Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊലവിളി മുദ്രാവാക്യം: കുട്ടിയുടെ വീടിന് മുന്നില്‍ റിപ്പോര്‍ട്ടിങ്ങ് സമ്മതിക്കില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട്; വെല്ലുവിളിച്ച് അര്‍ണബിന്റെ റിപ്പബ്ലിക്

പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയ കുട്ടിയുടെ വീടിന് മുന്നില്‍ നിന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ സമ്മതിക്കില്ലെന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വെല്ലുവിളി ഏറ്റെടുത്ത് ദേശീയ ചാനലായ അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍. വധിഭീഷണിയും വെല്ലുവിളിയും പൊലീസിന്റെ ഉപദേശവും കാരണം തല്‍ക്കാലം കൊലവിളി മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പള്ളുരുത്തിയിലെ വീടിന് മുന്നില്‍ നിന്നും റിപ്പബ്ലിക് ടിവി സംഘം പോയെങ്കിലും തിരിച്ചുവരുമെന്ന വെല്ലുവിളിയിലാണ് ചാനല്‍.

Janmabhumi Online by Janmabhumi Online
May 27, 2022, 08:07 pm IST
in Kerala
റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ട്ര‍ അശ്വിന്‍ (ഇടത്ത്) അശ്വിനെ ഭീഷണിപ്പെടുത്തുന്ന സംഘം (നടുവില്‍)അശ്വിനോട് കൊലവിളി നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തന്‍ (വലത്ത്)

റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ട്ര‍ അശ്വിന്‍ (ഇടത്ത്) അശ്വിനെ ഭീഷണിപ്പെടുത്തുന്ന സംഘം (നടുവില്‍)അശ്വിനോട് കൊലവിളി നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തന്‍ (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയ കുട്ടിയുടെ വീടിന് മുന്നില്‍ നിന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ സമ്മതിക്കില്ലെന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വെല്ലുവിളി ഏറ്റെടുത്ത് ദേശീയ ചാനലായ അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍. വധിഭീഷണിയും വെല്ലുവിളിയും പൊലീസിന്റെ ഉപദേശവും കാരണം തല്‍ക്കാലം കൊലവിളി മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പള്ളുരുത്തിയിലെ വീടിന് മുന്നില്‍ നിന്നും റിപ്പബ്ലിക് ടിവി സംഘം പോയെങ്കിലും തിരിച്ചുവരുമെന്ന വെല്ലുവിളിയിലാണ് ചാനല്‍.  

റിപ്പബ്ലിക് ടിവി ഇവിടെ നിന്നും വീണ്ടും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമെന്ന ഉറച്ച നിലപാടിലാണ്. റിപ്പബ്ലിക് വില്‍ റിപ്പോര്‍ട്ട് (റിപ്പബ്ലിക് റിപ്പോര്‍ട്ട് ചെയ്യും ) എന്ന ടാഗും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ് ചാനല്‍.  

മാധ്യമപ്രവര്‍ത്തകരെ നേരിട്ട് ഭീഷണിപ്പെടുത്തുന്ന സംഭവം ദേശീയ തലത്തില്‍ വലിയ അമ്പരപ്പുളവാക്കിയിരിക്കുകയാണ്. നേരത്തെ ടൈംസ് നൗ ചാനല്‍ സംഘത്തെയും   പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയും ചോദ്യം ചെയ്തും ഓടിച്ചിരുന്നു. കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോള്‍ പൊലീസ് ഇടപെട്ടാണ് ടൈംസ് നൗ ചാനലിന്റെ സംഘത്തെ ഒഴിപ്പിച്ച് കൊണ്ടുപോയത്.  

ഏറ്റവും തമാശയാകുന്നത് പൊലീസിന്റെ റോള്‍ ആണ്. ഇത്രയും സംഘര്‍ഷം ഉണ്ടായിട്ടും ഇവിടെ ഒന്നോ രണ്ടോ പൊലീസുകാരെ മാത്രമാണ് നിയോഗിച്ചിരിക്കുന്നത്. ഈ പൊലീസുകാര്‍ തന്നെ ഇവിടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുന്ന ചാനലുകാരെ ഇവിടെ നിന്നും സ്ഥലം വിടുന്നതാണ് നല്ലതെന്ന് ഉപദേശിക്കുകയാണ് ചെയ്യുന്നത്.  

കൊലവിളി മുദ്രാവാക്യം വിളിച്ച കുട്ടിയുടെ വീട് പള്ളുരുത്തിയിലാണെന്ന് അറിഞ്ഞതോടെ അവിടെ റിപ്പോര്‍ട്ട് ചെയ്യാന്‍ തിരുവനന്തപുരത്ത് നിന്നും എത്തിയതായിരുന്നു റിപ്പബ്ലിക് ടിവിയുടെ കേരള റിപ്പോര്‍ട്ടറായ അശ്വിന്‍. “കുട്ടിയുടെ ഉമ്മൂമ്മയില്‍ നിന്നും കുറെ കാര്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ശേഖരിച്ചു. പെട്ടെന്നാണ് അയല്‍വീടുകളില്‍ നിന്നും ഭീഷണിയായി പോപ്പുലര്‍ ഫ്രണ്ടുകാര്‍ എത്തിയത്. അവിടെ നിന്ന് 50 മീറ്റര്‍ മാത്രം അകലെയാണ് എസ് ഡിപി ഐ ഓഫീസുള്ളത് അവരില്‍ നിന്നും ചില കാര്യങ്ങള്‍ ചോദിച്ചറിയേണ്ടതുണ്ടായിരുന്നു. എന്നാല്‍ നമാസ് ആയിരുന്നതിനാല്‍ ആരും ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് ചില ഭീഷണികള്‍ ഉയര്‍ന്നത്. പിന്നാലെ രണ്ട് മൂന്ന് പേര്‍ എത്തി. മാധ്യമങ്ങള്‍ ഇവിടെ വരാന്‍ പാടില്ലെന്ന വിലക്കോടെയാണ് അവര്‍ എത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇവിടെ റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരധികാരവും ഇല്ലെന്നായിരുന്നു ഇവരുടെ വെല്ലുവിളി.” – അശ്വിന്‍ പറയുന്നു.  

“ക്യാമറെടുത്ത് മാറ്റിക്കോട്ടാ അതാ നിങ്ങക്ക് നല്ലത്” എന്ന വെല്ലുവിളി പശ്ചാത്തലത്തില്‍ കേള്‍ക്കാമായിരുന്നു. “നിങ്ങള്‍ ഇവിടെ നിന്നും ക്യാമറയെടുത്ത് സ്ഥലം വിടുന്നതാണ് നല്ലത് എന്നായിരുന്നു വിരട്ടല്‍. ക്യാമറാ സ്ക്രീനിലും ആരോ തല്ലി. ഇത് എസ് ഡിപി ഐയുടെ ഉരുക്കുകോട്ടയാണ് എന്നും ചിലര്‍ വിരട്ടി. “- അശ്വിന്‍ പറയുന്നു.  

ആ പ്രദേശത്ത് ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയുടെ നൂറില്‍പരം പോസ്റ്ററുകള്‍ കാണാമായിരുന്നെന്നും അശ്വിന്‍ പറയുന്നു. കുട്ടിയുടെ വീടിന് മുമ്പിലുള്ള പൊതു റോഡില്‍ വെച്ചായിരുന്നു വെല്ലുവിളിയും ഭീഷണിപ്പെടുത്തലും. ഞങ്ങള്‍ ഞങ്ങളുടെ ഡ്യൂട്ടിയാണ് ചെയ്യുന്നത്. ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് എത്തിയതെന്നും ഞങ്ങളെ തടസ്സപ്പെടുത്തരുതെന്നും പറഞ്ഞതായി അശ്വിന്‍ പറയുന്നു.  

പൊലീസിനെ പരിസരത്ത് കാണാമായിരുന്നെങ്കിലും അവര്‍ ഭീഷണിപ്പെടുത്തുന്ന എസ് ഡിപി ഐക്കാരെ തടയാന്‍ മുന്നോട്ട് വന്നില്ലെന്നത് ഖേദകരമാണെന്ന് റിപ്പബ്ലിക് ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ നിരഞ്ജന്‍ പറയുന്നു. പോപ്പുലര്‍ഫ്രണ്ട്- എസ് ഡിപി ഐ പ്രവര്‍ത്തകര്‍ നിയമത്തെ പുല്ലുവിലയായി കാണുന്നവരാണെന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്നും നിരഞ്ജന്‍ പറയുന്നു.  

പൊലീസ് പറഞ്ഞത് നിങ്ങള്‍ ഇവിടെ നിന്നും പോകുന്നതാണ് നല്ലതെന്നാണെന്നും അശ്വിന്‍ പറയുന്നു. ഈ സ്റ്റോറി റിപ്പോര്‍ട്ട് ചെയ്യാന്‍ തിരുവനന്തപുരത്ത് നിന്നും എത്തിയതായിരുന്നു അശ്വിന്‍. സ്ഥലത്തുണ്ടായിരുന്ന ഒന്നുരണ്ടു പൊലീസുകാര്‍ ഇവിടെ നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് തങ്ങളെ താക്കീത് ചെയ്യുകയായിരുന്നുവെന്നും അശ്വിന്‍ പറയുന്നു. പള്ളുരുത്തിയിലെ ഒരു പബ്ലിക് റോഡില്‍ നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് പൊലീസ് പറയുന്നത് എത്ര വിരോധാഭാസമാണെന്നും റിപ്പോര്‍ട്ടര്‍ പറയുന്നു. അതും കൊച്ചി പോലെ ദേശീയപ്രാധാന്യമുള്ള ഒരു നഗരത്തിലെ പ്രാന്തപ്രദേശത്താണ് ഈ സംഭവം. വയസ്സായവര്‍ ഇവിടെ നിന്നും പോകുന്നതാണ് നല്ലതെന്ന് ഉപദേശിക്കുമ്പോള്‍ ചെറുപ്പക്കാര്‍ അക്രമാസക്തരായിരുന്നെന്നും സാഹചര്യം ഭയാനകമായിരുന്നെന്നും അശ്വിന്‍ പറയുന്നു.  

ജുമാ നമസ്കാരം കഴിയുന്നതിന് മുന്‍പ് സ്ഥലം വിടാനായിരുന്നു പൊലീസ് നിര്‍ദേശം. കഴിഞ്ഞ ദിവസം പ്രാദേശിക ചാനലും ഇവിടെ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയെങ്കിലും ഇവരെയും പോപ്പുലര്‍ ഫ്രണ്ടുകാര്‍ തുരത്തുകയായിരുന്നു. ഇതുവരെ ആര്‍ക്കും ക്യാമറ ഓണ്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും അശ്വിന്‍ പറയുന്നു. 

Tags: പോപ്പുലര്‍ ഫ്രണ്ട് നിരോധനംഓപ്പണ്‍Republic TVഅര്‍ണബ് ഗോസ്വാമിഹാക്കര്‍മാര്‍PalluruthyTIMES NOWപോപ്പുലര്‍ ഫ്രണ്ട്പിഎഫ് ഐ റാലിpfiപിഎഫ് ഐ ആണ്‍കുട്ടിalappuzhaറിപ്പബ്ലിക് റിപ്പോര്‍ട്ട് ചെയ്യുംsdpi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

രണ്ട് ദിവസം മുന്‍പ് ആലപ്പുഴയില്‍ നിന്ന് കാണാതായ വിവാഹിതയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

Kerala

എസ്ഡിപിഐക്കാരുടെ ആൾക്കൂട്ട വിചാരണ; യുവതിയെ പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാമിൽ കൂടി, സാമ്പത്തിക ഇടപാടുകളില്ല, മൊഴി നൽകി ആൺ സുഹൃത്ത്

പോലീസ് അ റസ്റ്റ് ചെയ്ത് എസ് ഡി പി ഐ പ്രവർത്തകർ
Kerala

എസ്ഡിപിഐക്കാരുടെ ആൾക്കൂട്ട വിചാരണ; റസീനയുടെ ആൺ സുഹൃത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി, റഹീസിന്റെ മൊഴി നിർണായകം

Kerala

ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ആത്മഹത്യ: റസീനയുടെ കുടുംബത്തിന്റെ വാദം തള്ളി; എസ്ഡിപിഐ പങ്ക് വ്യക്തമെന്ന് പോലീസ്; ഉമ്മയുടെ മൊഴി ദുരൂഹം

Kerala

എസ്ഡിപിഐ സദാചാര ആക്രമണം; പ്രതികൾ നിരപരാധികളെന്ന് യുവതിയുടെ ഉമ്മ, ആത്മഹത്യയ്‌ക്ക് പിന്നിൽ ആൺ സുഹൃത്തെന്നും ആരോപണം

പുതിയ വാര്‍ത്തകള്‍

കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സ്മൃതി സംഗമം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു

അടിയന്തരാവസ്ഥ: ഭാരതത്തെ രക്ഷിച്ചത് നിരക്ഷരരെന്ന് പരിഹസിക്കുന്നവര്‍: ശ്രീധരന്‍ പിള്ള

നാലു വയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലി കൂട്ടിൽ; പുലർച്ചെ കുടുങ്ങിയ പുലിയെ ഉൾവനത്തിലേക്ക് കൊണ്ടുപോകും

ആക്രമണങ്ങളില്‍ പ്രതികരിച്ചില്ല; അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം ഇറാന്‍ നിര്‍ത്തി

പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് അംഗീകാരം

‘ഭീകരവാദ കേന്ദ്രങ്ങൾ ഇനി സുരക്ഷിതമല്ല, അവരെ ലക്ഷ്യം വയ്‌ക്കാൻ ഞങ്ങൾ മടിക്കില്ല ‘ ; എസ്‌സി‌ഒ ഉച്ചകോടിയിൽ പരോക്ഷമായി പാകിസ്ഥാനെ വിമർശിച്ച് രാജനാഥ് സിംഗ്

ബിഎംഎസ് 70-ാം വാര്‍ഷികാഘോഷ സമാപനം ജൂലൈ 23ന്

പാകിസ്ഥാന്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്

അഗ്നി അഞ്ചില്‍ പരിഷ്‌കാരം ഭാരതം ബങ്കര്‍ ബസ്റ്റര്‍ മിസൈല്‍ നിര്‍മിക്കുന്നു

ആക്‌സിയം- 4 ദൗത്യത്തിന്റെ ഡ്രാഗണ്‍ ബഹിരാകാശ പേടകവുമായി സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍- 9 നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും ബഹിരാകാശത്തേക്ക് 
പറന്നുയരുന്നു

ചരിത്രം കുറിച്ച് ശുഭാംശു; ആക്‌സിയം 4 ബഹിരാകാശത്തേക്ക്

ഒമാനിൽ മിക്ക മേഖലകളിലും സ്വദേശിവൽക്കരണം ശക്തമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies