തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനക്കമ്പനിയോടുള്ള നിസഹകരണ തീരുമാനം അവസാനിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. എന്നാല്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ വിഷയം പരിഗണിക്കാമെന്ന് അദേഹം മറുപടി നല്‍കിയതായും വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 13ന് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വിമാന സഞ്ചരിച്ചിരുന്ന ഇപി ജയരാജന് കരിങ്കൊടികാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തതിനെ തുടര്‍ന്നാണ് വിലക്ക് ലഭിച്ചത്. അതേസമയം മുഖ്യമന്ത്രിക്ക് നേരയുള്ള ആക്രമണത്തെ പ്രതിരോധിക്കുകയായിരുന്നുവെന്ന വാദമാണ് ജയരാജന് ഉന്നയിച്ചത്.
എന്നാല്‍ പ്രതിഷേധ മുദ്രാവാക്യം വിളിക്കുകമാത്രമേ ചെയ്തിട്ടുള്ളൂവെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ വാദം. ഇരുകൂട്ടരുടെയും മൊഴി പരിശോധിച്ച റിട്ട. ജഡ്ജി ആര്.എസ് ബസ്വാന അധ്യക്ഷനായ സമതിയാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെയാണ് ഇന്‍ഡിഗോയില്‍ ഇനി യാത്ര ചെയ്യില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: