ശ്രീനഗര്‍ : ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന് തുരങ്കം കണ്ടെത്തി. ചക് ഫക്വീറ അതിര്‍ത്തിക്ക് സമീപത്തായാണ് ടണല്‍ കണ്ടെത്തിയത്. അമര്‍നാഥ് യാത്ര തടസ്സപ്പെടുത്തുന്നതിനായി ഭീകരര്‍ നിര്‍മിച്ചതാണെന്ന് ബിഎസ്എന്‍എല്‍ കണ്ടെത്തല്‍.
പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് 150 മീറ്റര്‍ നീളമുള്ള തുരങ്കമാണ് തുരങ്കം നിര്‍മിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളിലാണ് ഇത് പൂര്‍ത്തിയാക്കിയത്. ടണലിനുള്ളിലായി മണല്‍ നിറച്ച ചാക്കുകളും കണ്ടെത്തിയിട്ടുണ്ട്. തുരങ്കത്തിന് ബലം കൊടുക്കാനായി ഇത്തരത്തില്‍ 21ഓളം മണല്‍ചാക്കുകളും കണ്ടെടുത്തിട്ടുണ്ട്. തുരങ്കത്തില്‍ വിശദമായ പരിശോധനകള്‍ നടത്തി വരികയാണ്.
അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ടാണ് ഭീകരരുടെ ഈ നീക്കം. പാക് ഭീകരരുടെ ശ്രമം കഴിഞ്ഞ ദിവസം സൈന്യം നടത്തിയ പരിശോധനയിലൂടെ തകര്‍ത്തുവെന്നും ബിഎസ്എഫ് ഡിഐജി എസ്പിഎസ് സന്ധു വ്യക്തമാക്കി.
അതേസമയം തുരങ്കം കണ്ടെത്തിയ സാഹചര്യത്തില്‍ ജമ്മു മേഖലയില്‍ ഉടനീളം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവെച്ചിരിക്കുകയാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ ഇത് അഞ്ചാമത്തെ തുരങ്കമാണ് ജമ്മു കശ്മീരില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: