ന്യൂദല്‍ഹി : തന്റെ മൊബൈല്‍ ഫോണുകള്‍ ചാര സോഫറ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സര്‍ക്കാര്‍ ചോര്‍ത്തിയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്കെതിരെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ സംസാരിക്കവേയുള്ള രാഹുലിന്റെ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പെഗാസസ് അന്വേഷണത്തോട് രാഹുല്‍ സഹകരിക്കാത്തത് എന്താണ്. തന്റെ ഫോണുകള്‍ ചോര്‍ത്തുന്നതായാണ് രാഹുലിന്റെ ആരോപണം. ഈ ഫോണ്‍ എന്തുകൊണ്ട് അന്വേഷണസംഘത്തിനായി അദ്ദേഹം കൈമാറുന്നില്ല.
പ്രധാനമന്ത്രിയോടുള്ള അദ്ദേഹത്തിന്റെ വിദ്വേഷം നമുക്ക് മനസ്സിലാകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും കോണ്‍ഗ്രസ് പരാജയപ്പെട്ടു. അതിന് വിദേശ സുഹൃത്തുക്കളുടെ സഹായത്തോടെ വിദേശമണ്ണില്‍ വെച്ച് രാജ്യത്ത അപകീര്‍ത്തിപ്പെടുത്തുന്നത് കോണ്‍ഗ്രസ്സിന്റെ അജണ്ടയായി മറിക്കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് തോല്‍വി അംഗീകരിക്കാന്‍ അദ്ദേഹത്തിനാവുന്നില്ല.
മോദിയോടുള്ള ലോകരാഷ്ട്രത്തലവന്മാരുടെ ബഹുമാനം വര്‍ധിച്ചിരിക്കുകയാണ്. ഇറ്റാലിയന്‍ പ്രധാനമന്ത്രി മോദി ആഗോള നേതാവായി മാറി കഴിഞ്ഞിരിക്കുകയാണെന്നാണ് പറഞ്ഞത്. ഇക്കാര്യം രാഹുല്‍ കണക്കിലെടുക്കണമായിരുന്നു. ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ അഭിപ്രായവും തെരഞ്ഞെടുപ്പിലെ ജനങ്ങളുടെ വിധിയെഴുത്തും രാഹുലിന് സ്വീകാര്യമല്ലെന്നും ഠാക്കുര്‍ കൂട്ടിച്ചേര്‍ത്തു. രാഹുലിന്റെ പ്രസ്താവനയ്ക്ക് ഇന്ത്യയിലുള്ള ആളുകള്‍ പോലും വില നല്‍കുന്നില്ലെന്നാണ് കേന്ദ്രം പ്രതികരിച്ചത്.
പെഗാസസ് ഉപയോഗിച്ച് സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ നിരീക്ഷിക്കുന്നു. ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നുണ്ട്. കരുതലോടെ വേണമെന്നുമാണ് ഇന്റലിജെന്‍സ് ഉദ്യോഗസ്ഥര്‍ തനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നായിരുന്നു കേംബ്രിഡ്ജിലെ രാഹുലിന്റെ പ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: