Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിഷപ്പുകയില്‍ വാ തുറക്കാതെ ‘സംസ്‌കാരിക നായകര്‍’; സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി സിനിമ താരങ്ങള്‍; മമ്മൂട്ടി,മോഹന്‍ലാല്‍ മുതല്‍ ബിജിപാല്‍ വരെ

പഴം വിഴുങ്ങികളായ സാംസ്കാരികനായകന്‍മാര്‍ വരെ സര്‍ക്കാരിനെ ഭയന്ന്, അവസരനഷ്ടം ഭയന്ന് മിണ്ടാട്ടം മുട്ടിയിരുന്നപ്പോള്‍ ഇടത് മന്ത്രിമാരുടെ നുണകളെ തകര്‍ത്തെറിഞ്ഞത് സിനിമ താരങ്ങളുടെ നേര്‍മ്മയാര്‍ന്ന പ്രതികരണങ്ങള്‍. ഈ പ്രതികരണങ്ങളുടെ ജനപ്രീതിയ്‌ക്ക് മുന്‍പില്‍ മന്ത്രിമാരായ പി.രാജീവും വീണ ജോര്‍ജ്ജും എം.ബി. രാജേഷും ഒലിച്ചുപോയി.

Janmabhumi Online by Janmabhumi Online
Mar 14, 2023, 05:48 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: പഴം വിഴുങ്ങികളായ സാംസ്കാരികനായകന്‍മാര്‍ വരെ സര്‍ക്കാരിനെ ഭയന്ന്, അവസരനഷ്ടം ഭയന്ന് മിണ്ടാട്ടം മുട്ടിയിരുന്നപ്പോള്‍ ഇടത് മന്ത്രിമാരുടെ നുണകളെ തകര്‍ത്തെറിഞ്ഞത് സിനിമ താരങ്ങളുടെ നേര്‍മ്മയാര്‍ന്ന പ്രതികരണങ്ങള്‍. ഈ പ്രതികരണങ്ങളുടെ ജനപ്രീതിയ്‌ക്ക് മുന്‍പില്‍ മന്ത്രിമാരായ പി.രാജീവും വീണ ജോര്‍ജ്ജും എം.ബി. രാജേഷും ഒലിച്ചുപോയി. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ മുതല്‍ ശ്രീനിവാസന്‍, ബിജിപാല്‍, മേജര്‍ രവി, മിഥുന്‍ മാനുവല്‍ തുടങ്ങി ഒട്ടേറെപ്പേര്‍ നിര്‍ഭയം ബ്രഹ്മപുരത്തിന്റെ സത്യം വിളിച്ചുപറഞ്ഞു. 

ഇതു പ്രകൃതി ദുരന്തമോ കാലാവസ്ഥാ വ്യതിയാനമോ അല്ലെന്നും മനുഷ്യനുണ്ടാക്കിയ ദുരന്തമാണെന്നും നടന്‍ മോഹൻലാൽ. മലയാളത്തിലെ ഒരു ദിനപത്രത്തിന് നല്‍കിയ പ്രതികരണത്തിലാണ് മോഹന്‍ലാല്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രതികരണം നടത്തിയത്.”എന്റെ അമ്മയെപ്പോലെ എത്രയോ അമ്മമാർ പുകയുന്ന കൊച്ചിയിലെ വീടുകളിലുണ്ട്. ഏറെ ദിവസമായി എന്റെ ഏറ്റവും വലിയ വേദന. പുകയുന്ന ഈ കൊച്ചിയിൽ ആയിരക്കണക്കിനു അമ്മമാരും മുതിർന്ന ആളുകളും ജനിച്ചു വീണ കുട്ടികളും വിങ്ങി വിങ്ങി കഴിയുന്നു എന്നതു പേടിപ്പെടുത്തുന്ന സത്യമാണ്. ഇവരുടെയൊക്കെ ശ്വാസകോശങ്ങളിലെത്തുന്ന പുക രോഗങ്ങളിലേക്കാണവരെ കൊണ്ടുപോകുന്നത്. ജീവിതം മുഴുവൻ അവരിതു അനുഭവിക്കേണ്ടി വന്നേക്കാം.കൊച്ചിപോലെ വൃത്തികേടായി മാലിന്യം കൈകാര്യം ചെയ്യുന്ന ഏതെങ്കിലും നഗരമുണ്ടാകുമോ?”- മോഹന്‍ലാല്‍ തന്റെ പ്രതികരണത്തില്‍ പറഞ്ഞു. കേരളത്തിലെ മാലിന്യപ്രശ്നത്തെക്കുറിച്ച് 2016ലെ മുഖ്യമന്ത്രിക്ക് എഴുതിയിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു. എന്നാല്‍ പരിഹാരമുണ്ടായില്ല.  

ബ്രഹ്മപുരത്തെ അന്തരീക്ഷമലിനീകരണത്തെക്കുറിച്ച് പരസ്യമായി പ്രതികരിച്ച ശേഷം നടന്‍ മമ്മൂട്ടി തന്റെ മെഡിക്കല്‍ ടീമിനെ തന്നെ ഫീല്‍ഡിലേക്കയച്ചു. ബ്രഹ്മപുരത്ത് കാര്യമായ പുകയൊന്നുമില്ലെന്നും മറ്റും വീണ ജോര്‍ജ്ജും പി.രാജീവും  ആവര്‍ത്തിച്ചുരുവിടുമ്പോഴാണ് തനിക്ക് ശ്വാസം മുട്ടുന്നുവെന്ന സ്വന്തം അനുഭവം മമ്മൂട്ടി തുറന്നടിച്ചത്. ഇതോടെ സര്‍ക്കാരും നഗരസഭയും ഞെട്ടി. പിണറായി സര്‍ക്കാരിലെ ധനമന്ത്രി പി.രാജീവും വീണ ജോര്‍ജ്ജും എം.ബി.  രാജേഷുമെല്ലാം ബ്രഹ്മപുരത്തെ അന്തരീക്ഷമലിനീകരണത്തെ നിസ്സാരമാക്കി തള്ളാന്‍ ശ്രമിക്കുമ്പോഴാണ് കേരളത്തിലെ സൂപ്പര്‍താരങ്ങളുടെ വമ്പന്‍ പ്രതികരണങ്ങളുണ്ടായത്. അഡ്വ. ഹരീഷ് വാസുദേവന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ അനുകൂലികളെന്ന് പറയുന്നവര്‍ പോലും കൊച്ചിയിലെ മാലിന്യനിര്‍മ്മാജന രീതിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി. 2019ല്‍ ഇവിടെ 20 മണിക്കൂര്‍ നേരം തീ പടര്‍ന്നിരുന്നുവെന്നും അന്ന് ഒരിയ്‌ക്കലും ചെയ്യരുതെന്ന് പറഞ്ഞ കാര്യം ആവര്‍ത്തിക്കുകയായിരുന്നുവെന്നും ഹരീഷ് വാസുദേവന്‍ പറയുന്നു.  

മിഥുൻ മാനുവൽ പോലുള്ള യുവസംവിധായകര്‍ തീവ്രമായാണ് പ്രതികരിച്ചത്. “സംസ്ഥാന ഭരണകൂടം മറുപടി പറഞ്ഞേ മതിയാകൂ; ഞങ്ങൾ പുക ശ്വസിക്കാനുള്ള ക്വട്ടേഷൻ കൈപറ്റിയിട്ടില്ല”- ഇതായിരുന്നു മിഥുന്‍ മാനുവലിന്റെ പ്രതികരണം. ഒരു സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനം ദിവസങ്ങളായി വിഷപ്പുകയിൽ മുങ്ങി നിൽക്കുന്നു. നഗരം, ജില്ല എന്തിനു വീടിന്റെ അകങ്ങളിൽ പോലും വിഷ വായു. കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിൽ ഒന്നായി തന്നെ പരിഗണിക്കാവുന്ന ഒരു ഇൻസിഡന്റ്. ഉത്തരവാദികൾ ആരായാലും – പ്രാദേശിക ഭരണകൂടം ആയാലും സംസ്ഥാന ഭരണകൂടം ആയാലും മറുപടി പറഞ്ഞേ മതിയാകൂ. പ്രതിവിധി യുദ്ധകാലടിസ്ഥാനത്തിൽ കണ്ടെത്തിയേ മതിയാകൂ. “- മിഥുന്‍ മാനുവല്‍ പറയുന്നു.  

ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ പ്രശ്നങ്ങള്‍ക്ക് കാരണം അഴിമതിയോടുള്ള ചിലരുടെ സ്നേഹമാണെന്നാണ് നടന്‍ ശ്രീനിവാസന്‍ പ്രതികരിച്ചത്. 10 ലോറി  മാലിന്യം കാണിച്ച് 100 ലോറി മാലിന്യം എന്ന് കാണിച്ച് പണം തട്ടണം. അതാണ് ചിലരുടെ ഗൂഢ പദ്ധതി. – ശ്രീനിവാസന്‍ പറയുന്നു.  

അഴിമതി വേണമെങ്കില്‍ കാണിച്ചോളൂ. സ്വസ്ഥ ജീവിതത്തിനുള്ള അവകാശം കവര്‍ന്നെടുക്കരുതേ അത് മൗലികമല്ലേ. ഒരു പ്രശ്നവുമില്ലന്ന് അധികാരികള്‍ പറയുന്നു. ശാസ്ത്രം അതല്ലല്ലോ പറയുന്നത്. ഏക ആശ്രയം കോടതിയാണ്. – സംഗീത സംവിധായകന്‍ ബിജിപാല്‍ പ്രതികരിച്ചതിങ്ങിനെ.  

പക്ഷെ കേരളത്തില്‍ എന്തിനും ഏതിനും കുരയ്‌ക്കുന്ന സാംസ്കാരിക നായകരുടെ മൗനമാണ് അസഹ്യമായത്. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍ എന്നിവര്‍ ഉള്‍പ്പെടെ ആരും പ്രതികരിച്ചിട്ടില്ല. അബ്ദുള്‍ നാസര്‍ മദനിയുടെ മോചനത്തിനും സിവിക് ചന്ദ്രന്റെ അറസ്റ്റിനും മോദിക്കെതിരെ തൊട്ടതിനും പിടിച്ചതിനും എല്ലാം പ്രതികരിച്ചിരുന്നു ഇവരുടെ മൗനം അസഹ്യമെന്നാണ് സംവിധായകന്‍ മേജര്‍ രവി പ്രതികരിച്ചത്.  

Tags: ശ്രീനിവാസന്‍സര്‍ക്കാര്‍Brahmapuram Waste Managementബ്രഹ്മപുരം തീപിടിത്തംമോഹന്‍ലാല്‍മമ്മൂട്ടിമലിനീകരണംബിജിബാല്Major Ravi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രാഷ്‌ട്രീയം മറന്ന്  ഒറ്റക്കെട്ടാകണം: മേജര്‍ രവി

News

കുടുംബങ്ങളില്‍ നിന്നും പോരാട്ടം തുടങ്ങണം:  മേജര്‍ രവി

Kerala

എന്തുകൊണ്ട് ട്രെയിൻ കത്തുന്നിടത്തു നിന്ന് തുടങ്ങിയിട്ടില്ല ; എന്തോ ഒരു ​ഗൂഢ ഉദ്ദേശ്യം കൊണ്ട് മാത്രമാണ് ഇതെഴുതിയിരിക്കുന്നത് ; മേജർ രവി

Entertainment

ജീവ നെഞ്ചത്ത് ആഞ്ഞ് ചവിട്ടി, അന്ന് ലാലേട്ടൻ ജീവയോട് ദേഷ്യപ്പെട്ടു, ഒരാഴ്ച ആശുപത്രിയിലായിരുന്നു!

New Release

‘ജോംഗ’ടൈറ്റിൽ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

‘ട്രംപ് ഭരണകൂടം സ്ത്രീകൾ ഗർഭഛിദ്രം നടത്തുന്നതിനേക്കാൾ മരിക്കണമെന്ന് ആഗ്രഹിക്കുന്നു ‘ ; ആരാണ് ഇത് പറഞ്ഞതെന്ന് അറിയുക

ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം: വര്‍ക്കലയില്‍ 6 പേര്‍ പിടിയില്‍

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ശര്‍മ്മിഷ്ഠ പനോളി (വലത്ത്) കൊല്‍ക്കൊത്ത ഹൈക്കോടതി ജഡ്ജി പാര്‍ത്ഥ സാരഥി ചാറ്റര്‍ജി (ഇടത്ത്)

ശര്‍മ്മിഷ്ഠ പനോളിക്ക് ജാമ്യം നല്‍കാത്ത ജഡ്ജിയെ വധിക്കണമെന്ന് സമൂഹമാധ്യമപോസ്റ്റ്; ബിജെപി പ്രവര്‍ത്തകരെ കുടുക്കാന്‍ വ്യാജഅക്കൗണ്ടുകള്‍ വഴി സന്ദേശം

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി, കുട്ടനാട് താലൂക്കിലും അവധി

ആലുവയിലെ മില്‍മ ബൂത്തുകളില്‍ വിതരണം ചെയ്ത പാല്‍ പാക്കറ്റുകളില്‍ തൂക്കം കൂടുതല്‍

അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി മരിച്ചു

വനിതാ ഡോക്ടര്‍മാര്‍ താമസിക്കുന്ന കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം (വലത്ത്) ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ എത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘം (നടുവില്‍)

നമ്മളും നിങ്ങളും മുസ്ലിംരാജ്യങ്ങളാണ്….മലേഷ്യയിലെത്തിയ ഇന്ത്യന്‍ സംഘത്തെ മതം പറഞ്ഞ് തുരത്താന്‍ പാകിസ്ഥാന്റെ ശ്രമം

തൃശൂരില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം, രണ്ടാം ഭര്‍ത്താവിനെ തെരയുന്നു

ആര്‍സിബി ആഘോഷപരിപാടിക്കിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies