Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്റ്റാമിനയ്‌ക്ക് കാരണം വിപസ്സനയെന്നത് രാഹുല്‍ ഗാന്ധിയുടെ വെറും തള്ള്; ക്ഷീണമെന്ന് പറഞ്ഞ് 20 ശതമാനം ചോദ്യങ്ങള്‍ക്കും ഉത്തരം തന്നില്ലെന്ന് ഇഡി

അവസാന ദിവസം ഇഡിയുടെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് നടത്തിയ സ്റ്റാമിനയെക്കുറിച്ചുള്ള വാചകമടി വെറും തള്ള്. ഇഡിയുടെ ചോദ്യം ചെയ്യലില്‍ രാഹുല്‍ ഗാന്ധി അങ്ങേയറ്റം തളര്‍ന്നിരുന്നെന്നും 20 ശതമാനം ചോദ്യങ്ങള്‍ക്കും ക്ഷീണമായതിനാല്‍ ഉത്തരം പറയാന്‍ കഴിയില്ലെന്ന് പറഞ്ഞ് രാഹുല്‍ ഒഴിഞ്ഞുമാറുകയായിരുന്നെന്നുമാണ് ഇഡി നല്‍കുന്ന വിശദീകരണം.

Janmabhumi Online by Janmabhumi Online
Jun 25, 2022, 04:22 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: അവസാന ദിവസം ഇഡിയുടെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് നടത്തിയ സ്റ്റാമിനയെക്കുറിച്ചുള്ള വാചകമടി വെറും തള്ള്. ഇഡി വൃത്തങ്ങള്‍ തന്നെയാണ് ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ യഥാര്‍ത്ഥ രാഹുല്‍ ഗാന്ധിയുടെ അവസ്ഥ വെളിപ്പെടുത്തിയത്. ഇഡിയുടെ ചോദ്യം ചെയ്യലില്‍ രാഹുല്‍ ഗാന്ധി അങ്ങേയറ്റം തളര്‍ന്നിരുന്നെന്നും 20 ശതമാനം ചോദ്യങ്ങള്‍ക്കും ക്ഷീണമായതിനാല്‍ ഉത്തരം പറയാന്‍ കഴിയില്ലെന്ന് പറഞ്ഞ് രാഹുല്‍ ഒഴിഞ്ഞുമാറുകയായിരുന്നെന്നുമാണ് ഇഡി നല്‍കുന്ന വിശദീകരണം.  

അവസാന ദിവസം ഇഡിയുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞതിന് ശേഷം ജൂണ്‍ 22ന് നടന്ന വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും സീനിയര്‍ നേതാക്കളുടെയും യോഗത്തില്‍  രാഹുല്‍ ഗാന്ധി തന്റെ അപാര  സ്റ്റാമിനയെക്കുറിച്ച് വാചലനായിരുന്നു. “താന്‍ വിപസ്സന ചെയ്യുന്നതുകൊണ്ടാണ് പത്ത് മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്തിട്ടും തളരാതിരുന്നത്. പത്ത് മണിക്കൂര്‍ നേരം ചോദ്യം ചെയ്തിട്ടും നിവര്‍ന്നിരിക്കുന്ന എന്റെ സ്റ്റാമിന കണ്ട് ഇഡി ഉദ്യോഗസ്ഥര്‍ അത്ഭുതപ്പെട്ടു. ഇനിയും ഒരു പതിനൊന്ന് മണിക്കൂര്‍ കൂടി ഇതേ പോലെ തനിക്ക് ഇരിക്കാന്‍ കഴിയും. അതിന് കാരണം വിപസ്സന ധ്യാനമാണ്”- ഇതൊക്കെയായിരുന്നു അന്ന് രാഹുല്‍ പറഞ്ഞത്. അന്ന് രാഹുല്‍ ഗാന്ധി നടത്തിയ ഈ പ്രസംഗം കേട്ട് കോണ്‍ഗ്രസുകാര്‍ ഉറക്കെ കയ്യടിച്ചിരുന്നു.  എല്ലാം സഹിക്കാനുള്ള കഴിവിനും ക്ഷമയ്‌ക്കും കാരണം വിപസ്സന ധ്യാനമാണെന്ന് താന്‍ ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രധാന തള്ള്. 

എന്നാല്‍ ഇഡി ചോദിച്ച 20 ശതമാനം ചോദ്യങ്ങളില്‍ നിന്നും തനിക്ക് ക്ഷീണമുണ്ടെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി ഒഴിഞ്ഞുമാറുകയായിരുന്നുവെന്നാണ് ഇഡി പറയുന്നത്. “20 ശതമാനം ചോദ്യങ്ങള്‍ക്കും അദ്ദേഹം ഉത്തരം പറയാതെ ഒഴിഞ്ഞുമാറി. താന്‍ ക്ഷീണിതനാണ്. അത് കൊണ്ട് ഉത്തരം പറയാന്‍ കഴിയില്ല എന്നായിരുന്നു രാഹുലിന്റെ മറുപടി”- ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പേര് വെളിപ്പെടുത്താതെ ഒരു ഇഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു.  

ജൂണ്‍ 14നാണ് രാഹുല്‍ ഗാന്ധിയെ ആദ്യം ചോദ്യം ചെയ്തത്. ചില മാധ്യമങ്ങള്‍ അന്ന് 20 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നതായി പറഞ്ഞിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയെ വെറും മൂന്ന് മണിക്കൂര്‍ മാത്രമാണ് ചോദ്യം ചെയ്തതെ്ന് ഇഡി പറയുന്നു. ബാക്കി സമയം താന്‍ നല്കിയ മറുപടി രാഹുല്‍ പരിശോധിക്കുകയും അതില്‍ അക്ഷരത്തെറ്റുകളുണ്ടോ എന്ന് നോക്കുകയുമായിരുന്നു. നല്‍കിയ പ്രസ്താവന ശരിയാണെന്ന് പറഞ്ഞ് ഒപ്പിടുന്നതിന് മുന്‍പ് രാഹുല്‍ വിശദമായി പരിശോധിക്കുകുയം തിരുത്തല്‍ വരുത്തുകയും റീടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നുവെന്നും ഇഡി വൃത്തങ്ങള്‍ പറയുന്നു.  

മാത്രമല്ല, ഇഡിയുടെ ചോദ്യം ചെയ്യലില്‍ എന്ത് സംഭവിച്ചു എന്ന് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയതും തെറ്റാണെന്ന് ഇഡി വൃത്തങ്ങള്‍ പറയുന്നു. ഗാന്ധി കുടുംബാംഗങ്ങള്‍ നേരിട്ട് കുറ്റാരോപിതരായ കേസായതിനാല‍് നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ചരിത്രത്തിലെ തന്നെ പ്രധാന കേസുകളില്‍ ഒന്നാണ്. യംഗ് ഇന്ത്യന്‍ എന്ന കമ്പനി നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എജെഎല്‍) ഏറ്റെടുത്തതിന് പിന്നില്‍ വഞ്ചനയും വിശ്വാസവഞ്ചനയും നടന്നിട്ടുണ്ടെന്ന് മാത്രമല്ല, അതില്‍ സാം പിത്രോഡ, അന്തരിച്ച കോണ്‍ഗ്രസ് നേതാക്കളായ ഓസ്കാര്‍ ഫെര്‍ണാണ്ടസ്, മോത്തിലാല്‍ വോറ എന്നിവര്‍ കുറ്റാരോപിതരാണ്. ഈ കേസില്‍ 2015ല്‍ രാഹുലിനും സോണിയയ്യ്‌ക്കും ഉപാധികളില്ലാതെ കോടതി ജാമ്യം അനുവദിച്ചിരുന്നു.  

Tags: യംഗ് ഇന്ത്യന്‍അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്മോത്തിലാല്‍ വോറഓസ്കാര്‍ ഫെര്‍ണാണ്ടസ്Rahul Gandhiഇഡി ചോദ്യം ചെയ്യല്‍ഇഡിവിപസ്സനcongressസോണി് ഗാന്ധിNational Heraldനാഷണല്‍ ഹെറാള്‍ഡ് കേസ്നാഷണല്‍ ഹെറാള്‍ഡ് അഴിമതി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിക്കിപീഡിയയിലെ ആര്‍എസ്എസിനെക്കുറിച്ചുള്ള ഒരു വിവാദഭാഗം (വലത്ത്)
India

ഈ വിക്കിപീഡിയയെ ഇവിടെ വേണോ?.ഇന്ത്യയില്‍ കിട്ടുന്ന വിക്കിപീഡിയയില്‍ ആര്‍എസ്എസിന് അധിക്ഷേപങ്ങള്‍ മാത്രം

Kerala

ആറന്മുളയില്‍ ഹോട്ടലുടമയുടെ ആത്മഹത്യക്ക് കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം

Kerala

കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ അവകാശം കോണ്‍ഗ്രസിനെന്ന് മുന്‍സിഫ് കോടതി

Kerala

പ്രവാസിയുടെ സ്വത്ത് തട്ടിയ കേസില്‍ പ്രധാന കണ്ണി കോണ്‍ഗ്രസ് ജില്ലാ നേതാവ് അനന്തപുരി മണികണ്ഠന്‍ ഒളിവില്‍, നടപടിയെടുക്കാതെ കോണ്‍ഗ്രസ്

Kerala

തൃത്താലയില്‍ കോണ്‍ഗ്രസില്‍ കലാപം; വി ടി ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി നിര്‍വാഹക സമിതി അംഗം സി വി ബാലചന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

സസ്പെൻ്റ് ചെയ്യപ്പെട്ട രജിസ്ട്രാറുടെ നിയമനം ചട്ടവിരുദ്ധം; പദവിയിൽ നിന്ന്  ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം

മൂന്നിടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്‌ട്രപതി; ഗോവയിൽ പശുപതി അശോക് ഗജപതി രാജു പുതിയ ഗവർണർ

ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഉണ്ണികൃഷ്ണന്‍, പൊതു കാര്യദര്‍ശി വി.എസ്. ബിജു

ഡോ. ഉണ്ണികൃഷ്ണന്‍ ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷന്‍: വി.എസ്. ബിജു പൊതു കാര്യദര്‍ശി

ചങ്കൂർ ബാബയുടെ പാക് ഐഎസ്ഐ ബന്ധം പുറത്തുവന്നു ; രാജ്യത്ത് മതപരിവർത്തനത്തിന്റെ വല വിരിച്ചത് മൂവായിരം അനുയായികൾക്കൊപ്പം 

കൈയ്യും വെട്ടും കാലും വെട്ടും ‘ ; 30 വർഷങ്ങൾക്കുശേഷമുള്ള ഈ AI കാലത്തും കമ്യൂണിസ്റ്റുകാരുടെ സ്വപ്നം മനുഷ്യ കുരുതിയാണ് : ഹരീഷ് പേരടി

ശബരിമലയിലേക്ക് പോലീസ് ഉന്നതന്റെ ട്രാക്ടർ യാത്ര; പ്രാഥമിക അന്വേഷണം തുടങ്ങി, യാത്ര ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

വഞ്ചിപ്പാട്ടിന്‍ വരികളൊഴുകി ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ള സദ്യക്ക് തുടക്കമായി 

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയുടെ ബ്രഹ്മാസ്ത്രം ആവശ്യപ്പെട്ടത് 15 ലോകരാജ്യങ്ങൾ : സൗദിയും, ഖത്തറും, യുഎഇയും അടക്കമുള്ള മുസ്ലീം രാജ്യങ്ങൾ മുന്നിൽ

ഗുരുനാഥന്മാരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ഭാരത പാരമ്പര്യത്തിന്റെ ഭാഗം: വത്സന്‍ തില്ലങ്കേരി

ബാലസംഘം പരിപാടിയിൽ കൊലക്കേസ് പ്രതിയും; പങ്കെടുത്തത് നിഖില്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies