ന്യൂദല്‍ഹി: മോദി എന്ന ഒരൊറ്റ വ്യക്തിക്ക് എതിരെ രൂപം കൊണ്ട ഈ പ്രതിപക്ഷ മുന്നണിയ്ക്ക് മൂന്നുമാസത്തിലപ്പുറം ആയുസ്സുണ്ടാകില്ലെന്ന് തമിഴ്നാട്ടിലെ ബിജെപി നേതാവ് അണ്ണാമലൈ.
തമിഴ്നാടിന് കാവേരി ജലം നിഷേധിക്കുന്ന കര്‍ണ്ണാടകത്തിനെ സ്റ്റാലില്‍ വിമര്‍ശിച്ചില്ലെങ്കില്‍ തമിഴ്നാട്ടില്‍ ബിജെപി സമരം തുടങ്ങുമെന്നും അണ്ണാലൈ പറഞ്ഞു. “പ്രധാനമന്ത്രി മോദി എന്ന ഒരൊറ്റ വ്യക്തിക്കെതിരെയാണ് പ്രതിപക്ഷപാര്‍ട്ടികളുടെ ഈ മുന്നണി. ഇതിന് മൂന്ന് മാസത്തിലധികം ആയുസ്സില്ല. ബെംഗളൂരുവില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നടന്നോ ഇല്ലയോ എന്നൊന്നും അറിയേണ്ടതില്ല. കാവേരി മാനേജ് മെന്റ് ബോര്‍ഡ് ഉള്ളപ്പോള്‍ തമിഴ്നാടിന് വെള്ളം തരില്ലെന്ന് പറയാന്‍ കര്‍ണ്ണാടകത്തിലെ മുഖ്യമന്ത്രിക്ക് ഒരു അവകാശവുമില്ല.” – അണ്ണാമലൈ പറഞ്ഞു.
“എന്നാല്‍ കാവേരി പ്രശ്നത്തില്‍ കര്‍ണ്ണാടകത്തിന്റെ അവഗണന കണ്ടിട്ടും തമിഴ്നാട് പ്രതികരിച്ചില്ലെന്നത് വേദനയുണ്ടാക്കുന്നു. അതുകൊണ്ട് കര്‍ണ്ണാടകത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി സ്റ്റാലിന് കര്‍ണ്ണാടകയോട് അവിടെ വെച്ച് തമിഴ്നാടിന്റെ പ്രതിഷേധം അറിയിക്കണം. ഇല്ലെങ്കില്‍ തമിഴ്നാട് ബിജെപിയുടെ നേതൃത്വത്തില്‍ കരിങ്കൊടി പ്രതിഷേധം നടത്തും. “- അണ്ണാമലൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: