കീവ് : യുക്രൈനിലെ റഷ്യന്‍ നിയന്ത്രണത്തിലുളള പ്രദേശത്തെ വമ്പന്‍ അണക്കെട്ടും ജലവൈദ്യുത നിലയവും തകര്‍ന്നു. റഷ്യ അണക്കെട്ട് ആക്രമണത്തിലൂടെ തകര്‍ക്കുകയായിരുന്നെന്ന് യുക്രൈന് കുറ്റപ്പെടുത്തിയപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലുളള പ്രദേശത്തെ അണക്കെട്ട് യുക്രൈന് തകര്‍ക്കുകയായിരുന്നുവെന്നാണ് റഷ്യ ആരോപിച്ചത്.
ഏതാനും മണിക്കൂറുകള്‍ക്കുളളില്‍ വെളളം ജനവാസ കേന്ദ്രത്തിലെത്തുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ആള്ക്കാര് കയ്യില്‍ കിട്ടുന്ന സാധനങ്ങളുമായി വീടുകള്‍ ഒഴിഞ്ഞുപോകുകയാണ്.
അണക്കെട്ട് തകര്‍ന്നതിലൂടെ നൂറില്‍പരം ഗ്രാമങ്ങളും നഗരങ്ങളും വെളളത്തിലാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ആയിരക്കണക്കിന് മൃഗങ്ങളും ചാകും. പരിസ്ഥിതിക്കും വലിയ കോട്ടമുണ്ടാകും.
അതേസമയം ആണവനിലയങ്ങള്‍ക്ക് ഭീഷണിയില്ലെന്നാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അറിയിച്ചത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. അണക്കെട്ട് തകര്‍ന്ന് സമീപ പ്രദേശങ്ങളില്‍ വെളളം ഉയരുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: