Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൈതൃകത്തിന്റെ പുനരുജ്ജീവനം

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ചീറ്റപ്പുലികളെ തുറന്നുവിട്ടശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം.

Janmabhumi Online by Janmabhumi Online
Sep 18, 2022, 06:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ഭൂതകാലത്തെ തിരുത്താനും പുതിയഭാവി കെട്ടിപ്പടുക്കാനും മനുഷ്യരാശിക്ക് അവസരം നല്‍കുന്ന സന്ദര്‍ഭത്തിനു നന്ദി. പതിറ്റാണ്ടുകള്‍ക്കുമുമ്പ്, വംശനാശം സംഭവിച്ച ജൈവ വൈവിധ്യത്തിന്റെ, കണ്ണിയെ ഇന്നു നമുക്കു പുനഃസ്ഥാപിക്കാന്‍ അവസരം ലഭിച്ചു. ചീറ്റ ഇന്ന് ഇന്ത്യയുടെ മണ്ണിലേക്ക് മടങ്ങിയെത്തി. മഹത്തായ മുഹൂര്‍ത്തം, പ്രകൃതിയെ സ്‌നേഹിക്കുന്ന, ഇന്ത്യയെ പൂര്‍ണശക്തിയിലേക്ക് ഉണര്‍ത്തും. ചീറ്റപ്പുലികള്‍ പ്രകൃതിയോടുള്ള നമ്മുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും, മാനുഷിക മൂല്യങ്ങളെയും പാരമ്പര്യങ്ങളെയുംകുറിച്ചും നമ്മെ ബോധവാന്മാരാക്കും.

നാം നമ്മുടെ വേരുകളില്‍നിന്നകലുമ്പോള്‍, നമുക്ക് വലിയ നഷ്ടം സംഭവിക്കും. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നത്, ശക്തിയുടെയും ആധുനികതയുടെയും പ്രതീകമായി കണക്കാക്കപ്പെട്ടിരുന്നു. 1947ല്‍ രാജ്യത്തു മൂന്നു ചീറ്റപ്പുലികള്‍മാത്രം അവശേഷിച്ചപ്പോള്‍ അവയേയും സാലവനങ്ങളില്‍ നിഷ്‌കരുണം, നിരുത്തരവാദപരമായി വേട്ടയാടി.  

1952ല്‍ ചീറ്റപ്പുലികള്‍ക്കു രാജ്യത്തു വംശനാശം സംഭവിച്ചുവെങ്കിലും ഏഴു പതിറ്റാണ്ടായി അവയെ തിരികെയെത്തിക്കാന്‍ ശ്രമങ്ങളൊന്നും നടന്നില്ല. ആസാദി കാ അമൃത് മഹോത്സവ സമയത്ത്  രാജ്യം പുതിയ ഊര്‍ജത്തോടെ ചീറ്റകളെ പുനരധിവസിപ്പിക്കാന്‍ തുടങ്ങി. ‘മരിച്ചവരെ പുനരുജ്ജീവിപ്പിക്കാനുള്ള ശക്തി’ അമൃതിനുണ്ട്.

പുനഃരധിവാസം വിജയകരമാക്കുന്നതിനുപിന്നില്‍ വര്‍ഷങ്ങളോളം നീണ്ട കഠിനാധ്വാനമുണ്ട്. നമ്മുടെ പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ നമീബിയന്‍ വിദഗ്ധരുമായി ചേര്‍ന്ന് വിപുലമായ ഗവേഷണം നടത്തി വിശദമായ ചീറ്റ പ്രവര്‍ത്തനപദ്ധതി തയ്യാറാക്കി. ചീറ്റപ്പുലികള്‍ക്ക് ഏറ്റവും അനുയോജ്യമായ പ്രദേശം കണ്ടെത്താന്‍ രാജ്യത്തുടനീളം ശാസ്ത്രീയ സര്‍വേകള്‍ നടത്തി. തുടര്‍ന്നാണ് കുനോ ദേശീയോദ്യാനം തെരഞ്ഞെടുത്തത്.  

പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കപ്പെടുമ്പോള്‍ നമ്മുടെ ഭാവി സുരക്ഷിതമാകും, വളര്‍ച്ചയ്‌ക്കും സമൃദ്ധിക്കുമുള്ള വഴികള്‍ തുറക്കും. കുനോ ദേശീയോദ്യാനത്തില്‍ ചീറ്റപ്പുലികള്‍ കുതിക്കുമ്പോള്‍ പുല്‍മേടുകളുടെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കപ്പെടും, ജൈവവൈവിധ്യത്തിന്റെ വര്‍ധനയ്‌ക്കു കാരണമാകും. ഇക്കോ ടൂറിസത്തിന്റെ ഫലമായി തൊഴിലവസരങ്ങള്‍ വര്‍ധിക്കും,വികസനത്തിനുള്ള പുതിയ സാധ്യതകള്‍ തുറക്കും.

കുനോ ദേശീയോദ്യാനത്തില്‍ ചീറ്റപ്പുലികളെ കാണാന്‍ ക്ഷമയോടെ ഏതാനും മാസങ്ങള്‍ കാത്തിരിക്കണം. അതിഥികളായി എത്തിയിരിക്കുന്ന അവയ്‌ക്ക് പ്രദേശത്തെക്കുറിച്ച് അറിയില്ല. ഈ ചീറ്റകള്‍ക്കു കുനോ ദേശീയോദ്യാനം അവരുടെ വാസസ്ഥലമാക്കാന്‍, കുറച്ചു മാസങ്ങള്‍ സമയം നല്‍കണം. അന്താരാഷ്‌ട്ര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും ചീറ്റപ്പുലികള്‍ക്കു സ്വസ്ഥജീവിതം ഉറപ്പാക്കാനും  ഇന്ത്യ പരമാവധി ശ്രമിക്കും. നമ്മുടെ ശ്രമങ്ങള്‍ പരാജയപ്പെടാന്‍ നാം അനുവദിക്കരുത്.

ഇന്ത്യയെ സംബന്ധിച്ച്, പ്രകൃതിയും പരിസ്ഥിതിയും മൃഗങ്ങളും പക്ഷികളും, സുസ്ഥിരതയും സുരക്ഷയും മാത്രമല്ല. രാജ്യത്തിന്റെ വൈകാരികതയുടെയും അലൗകികതയുടെയും അടിസ്ഥാനംകൂടിയാണ്. നമുക്കുചുറ്റും കഴിയുന്ന ഏറ്റവും ചെറിയ ജീവികളെപ്പോലും പരിപാലിക്കാന്‍ നാം പഠിച്ചിട്ടുണ്ട്. കാരണമില്ലാതെ ഒരു ജീവിയുടെ പ്രാണന്‍ നഷ്ടമായാല്‍ കുറ്റബോധംകൊണ്ടു നിറയുന്നതാണു നമ്മുടെ പാരമ്പര്യം. അങ്ങനെയിരിക്കെ, നാം കാരണം ഒരു ജീവിവര്‍ഗത്തിന്റെ മുഴുവന്‍ നിലനില്‍പ്പും അപകടത്തിലാകുന്നുവെന്നത് എങ്ങനെ അംഗീകരിക്കാന്‍ കഴിയും?.

വരും വര്‍ഷങ്ങളില്‍ നമ്മുടെ കുട്ടികള്‍ കുനോ ദേശീയോദ്യാനത്തിലൂടെ ചീറ്റകള്‍ പായുന്നത് കാണും. നമ്മുടെ വനത്തിലെയും ജീവിതത്തിലെയും വലിയൊരു ശൂന്യതയാണ് ഇല്ലാതാകുന്നത്. സമ്പദ്വ്യവസ്ഥയും പരിസ്ഥിതിശാസ്ത്രവും വൈരുധ്യമുള്ള മേഖലകളല്ലെന്ന സന്ദേശമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ ലോകത്തിനു നല്‍കുന്നത്. പരിസ്ഥിതിസംരക്ഷണത്തോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയും കൈവരിക്കാനാകുമെന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഇന്ത്യ.

2014നുശേഷം രാജ്യത്ത് 250 ഓളം പുതിയ സംരക്ഷിതവന മേഖലകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം വലിയ തോതില്‍ കൂടി. കടുവകളുടെ എണ്ണം ഇരട്ടിയായി. അസമില്‍ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ നിലനില്‍പ്പ് അപകടത്തിലായിരുന്നു. എന്നാല്‍ ഇന്ന് അവയുടെ എണ്ണം കൂടി. ഏതാനും വര്‍ഷക്കുള്ളില്‍ ആനകളുടെ എണ്ണം 30,000ലധികം വര്‍ധിച്ചു. രാജ്യത്തെ 75 തണ്ണീര്‍ത്തടങ്ങള്‍ റാംസര്‍ പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ 26 എണ്ണം കഴിഞ്ഞ 4 വര്‍ഷത്തിനിടെ കൂട്ടിച്ചേര്‍ത്തതാണ്.

Tags: narendramodiപ്രസംഗംപുള്ളിപ്പുലി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു: പ്രള്‍ഹാദ് ജോഷി

Kerala

പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം സംസ്ഥാനത്തിന് ആഘോഷാവസരം- ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

Kerala

വിഴിഞ്ഞം തുറമുഖം നിലവിലെ സ്ഥിതിയിലെത്തിച്ചത് നരേന്ദ്ര മോദി, മകളുടെ കമ്പനിയില്‍ അച്ഛന്റെ പേരില്‍ പലരും പണം കൊടുക്കുന്നു; രാജീവ് ചന്ദ്രശേഖര്‍

India

കോണ്‍ഗ്രസ് എന്തേ ആറ് ദശകത്തോളം ഇന്ത്യ ഭരിച്ചപ്പോള്‍ ജാതി സെന്‍സസ് നടത്തിയില്ല, ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഇതും ചെയ്യുന്നു: സംപിത് പത്ര

India

രാജ്യത്ത് ഓറഞ്ച് സമ്പദ് വ്യവസ്ഥയുടെ ഉദയത്തിന്റെ സമയം: നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

കേരള പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശന പരീക്ഷ: അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ ജൂലായ് 3 വരെ അവസരം

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം : മനമുരുകി വിളിച്ചാല്‍..

ചര്‍ച്ചയ്‌ക്കുള്ള സന്നദ്ധതയ്‌ക്കു പിന്നാലെ ഉക്രെയ്നിനെതിരെ 477 ഡ്രോണുകളും 60 മിസൈലുകളും തൊടുത്ത് റഷ്യ

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies