തിരുവനന്തപുരം: ഹൈക്കോടതിയിലേയും സുപ്രിംകോടതിയിലേയും ജഡ്ജിമാരെല്ലാം വിശുദ്ധ പശുക്കളൊന്നുമല്ല. തട്ടിപ്പു തരികിടയും കാട്ടിയതിന് പിടിക്കപ്പട്ടവരും പിടിക്കപ്പെടാതെ രക്ഷപെട്ടവരും കൂട്ടത്തിലുണ്ട്. എന്നാല്‍ എല്ലാത്തിനും ചില മറകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മറയൊന്നും ഇല്ലാതെ ജുഡിഷ്യറിയുടെ വിലയിടിച്ച ആളാണ് മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍. തത്വാധിഷ്ഠിതവും സംശുദ്ധവുമായ നിയമവ്യവസ്ഥയെ കളങ്കിതമാക്കിയതില്‍ മുഖ്യപങ്ക് വഹിച്ച ന്യായാധിപനെ പിണറായി സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ ആയി നിയമിച്ചിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ ഗസ്റ്റ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ആളാണ് എസ് മണികുമാര്‍. അസാധാരണ കൂടിക്കാഴ്ചയിലെ സംസാരവിഷയം എന്തെന്ന് അറിിയല്ല. ഹൈക്കോടതി ജഡ്ജി മാരുടെ പേരില്‍ അഭിഭാഷകന് സൈബി ജോസ് കിടങ്ങൂര്‍ കോഴ വാങ്ങിയ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച.
വിരമിച്ചപ്പോള്‍ മണികുമാറിന് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ രഹസ്യമായി യാത്രയയപ്പ് നല്കി. മുഖ്യമന്ത്രിയും ചില മന്ത്രിമാരും കുടുംബസമേതമാണ് യാത്രയയപ്പ ചടങ്ങിനെത്തിയത്.വിരമിക്കുന്ന ജഡ്ജിമാര്‍ക്ക് സാധാരണ സര്‍ക്കാര്‍ യാത്രയയപ്പ് നല്‍കാറില്ല. ചീഫ് ജസ്റ്റിസുമാര്‍ വിരമിക്കുമ്പോള്‍ ഹൈക്കോടതിയുടെ ഫുള്‍കോര്‍ട്ട് യാത്രയയപ്പാണ് നല്‍കാറുള്ളത്.
ഏതാനും ആഴ്ച മുമ്പ് വരെ ചീഫ് ജസ്റ്റിസ് ആയിരുന്ന ആള്‍ക്ക് എന്തിന്റെ പാരിതോഷികം ആയിട്ടാണ് പുതിയ പദവി നല്‍കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്.
മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനായി നിയമിച്ചത് ഉദ്ദിഷ്ട കാര്യങ്ങള്‍ക്കുള്ള ഉപകാരസ്മരണയെന്ന ആരോപണത്തില്‍ കഴമ്പില്ലാതില്ല. പിണറായി സര്‍ക്കാരിന്റെ അഴിമതി അന്വേഷിക്കാനുള്ള നിരവധി പെറ്റിഷനുകളില്‍ തീരുമാനമെടുക്കാതെ അതിന്റെ മുകളില്‍ അടയിരുന്നയാളാണ് ജസ്റ്റിസ് മണികുമാര്‍. സ്പിഗ്ളര്‍.ബ്രൂ വറി പമ്പാ മണല്‍ക്കടത്ത്, ബെവ്കോ ആപ്പ് തുടങ്ങി വയിലെല്ലാം തീരുമാനമെടക്കാതെ സര്‍ക്കാരിനെ സഹായിച്ചയാളാണ്.അന്നെല്ലാം സര്‍ക്കാരിനെതിരെ തെളിവുകള്‍ നിരത്തി നീതിതേടിയിട്ടും നടപടിയെടുക്കാതെ സര്‍ക്കാരിനെ സഹായിക്കുന്ന നിലപാടുകള്‍ എടുത്തയാളി നെ തന്നെ സൂപ്രധാന പദവിയില്‍ വച്ചത് ആരുടെ മനുഷ്യവകാശം സംരക്ഷിക്കാനാണ് എന്ന ചോദ്യമാണ് ഉയരുന്നത്.
2018 ലെ മഹാപ്രളയം ഭരണകൂടത്തിന്റെ വീഴ്ച കൊണ്ടു സംഭവിച്ചതും മനുഷ്യനിര്‍മ്മിതവുമായിരുന്നു അന്ന് കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റീസായിരുന്ന ജസ്റ്റീസ് ഋഷികേശ് റോയിയും ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാറും ഇത് സംബന്ദിച്ച പൊതു താത്പര്യ ഹര്‍ജികളിന്മല്‍ സുവോമോട്ടോ നടപടി സ്വീകരിക്കുകയുണ്ടായി.
സംസ്ഥാനത്തെ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതില് ഭരണകൂടത്തിന് സംഭവിച്ച വീഴ്ച കണ്ടെത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചു. എന്നാല്‍ തുടര്‍ന്നു വന്ന ചീഫ് ജസ്റ്റീസ് എസ് മണികുമാര്‍ ഇത് സംബന്ധിച്ച റിപ്പോര്ട്ടിന്മേല് ഒരു നടപടിയും സ്വീകരിച്ചില്ല.
കോവിഡ് കാലത്ത് പൗരന്മാരുടെ വിലപ്പെട്ട ഡാറ്റ സ്പ്രിംഗളര്‍ കമ്പനിക്ക് മറിച്ചു കൊടുത്ത സംഭവത്തിലും ജസ്റ്റീസ് മണികുമാര്‍ നടപടി സ്വീകരിക്കാന്‍ വിസമ്മതിച്ചു. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിയമസഭയില്‍ വച്ച റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് സമര്‍പ്പിക്കുകയും പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്.
ഈ രണ്ടു കേസുകളിലും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണ് ചെയ്തത്. മാത്രമല്ല സർക്കാരിനെതിരായി വന്ന നിരവധി അഴിമതി കേസുകളിലും തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുകയാണ് അദ്ദേഹം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: