ന്യൂദല്‍ഹി : ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഹെവി വെയ്റ്റ് ടോര്‍പ്പിഡോ മിസൈല്‍ ഉപയോഗിച്ച് വെള്ളത്തിനടിയിലെ ലക്ഷ്യം ഭേദിക്കുന്ന പരീക്ഷണം വിജയം.
പ്രതിരോധ ഗവേഷണ വികസന സംഘടനയാണ് ടോര്‍പിഡോ വികസിപ്പിച്ചത്. പൊങ്ങിക്കിടന്ന ലക്ഷ്യത്തെ വെളളത്തിനടിയിലൂടെ പ്രയോഗിച്ച ടോര്‍പിഡോ തകര്‍ക്കുകയായിരുന്നു.സീ സ്കിമ്മിംഗ് എന്ന മിസൈലിന് 300 കിലോമീറ്റര്‍ ദൂരെയുളള ലക്ഷ്യത്തെ വരെ ഭേദിക്കാനാകും.മിസൈലിന് വളരെ ഉയര്‍ന്ന കൃത്യതയോടെ ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ കഴിയുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഒരാഴ്ച മുമ്പ് ഒഡീഷയിലെ എപിജെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് ഇന്ത്യ മധ്യ ദൂര ബാലിസ്റ്റിക് മിസൈലായ അഗ്നി-1 ന്റെ വിജയകരമായ പരിശീലന വിക്ഷേപണം നടത്തിയിരുന്നു.
പ്രതിരോധ ഗവേഷണ വികസന സംഘടന ഒരു സാങ്കേതികവിദ്യ കൈമാറ്റ നയമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.വിജയകരമായി പരീക്ഷിച്ച ഉല്‍പ്പന്നങ്ങള്‍ സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനുള്ള ലൈസന്‍സിംഗ് കരാറില്‍ ഒപ്പുവെച്ച് വന്‍തോതിലുള്ള ഉല്‍പ്പാദനത്തിനായി ഇന്ത്യന്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് നല്കുന്നു. ഇതുവരെ 670 കരാറുകളില്‍ പ്രതിരോധ ഗവേഷണ വികസന സംഘടന ഒപ്പുവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: