ജെയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന് പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന ചര്‍ച്ചകളില്‍ പ്രതിഷേധിച്ച് എംഎല്‍എ സ്ഥാനം രാജിവെച്ചൊഴിഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ വീണ്ടും പിന്‍വലിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടരാജിക്കെതിരെ ഹൈക്കോടതി നടപടി ഒഴിവാക്കുന്നതിനായാണ് എംഎല്എമാരിപ്പോള് രാജി പിന്‍വലിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഗേഹ്ലോട്ടിന്റെ പേര് നിര്‍ദ്ദേശിച്ചതിന് പിന്നാലെ സച്ചിന് പൈലറ്റുകള്‍ രാജസ്ഥാന് മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടരാജിവെച്ചത്. എന്നാല്‍ സംഭവത്തില്‍ രാജസ്ഥാന് നിയമസഭാ സ്പീക്കര്‍ സി.പി. ജോഷി നിഷ്ക്രിയ നിലപാടാണ് സ്വീകരിച്ചതെന്ന് ആരോപിച്ച് ഉപ പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാഥോര്‍ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഇതില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാന് ഹൈക്കോടതി ഡിസംബര്‍ 6-ന് സി.പി. ജോഷിയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച ഈ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കേ നടപടികള്‍ ഒഴിവാക്കുന്നതിനായാണ് എംഎല്‍എമാര്‍ രാജി പിന്വലിക്കാനിപ്പോള് ഒരുങ്ങുന്നത്.
അതേസമയം, ജനുവരി 23-ന് നടക്കാനിരിക്കുന്ന രാജസ്ഥാന് സര്‍ക്കാറിന്റെ അഞ്ചാം ബജറ്റിനു മുമ്പ് രാജി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വവും എംഎല്‍എമാരോട് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായതോടെ രാജി നല്കിയതും ഇപ്പോള്‍ രാജി പിന്‍വലിക്കുന്നതും ബാഹ്യസമ്മര്‍ദം കൊണ്ടല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണെന്നുമുള്ള നിലപാടിലാണ് എംഎല്‍എമാര്‍.
സ്വമേധയായാണ് താന്‍ രാജിവെച്ചതെന്നും സ്വമേധയാല്‍ തന്നെ രാജി പിന്വലിച്ചതെന്നുമാണെന്നാണ് രാജിപിന്‍വലിച്ച ധരിവാദ് എംഎല്‍എ നാഗരാജ് മീണ പ്രതികരിച്ചത്. കൂട്ടരാജിവെച്ച എംഎല്‍എമാരെല്ലാം ഇത് പിന്‍വലിക്കുകയാണ്. സ്പീക്കറും എംഎല്‍എമാരും തമ്മിലുള്ള നടപടിയാണ് ഇതെന്നുമാണ് പാര്‍ട്ടി ചീഫ് വിപ്പ് മഹേഷ് ജോഷി പ്രതികരിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണ് രാജസ്ഥാനില്‍ ഗഹ്ലോത് പക്ഷത്തിലെ 91 എംഎല്‍എമാര്‍ കൂട്ടരാജി സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: