തിരുവനന്തപുരം : മദ്യവില്‍പ്പനയില്‍ ഇത്തവണയും റെക്കോര്‍ഡിട്ട് ബീവറേജസ് കോര്പ്പറേഷന്. ഉത്രാടം നാളായ ബുധനാഴ്ച 117 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്തെ ബെവ്കോ മദ്യവില്പനശാലകളിലൂടെ വിറ്റത്. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 32 കോടി രൂപയുടെ അധികവരുമാനമാണ് ഇത്തവണയുണ്ടായത്.
കോവിഡ് അടച്ചുപൂട്ടലുകളെ തുടര്‍ന്ന് രണ്ടുവര്‍ഷത്തിന് ശേഷമുള്ള ഓണം മലയാളികള്‍ ശരിക്കും ആഘോഷമാക്കിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉത്രാടം വരെയുള്ള ഏഴ് ദിവസത്തില്‍ 624 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇത് 529 കോടിയായിരുന്നു.
കൊല്ലത്തെ ആശ്രാമം ബെവ്കോ ഔട്ട്ലെറ്റിലാണ് ഇക്കുറി റെക്കോര്‍ഡ് മദ്യവില്പന നടന്നത്. 1.06 കോടി രൂപയാണ് അവിടെ വിറ്റത്. ആശ്രാമം അടക്കം നാല് ഔട്ട്ലെറ്റുകളില് ഒരു കോടിയിലേറെ വ്യാപാരം നടന്നു. ഇരിങ്ങാലക്കുട, ചേര്‍ത്തല കോര്‍ട്ട് ജംഗ്ഷന്, പയ്യന്നൂര്‍, എന്നിവിടങ്ങളിലും കോടികളുടെ വില്‍പ്പനയാണ് നടന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: