്നു. ഇതുവരെ 1.8 ലക്ഷം പേര്‍ ഗാസയില്‍ നിന്ന് പലായനം ചെയ്തു.

ഹമാസിനെ എല്ലാ വിധത്തിലും പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ഇസ്രായേല്‍. ഇതിന്റെ ഭാഗമായി ഹമാസിന്റെ ക്രിപ്റ്റോ കറന്‍സി അക്കൗണ്ടുകളെല്ലാം ഇസ്രായേല്‍ മരവിപ്പിച്ചു.
നീണ്ട യുദ്ധത്തിനു തയാറാണെന്നും ഇസ്രായേലിലും വിദേശത്തുമായി തടവിലാക്കപ്പെട്ട പാ
ലസ്തീനികളെ മോചിപ്പിക്കണമെന്നും ഹമാസ് പറയുന്നു. റോക്കറ്റുകള്‍ ഉള്‍പ്പെടെ വലിയ ആയുധ ശേഖരം ഹമാസിന്റെ പക്കലുണ്ടെന്നാണ് അവരുടെ അവകാശവാദം. അതിനാല്‍ തന്നെ എല്ലാ തയ്യാറെടുപ്പുകളുമായാണ് യുദ്ധം ആരംഭിച്ചതെന്നും ഹമാസിന്റെ നേതാവ് ഇസ്മായില്‍ ഹാനിയെ അറിയിച്ചു.

”ഇതൊരു യുദ്ധമല്ല, യുദ്ധക്കളമല്ല… കൂട്ടക്കൊലയാണ്… നിങ്ങളീ കുഞ്ഞുങ്ങളെ കാണുന്നില്ലേ, അവരുടെ അമ്മമാരെ, അച്ഛന്മാരെ… അവരുടെ കിടപ്പുമുറിയിലാണിത്, അവര്‍ സുരക്ഷിതമായിരുന്നിടത്ത്… എങ്ങനെ ഭീകരര്‍ അവരെ കൊന്നു… ഇതൊരു യുദ്ധമല്ല”
ഹമാസ് ഭീകരര്‍ കൂട്ടക്കുരുതി നടത്തിയ, അതിര്‍ത്തിയോടു ചേര്‍ന്ന കഫര്‍ അസ്സ പ്രദേശത്തെത്തിയ മാധ്യമ പ്രവര്‍ത്തകരോട് ഇസ്രായേല്‍ സൈന്യം പറഞ്ഞതാണിത്.

Tags: IsraelHamasGaza border
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഗാസയിൽ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഇസ്രായേലിന് പിന്തുണയില്ലെന്ന് ട്രംപ്, ഇസ്രയേലുമായുള്ള വ്യാപാര ചർച്ചകൾ മരവിപ്പിച്ച് ബ്രിട്ടൻ

India

ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേലില്‍ ജൂതന്‍മാര്‍ക്കിടയില്‍ കാവല്‍ നായ്‌ക്കളെ വാങ്ങുന്നതില്‍ വന്‍വര്‍ധന

India

നിരപരാധികളായ സാധാരണക്കാരെ കൊന്ന മതഭീകരരെ ഒന്നിനെയും വെറുതെ വിടരുത് ; ഇന്ത്യയ്‌ക്ക് കരുത്തായി ഒപ്പം നിൽക്കുമെന്ന് ഇസ്രായേൽ

World

ഗാസ കീഴടക്കല്‍ പദ്ധതിക്ക് അംഗീകാരം: ശക്തമായ തിരിച്ചടിക്കൊരുങ്ങി ഇസ്രയേല്‍

World

പഹൽഗാം ഭീകരാക്രമണത്തിന് മുൻപ് ഹമാസ് കമാൻഡർമാർ രണ്ട് തവണ പാക് അധീന കശ്മീരിലെത്തി ; വിളിപ്പിച്ചത് ലഷ്കർ-ഇ-തൊയ്ബയും ജെയ്ഷ്-ഇ-മുഹമ്മദും ചേർന്ന്

പുതിയ വാര്‍ത്തകള്‍

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies