സന : യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയ്ക്കെതിരെയുള്ള നടപടികള്‍ വേഗത്തിലാക്കുന്നു. നടപടികള്‍ വേഗത്തിലാക്കാന്‍ യെമന്‍ ക്രിമിനല്‍ പ്രോസിക്യൂഷന് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ നിമിഷ പ്രിയയുടെ മോചിപ്പിക്കാനുള്ള നടപടികള്‍ക്കാണ് തിരിച്ചടിയാകുന്നത്.
കൊല്ലപ്പെട്ട യെമന്‍ പൗരന്റെ ബന്ധുക്കള്‍ക്ക് ദയാധനം നല്കി നിമിഷപ്രിയെ മോചിപ്പിക്കാനുള്ള നീക്കത്തിലായിരുന്നു അധികൃതര്‍. യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷയുടെ ശിക്ഷാ നടപടികള്‍ വേഗത്തിലാക്കണമെന്ന് ക്രിമിനല്‍ പ്രോസിക്യൂഷന് മേധാവി ആവശ്യപ്പെട്ടതോടെ നടപടികള്‍ ഇനി വേഗത്തിലായേക്കാം.
യെമനില്‍ നഴ്സായി ജോലി ചെയ്തിരുന്ന നിമിഷപ്രിയയെ യെമന്‍ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വധശിക്ഷ വിധിച്ചത്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്കിയാല് പ്രതിക്കു ശിക്ഷായിളവ് ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമന്‍ റിയാല്‍ (ഏകദേശം 1.5 കോടി രൂപ) ദയാധനം നല്കിയാല് ജയില്‍ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: