കീവ്: ഉക്രൈനില്‍ പലായനം തുടരുന്നു. യുദ്ധം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോള്‍ ഇരുപത് ലക്ഷത്തിലധികം പേരാണ് ഇതുവരെ ഉക്രൈന് വിട്ടത്. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് 23 ലക്ഷം പേര് രാജ്യം വിട്ടെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ പേരും പോളണ്ടിലേക്കാണ് പലായനം ചെയ്തത്. റൊമാനിയ, സ്ലോവാക്യ, ഹങ്കറി രാജ്യങ്ങളിലേക്കും ലക്ഷങ്ങള്‍ നീങ്ങി.
ഒരു ലക്ഷത്തിലധികം വിദേശികളും യുദ്ധം തുടങ്ങിയ ശേഷം ഉക്രൈന് വിട്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടും. ഒന്നര ലക്ഷത്തോളം പേര് റഷ്യയിലേക്ക് പോയി. അതിര്‍ത്തി നഗരങ്ങളായ ലൊഹാന്‍സ്ക്, ഡൊണസ്ക് പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് റഷ്യയിലേക്ക് പോയത്. യുദ്ധം നീണ്ടാല്‍ പലായനം വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ ഐക്യരാഷ്ട്ര സഭ അമ്പത് ലക്ഷത്തിലധികം പേര് രാജ്യം വിടുമെന്ന് അറിയിച്ചിരുന്നു. നിലവില്‍ അയല്‍ രാജ്യങ്ങളെല്ലാം അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ അഭയാര്‍ഥികള്‍ വര്‍ധിച്ചാല്‍ അയല്‍രാജ്യങ്ങള്‍ അതിര്‍ത്തി അടച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ ജര്‍മ്മനി, യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കുമെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: