Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്: കേസ് എന്‍ഐഎ അന്വേഷിക്കണം: എം.ടി. രമേശ്

കോഴിക്കോട്ട് കണ്ടെത്തിയ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമാനമായ സംഭവം രാജ്യത്തിന്റെ പല ഭാഗത്തും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. ബെംഗളൂരുവിലും യുപിയിലും മഹാരാഷ്‌ട്രയിലും സമാനമായ കേസുകള്‍ കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും ഇത്തരം കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.

Janmabhumi Editorial Desk by Janmabhumi Editorial Desk
Jul 27, 2021, 01:27 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ രാജ്യത്തിന് പുറത്തുള്ള ഏജന്‍സികള്‍ക്കും പങ്കുണ്ടെന്ന് ബോധ്യമായ സാഹചര്യത്തില്‍ അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആവശ്യപ്പെട്ടു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

കോഴിക്കോട്ട് കണ്ടെത്തിയ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമാനമായ സംഭവം രാജ്യത്തിന്റെ പല ഭാഗത്തും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. ബെംഗളൂരുവിലും യുപിയിലും മഹാരാഷ്‌ട്രയിലും സമാനമായ കേസുകള്‍ കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും ഇത്തരം കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടതാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ബെംഗളൂരുവില്‍ അറസ്റ്റിലായി കോഴിക്കോട് എത്തിച്ച പ്രതിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും പോലീസ് പറയുന്നു. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് ഉപയോഗിച്ച ചൈനീസ് ഉപകരണങ്ങള്‍ ഐഎസ്‌ഐ വഴി സൗജന്യമായി കൊണ്ടുവന്നതാണെന്നാണ് പുറത്തുവരുന്ന വിവരം. പാക് ചാരസംഘടനയായ ഐഎസ്‌ഐ നടത്തുന്ന സമാന്തര എക്‌സ്‌ചേഞ്ചാണ് ഇവിടെ പ്രവര്‍ത്തിച്ചത്. വിവരശേഖരണത്തിന് വേണ്ടി ഐഎസ്‌ഐ നടപ്പിലാക്കിയ സമാന്തര ശൃംഖലയാണ് ഇത്തരം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ എന്നാണ് പുറത്തുവരുന്ന വിവരങ്ങളില്‍നിന്ന് മനസിലാകുന്നത്.

സ്ഥാനമൊഴിഞ്ഞ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കേരളത്തില്‍ ഐഎസിന്റെ സാന്നിധ്യമുണ്ടെന്ന് പരസ്യമായി പറഞ്ഞിരുന്നു. കേരളത്തില്‍ വ്യാപകമായി ഐഎസിന്റെ സ്ലീപിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍വകലാശാല വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കേരളത്തില്‍ നടക്കുന്ന ഐഎസിന്റെ റിക്രൂട്ട്‌മെന്റിന് ഇവിടത്തെ ഘടകങ്ങളാണ് സഹായം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനു വേണ്ടി വിദേശ സര്‍വകലാശാലകളില്‍ നിന്ന് 1400 ഓളം വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്നും മുന്‍ ഡിജിപി വെളിപ്പെടുത്തിയിരുന്നു. കേരളത്തില്‍ ഡിജിപി

യായിരുന്ന ഫോര്‍മിസ് തരകന്റെ റിപ്പോര്‍ട്ടിലും കേരളത്തില്‍ സ്ലീപിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ആ പഴയ സെല്ലുകളാണ് പുതിയ സാഹചര്യത്തില്‍ ഐഎസിന്റെ സ്ലീപിങ് സെല്ലുകളായി മാറിയത്. ഇതുമായി കൂട്ടിയോജിപ്പിച്ചുവേണം സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളെ വിലയിരുത്താനെന്നും അദ്ദേഹം പറഞ്ഞു. രാജ്യസുരക്ഷയ്‌ക്ക് ഭീഷണി ഉയര്‍ത്തുന്ന വിഷയത്തില്‍ നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ പ്രധാനപാര്‍ട്ടികളായ സിപിഎമ്മും കോണ്‍ഗ്രസും പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രി ഇതിനെതിരെ ഒന്നും മിണ്ടാത്തെതന്താണെന്നും രമേശ് ചോദിച്ചു.  

രാജ്യത്തിന്റെ ഇതര സംസ്ഥാനങ്ങളില്‍ നിലവിലുള്ള സമാനമായ കേസുകള്‍ അന്വേഷിക്കുന്നത് മിലിട്ടറി ഇന്റലിജന്‍സാണ്. പോലീസിന്റെ അന്വേഷണത്തിന് പരിമിതികളുണ്ട്. അതിനാലാണ് കേരളത്തില്‍ നടന്ന സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തനത്തെ കുറിച്ചുള്ള കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നതെന്നും എം.ടി. രമേശ് പറഞ്ഞു.

Tags: എം.ടി. രമേശ്Telephone exchangeഎൻ‌ഐ‌എ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

Kerala

ഇടത്-വലത് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അവസാനിപ്പിക്കണം: എം.ടി. രമേശ്

m. t. ramesh
Thrissur

കോഴ വാങ്ങിയത് മകളാണെങ്കിലും പിന്നില്‍ മുഖ്യമന്ത്രി: എം. ടി. രമേശ്

Kerala

കള്ളപ്പണ ഇടപാട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ 2.53 കോടി വിലമതിക്കുന്ന വസ്തു കണ്ടുകെട്ടി

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies