Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാല്‍ വിലവര്‍ധന പകല്‍ക്കൊള്ള

കേരളത്തിന് ആവശ്യമുള്ള പാല്‍ സംസ്ഥാനത്തുതന്നെ ഉല്‍പ്പാദിപ്പിച്ച് സ്വയം പര്യാപ്തത കൈവരിക്കാനാവും. അതിനുള്ള സാഹചര്യം ബോധപൂര്‍വം സൃഷ്ടിക്കാത്തതാണ്. ക്ഷീരകര്‍ഷകരോടുള്ള സര്‍ക്കാരിന്റെയും മില്‍മയുടെയും സ്‌നേഹത്തിന്റെ മുഖംമൂടി അഴിഞ്ഞുവീഴുന്നത് ഇവിടെയാണ്. കൃഷി വകുപ്പിന്റെ മന്ത്രിമാര്‍ കാലാകാലങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിനെക്കുറിച്ചു പറയുന്നതില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല. മുന്‍പുള്ള മന്ത്രിമാരും ഇപ്പോഴത്തെ മന്ത്രിയും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല

Janmabhumi Editorial Desk by Janmabhumi Editorial Desk
Nov 25, 2022, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

പാലിന്റെ വില കുത്തനെ ഉയര്‍ത്തിക്കൊണ്ടുള്ള മില്‍മയുടെ തീരുമാനം നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് ഇരുട്ടടിയാണ്. പാല്‍ വില ലിറ്ററിന് ഒറ്റയടിക്ക് ആറ് രൂപ വര്‍ധിപ്പിച്ചത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. ഇതിനു മുന്‍പത്തെ വില വര്‍ധന നാല് വര്‍ഷം മുന്‍പായിരുന്നു എന്നത് ഇപ്പോഴത്തെ വില വര്‍ധനയ്‌ക്കുള്ള നീതീകരണമാവില്ല. ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനാണ് ഇപ്പോഴത്തെ വില വര്‍ധനയെന്ന മില്‍മയുടെ വാദം നിലനില്‍ക്കാന്‍ പ്രയാസമാണ്. കാലിത്തീറ്റയ്‌ക്കും മറ്റും വില വര്‍ധിച്ചു എന്നത് വാസ്തവം തന്നെയാണ്. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പാലിന് അര്‍ഹമായ വില ലഭിക്കേണ്ടതും ആവശ്യമാണ്. പക്ഷേ ഇതാണോ മില്‍മയുടെ ലക്ഷ്യം? പുതിയ വില വര്‍ധനവിന്റെ തൊണ്ണൂറു ശതമാനത്തോളം കര്‍ഷകന് ലഭിക്കുമെന്ന് പറയുന്നത് ഒരുതരം തെറ്റിദ്ധരിപ്പിക്കലാണ്. മില്‍മ പറയുന്ന ഉയര്‍ന്ന വില ഒരു കര്‍ഷകനും ലഭിക്കുന്നില്ല എന്നതാണ് സത്യം. ഗുണമേന്മ പരിശോധിച്ച് പലനിരക്കുകളിലാണ് കര്‍ഷകരില്‍നിന്ന് പാല്‍ ശേഖരിക്കുന്നത്. മില്‍മ പറയുന്ന ഉയര്‍ന്ന വില ആര്‍ക്കും ലഭിക്കുന്നില്ല. ലിറ്ററിന് മുപ്പത്തിയഞ്ച് രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. വിലവര്‍ധനയുടെ ആനുകൂല്യം തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നത് ക്ഷീരകര്‍ഷകരുടെ സ്ഥിരം പരാതിയാണ്. 2019 ല്‍ പാല്‍ വില വര്‍ധിപ്പിച്ചപ്പോഴും ഈ പരാതി ഉയരുകയുണ്ടായി. ഇപ്പോഴത്തെ അവസ്ഥയും വ്യത്യസ്തമായിരിക്കില്ല. യഥാര്‍ത്ഥത്തില്‍ പാല്‍ വില തോന്നുന്നതുപോലെ വര്‍ധിപ്പിക്കാന്‍ കര്‍ഷകരെ മറയാക്കുകയാണ് സര്‍ക്കാരും മില്‍മയും. ബസ് ചാര്‍ജ് വര്‍ധനവിന്റെ കാര്യത്തിലേതുപോലെ ഇതിനുമുണ്ട് ഒരു വിദഗ്‌ദ്ധ സമിതി.

ബഹുഭൂരിപക്ഷമാളുകളും ധരിച്ചിരിക്കുന്നതുപോലെ മില്‍മ വിതരണം ചെയ്യുന്ന പാല്‍ മുഴുവന്‍ സംസ്ഥാനത്തുനിന്ന് ശേഖരിക്കുന്നവയല്ല. നല്ലൊരു ശതമാനം മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്നവയാണ്. ഇത് ശുദ്ധമായ പാലല്ലെന്ന് എല്ലാവര്‍ക്കും അറിയാം. വളരെ കുറഞ്ഞ വിലയ്‌ക്ക് കൊണ്ടുവരുന്ന ഈ പാല്‍ സംസ്ഥാനത്തെ ക്ഷീര കര്‍ഷകരില്‍നിന്നു ശേഖരിക്കുന്നവയാണെന്ന വ്യാജേന വിറ്റഴിച്ച് കൊള്ളലാഭം കൊയ്യുകയാണ്. പാല്‍ ശേഖരിക്കുന്നതിനു പുറമെ ക്ഷീരകര്‍ഷകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കി പാലുല്‍പ്പാദനം വര്‍ധിപ്പിക്കാത്തതിനു പിന്നിലെ ദുഷ്ടലാക്കും ഇതാണ്. കേരളത്തിന് ആവശ്യമുള്ള പാല്‍ സംസ്ഥാനത്തുതന്നെ ഉല്‍പ്പാദിപ്പിച്ച് സ്വയം പര്യാപ്തത കൈവരിക്കാനാവും. അതിനുള്ള സാഹചര്യം ബോധപൂര്‍വം സൃഷ്ടിക്കാത്തതാണ്. ക്ഷീരകര്‍ഷകരോടുള്ള സര്‍ക്കാരിന്റെയും മില്‍മയുടെയും സ്‌നേഹത്തിന്റെ മുഖംമൂടി അഴിഞ്ഞുവീഴുന്നത് ഇവിടെയാണ്. കൃഷി വകുപ്പിന്റെ മന്ത്രിമാര്‍ കാലാകാലങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിനെക്കുറിച്ചു പറയുന്നതില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല. മുന്‍പുള്ള മന്ത്രിമാരും ഇപ്പോഴത്തെ മന്ത്രിയും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. പശു പല നിറമാണെങ്കിലും പാല്‍ ഒരു നിറമാണെന്നു പറയുന്നതുപോലെ, പാര്‍ട്ടിയും രാഷ്‌ട്രീയവുമൊക്കെ പലതാണെങ്കിലും മന്ത്രിമാരുടെ മനോഭാവം ഒന്നാണ്. അത് മാറാത്തിടത്തോളം പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്ന പ്രശ്‌നമില്ല.

അരിയുള്‍പ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങള്‍ക്കും അമിതവില നല്‍കേണ്ടിവരുന്ന സാഹചര്യത്തിലാണ് പാലിന്റെ വിലയും വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് നേരിട്ട് ജനങ്ങളുടെ ജീവിത ഭാരം കൂട്ടും. പാലിന്റെ വില വര്‍ധന അതില്‍ മാത്രം ഒതുങ്ങിനില്‍ക്കില്ല. മോര്, തൈര് ഉള്‍പ്പെടെ എല്ലാ പാലുല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിക്കും. അത് മില്‍മ പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ. പാലിന്റെ വില വര്‍ധിക്കുന്നതോടെ ചായയ്‌ക്കും വില കൂടും. മിനിമം പന്ത്രണ്ട് രൂപയെങ്കിലുമാവും എന്നാണ് കരുതപ്പെടുന്നത്. പലയിടങ്ങളിലും ഇതിലും കൂടുതലാണ് ഇപ്പോള്‍തന്നെ ചായയ്‌ക്ക് ഈടാക്കുന്നത്. അവര്‍ വീണ്ടും വില വര്‍ധിപ്പിക്കും. ജനങ്ങളെ മറ്റൊരുവിധത്തിലും കൊള്ളയടിക്കാന്‍ സര്‍ക്കാരും മില്‍മയും വഴിയൊരുക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് പാല്‍ എന്ന പേരില്‍ പശുവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരുതരം രാസപാനീയമാണ് ചില സ്വകാര്യ കമ്പനികള്‍ വിറ്റഴിക്കുന്നത്. പേരിന് കുറച്ചു പശുക്കളെ വളര്‍ത്തി മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കൃത്രിമ പാല്‍ ഇറക്കുമതി ചെയ്ത് കോടികള്‍ കൊയ്യുന്നവര്‍ ഓരോ ജില്ലയിലുമുണ്ട്. ചിലര്‍ പശുവിനെ വളര്‍ത്തുകപോലും ചെയ്യുന്നില്ല. പൗഡര്‍ കലക്കി വിപണനം നടത്തുകയാണ്. ജനങ്ങളുടെ ആരോഗ്യം കാര്‍ന്നുതിന്നുന്ന അതീവ ഗുരുതരമായ ഈ സ്ഥിതിവിശേഷം വ്യക്തമായിരുന്നിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു. പാലിന് വില വര്‍ധിപ്പിച്ച മില്‍മയുടെ ഇപ്പോഴത്തെ തീരുമാനത്തിന്റെ ചുവടുപിടിച്ച് കൃത്രിമ പാലുല്‍പ്പാദകരും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടും. ഇത്തരം ജനവിരുദ്ധ നടപടികള്‍ക്കെതിരെ ആരെങ്കിലും കോടതിയെ സമീപിക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ല.

Tags: മിൽമpriceവിലക്കയറ്റം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

കിയ ക്ലാവിസിന്റെ വില 11.49 ലക്ഷം മുതല്‍

India

വൈദ്യുതി, മെട്രോ, ബസ് നിരക്കുകള്‍ക്കു പിന്നാലെ പാലിനും കുത്തനെ വിലകൂട്ടി കര്‍ണ്ണാടക

Pouring used cooking oil from frying pan into colander.
Health

പഴകിയ പാചക എണ്ണയ്‌ക്ക് 60 രൂപ , വിലയും കിട്ടും രോഗവും ഒഴിവാകും, ‘റൂക്കോ’ വിജയത്തിലേയ്‌ക്ക്

Kerala

പാതിവില തട്ടിപ്പില്‍ സാമൂഹ്യ പ്രവര്‍ത്തക ബീന സെബാസ്റ്റ്യന്റെ പങ്കിനെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം

Kerala

പാതി വില തട്ടിപ്പ്: മലപ്പുറത്ത് ഒരാള്‍ കൂടി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കൊളംബിയ : തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു

തപസ്യയുടെ നാലാമത് മാടമ്പ് പുരസ്‌കാരം ആഷാമേനോന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സമ്മാനിക്കുന്നു

കലാപ്രവര്‍ത്തകരും എഴുത്തുകാരും സമൂഹത്തെ നയിക്കേണ്ടവര്‍: ഔസേപ്പച്ചന്‍

ഉണ്ണി മുകുന്ദനും മുന്‍ മാനേജരും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചെന്ന് ഫെഫ്ക

‘ഹാഫിസ് അബ്ദുൾ റൗഫ് ഒരു തീവ്രവാദിയല്ലെന്ന ബിലാവൽ ഭൂട്ടോയുടെ വിചിത്രമായ പ്രസ്താവനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പുലിമുണ്ട, കുറ്റിമുണ്ട ഉന്നതികളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് സന്ദര്‍ശിച്ചപ്പോള്‍

വനവാസി ഊരുകളില്‍ ദുരിത ജീവിതം; വികസന മുരടിപ്പിന്റെ മണ്ണിലൂടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച, ജന്മഭൂമി സുവര്‍ണ ജൂബിലി വാര്‍ഷിക ആഘോഷ ജനറല്‍ കണ്‍വീനറും പാറശാല ഗവ. ആശുപത്രിയിലെ ഡോക്ടറുമായ സി. സുരേഷ്‌കുമാറിനെ ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ ആദരിക്കുന്നു. കെ. കുഞ്ഞിക്കണ്ണന്‍, ടി. ജയചന്ദ്രന്‍, കെ.ബി. ശ്രീകുമാര്‍, ആര്‍. പ്രദീപ് സമീപം

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണം: എം. രാധാകൃഷ്ണന്‍

ശ്രദ്ധേയം നിഴല്‍ മരങ്ങള്‍

വാരഫലം: ജൂണ്‍ 9 മുതല്‍ 15 വരെ; ഈ നാളുകാര്‍ക്ക് ശാരീരിക സുഖം കുറയും. വിധവകള്‍ക്കും വിവാഹം നടക്കാനവസരമുണ്ടാകും.

പെയ്യേണ്ടതെങ്ങനെ….

കാല്‍ നൂറ്റാണ്ടു മുമ്പത്തെ ഒരോര്‍മ... ജയന്ത് നര്‍ലിക്കറിനൊപ്പം ലേഖകന്‍

ഓര്‍മ്മയിലെ ശാസ്ത്ര സുഗന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies