ന്യൂദല്‍ഹി: ഇന്ത്യ ഈസ് ഓപ്പണ്‍ (#Indiaisopen) എന്ന ട്വിറ്റര്‍ ടാഗിന് പിന്നാലെ നോ ഭാരത് ബന്ദ് (#Nobhararbandh) എന്ന ടാഗും ട്രെന്‍ഡിങ്. വിവിധ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത ബന്ദിനെതിരെയാണ് ഈ ടാഗുകള്‍ കൂടുതല്‍ ട്വീറ്റുകള്‍ നേടി ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചത്.
മിക്ക സംസ്ഥാനങ്ങളിലും ഭാരത്ബന്ദ് ബാധിച്ചിട്ടില്ലെന്ന് കാണിക്കാന്‍ വേണ്ടിയായിരുന്നു ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നും ആളുകള്‍ ട്വിറ്ററില്‍ സാധാരണ ജനജീവിതത്തിന്റെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ക്കുള്ളില്‍ ടാഗുകള്‍ ട്രെന്‍ഡിങായി മാറി. അത്രയ്ക്കും ആവേശത്തോടെയാണ് നിരവധിയാളുകള്‍ ട്വിറ്ററില്‍ ഭാരത് ബന്ദിനെതിരെ ട്വീറ്റ് ചെയ്തത്. ടികായത്ത് എക്സ്പോസ്ഡ് (#Tikaitexposed)എന്ന ടാഗും ട്രെന്‍ഡായി. ഇതും ഭാരത് ബന്ദിനെതിരായ ടാഗായിരുന്നു.
ഭാരത് ബന്ദില്ലെന്ന് പറഞ്ഞതാണ് ആകാശ് ഭാട്ടിയയുടെ ട്വീറ്റ്.
മുംബൈയില്‍ നിന്നും അരവിന്ദ് വിശ്വകര്‍മ്മയുടെ ട്വീറ്റ് ഇങ്ങിനെ പോകുന്നു: ‘ഇവിടെ ജീവിതം സാധാരണനിലയിലാണ്. മാളുകള്‍ തുറന്നു, കടകള്‍ തുറന്നു, ട്രാഫിക്കും എല്ലാ ദിവസത്തെയും പോലെ’.
‘കോണ്‍ഗ്രസ് ഭരിയ്ക്കുന്ന മഹാരാഷ്ട്രയില്‍ പോലും ബന്ദില്ലെന്ന് ഗിരീഷ്.
മധ്യപ്രദേശില്‍ നിന്നും ടോട്ലാനി കൃഷ്ണന് പറയുന്നത് ബന്ദ് മധ്യപ്രദേശില്‍ ഒരു ചലനവും ഉണ്ടാക്കിയില്ലെന്നാണ്.
ഉത്തര്‍പ്രദേശും പഞ്ചാബും കാര്യമായി ചലമുണ്ടാക്കിയില്ലെന്നും പഞ്ചാബില്‍ മാത്രമാണ് ഭാരത് ബന്ദ് ബാധിച്ചതെന്നും അമിത് സിംഗ് പറയുന്നു.
സ്വരാജ് അഭിയാന് നേതാവ് യോഗേന്ദ്ര യാദവിനെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും ചിലര്‍ ട്വീറ്റില്‍ പരിഹസിച്ചു. ഭാരത ബന്ദിന് പിന്തുണപ്രഖ്യാപിച്ച് ഒഡിഷയില്‍ ഒരിടത്ത് ട്രെയിന്‍ തടയുന്നതിന്റെ ചിത്രം യോഗേന്ദ്ര യാദവ് പങ്കുവെച്ചിരുന്നു. എന്നാല്‍ ആകെ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതെന്നും അവരെ ലോകോ പൈലറ്റ് തന്നെ ഫോട്ടോയെടുത്ത ശേഷം ഓടിച്ചുകാണുമെന്നാണ് പരിഹാസ ട്വീറ്റ്.
ഇങ്ങിനെ നിരവധി ട്വീറ്റുകളാണ് ഇന്ത്യയുടെ പല ഭാഗത്ത് നിന്നും എത്തിയത്.
ദല്‍ഹിയില്‍ ഓട്ടോ, ടാക്സി യൂണിയനുകളും നിരവധി വ്യാപാരസംഘടനകളും ഭാരതബന്ദിന്റെ ഭാഗമായ പണിമുടക്കില്‍ പങ്കെടുത്തില്ല.
കാര്‍ഷികബില്ലിനെതിരായ അഖിലേന്ത്യാ ബന്ദ് പൊളിഞ്ഞെന്ന് വ്യാപാരികളുടെ അഖിലേന്ത്യ സംഘടന. രാജ്യത്തുടനീളം വിപണികള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് (സിഎ ഐടി) അഖിലേന്ത്യാപ്രസിഡന്റ് ബി.സി. ഭാര്‍തിയ പറഞ്ഞു.
വ്യാപാരികള്‍ക്ക് സമരത്തില്‍ പങ്കെടുക്കാന്‍ യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ലെന്ന് സി എ ഐടി ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഖണ്ഡേല്‍വാളും പറഞ്ഞു. കടുത്ത നിലപാടിലൂടെ ഒരു പ്രശ്നവും പരിഹരിക്കാന്‍ സാധിക്കില്ലെന്നും കര്‍ഷകരുടെ പ്രസ്ഥാനത്തിന് പ്രസക്തി നഷ്ടപ്പെട്ടുവെന്നും ഭാര്‍തിയയും ഖണ്ഡേല്‍വാളും പറഞ്ഞു.
തമിഴ്നാട്ടില്‍ ഭാരത ബന്ദ് പ്രത്യേകിച്ച് ഒരു ചലനവും ഉണ്ടാക്കിയില്ല. പൊതുജനങ്ങളും അടച്ചിടലിനോട് സഹകരിച്ചില്ല. ചെന്നൈ, കോയമ്പത്തൂര്‍, മധുരൈ, ഈറോഡ്, സേലം, ട്രിച്ചി എന്നിവിടങ്ങളില്‍ മാര്‍ക്കറ്റുകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. ഉത്തര്‍പ്രദേശിലും കര്‍ഷകബന്ദ് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയില്ല. ലഖ്നോ, പ്രയാഗ് രാജ്, കാണ്‍പൂര്‍ നഗരങ്ങളില്‍ ജനജീവിതം സാധാരണനിലയിലായിരുന്നു. അസമില്‍ സമ്മിശ്രപ്രതികരണമായിരുന്നു. വാഹനഗതാഗതം നടന്നു. ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിച്ചു. തെലുങ്കാനയിലും ഭാരത് ബന്ദ് സമ്മിശ്രപ്രതികരണമായിരുന്നു. ഓട്ടോറിക്ഷകളും ടാക്സികളും ടിഎസ്ആര്‍ടിസി ബസുകളും സ്വകാര്യവാഹനങ്ങലും സാധാരണനിലയില്‍ ഓടി. കടകളും വാണിജ്യസ്ഥാപനങ്ങളുേം തുറന്നു പ്രവര്‍ത്തിച്ചു.
അതേ സമയം സംയുക്ത കിസാന്‍ മോര്‍ച്ച സംഘടിപ്പിച്ച ബന്ദില്‍ പഞ്ചാബ്, കേരളം, ബീഹാര്‍ സംസ്ഥാനങ്ങളില്‍ ജനജീവിതം സ്തംഭിച്ചു. കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാ ദള്‍, ആം ആദ്മി പാര്‍ട്ടി, തെലുഗുദേശം പാര്‍ട്ടി, വൈ എസ് ആര് കോണ്‍ഗ്രസ്, സിപിഎം എന്നീ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു. സിംഗു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികള്‍ കര്‍ഷകസംഘടനകള്‍ ഉപരോധിച്ചത് മൂലം തലസ്ഥാനത്തും ഗതാഗതത്തെ ബാധിച്ചു. ഗുരുഗ്രാമില്‍ നിന്നും ദല്‍ഹിയിലേക്കുള്ള പാതയിലാണ് ഗതാഗത തടസ്സം രൂക്ഷമായി. വാഹനങ്ങള്‍ പരിശോധനയ്ക്ക് ശേഷം മാത്രമാണ് പൊലീസ് കടത്തിവിടുന്നത്. പഞ്ചാബിലും ഹരിയാനയിലും പ്രധാന ദേശീയപാതകള്‍ എല്ലാം ഉപരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: