Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അപ്രതീക്ഷിത കാറ്റും മഴയും: പിന്നില്‍ സ്‌ക്വാള്‍ ലൈന്‍ പ്രതിഭാസം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാശത്തിനിടയാക്കിയത് ഡൗണ്‍ ഡ്രാഫ്റ്റ്

ചിലയിടങ്ങളില്‍ ഈ മേഘക്കൂട്ടത്തിന് 67 കി.മീ. വരെ ഉയരം ഉണ്ടായിട്ടുണ്ടെന്നും ഡോ. വി.കെ. മിനി പറഞ്ഞു. ഇത്തരത്തില്‍ മേഘങ്ങള്‍ക്ക് ഉയരമുണ്ടാകാന്‍ കാരണം പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കാതിരുന്നതിനാലാണ്. അതിനൊപ്പം തന്നെ മേഘങ്ങള്‍ക്കുള്ളില്‍ ചിലയിടങ്ങളില്‍ താഴേക്കുള്ള കാറ്റും(ഡൗണ്‍ ഡ്രാഫ്റ്റ്) മുകളിലേക്കുള്ള കാറ്റും(അപ് ഡ്രാഫ്റ്റ്) ശക്തമായി മാറി.

അനൂപ് ഒ.ആര്‍ by അനൂപ് ഒ.ആര്‍
Jul 19, 2021, 10:37 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ഇടുക്കി: ചൊവ്വാഴ്ച പുലര്‍ച്ചെ വീശിയടിച്ച കൊടുങ്കാറ്റിനും ശക്തമായ മഴക്കും കാരണം സ്‌ക്വാള്‍ ലൈന്‍ പ്രതിഭാസം. വലിയൊരു പ്രദേശമാകെ ശക്തമായ മഴയ്‌ക്കും കാറ്റിനും കാരണമാകുന്ന ഇടി മേഘ(കൂമ്പാര)ങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി രൂപപ്പെട്ട് ഒരേ ദിശയില്‍ സഞ്ചരിക്കുന്നതാണ് സ്‌ക്വാള്‍ ലൈന്‍ എന്നറിയപ്പെടുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആകാശത്തിലൂടെ നീങ്ങിയത് ഇത്തരത്തിലുണ്ടായ 200 കിലോ മീറ്റര്‍ വരെ നീളമുള്ള ഇടി മേഘങ്ങളുടെ കൂട്ടം.

മണ്‍സൂണ്‍ മഴയുടെ അവിഭാജ്യ ഘടകമായ പടിഞ്ഞാറന്‍ കാറ്റ് ശക്തമല്ലാതിരുന്നതാണ് സ്‌ക്വാള്‍ ലൈന്‍ പ്രതിഭാസത്തിനു  കാരണമെന്ന് തിരുവനന്തപുരം മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ടുമെന്റ് എല്‍എസിഡി ഹെഡും ഡയറക്ടര്‍ ഇന്‍ചാര്‍ജുമായ ശാസ്ത്രജ്ഞ ഡോ. വി.കെ. മിനി ജന്മഭൂമിയോട് പറഞ്ഞു. സാധാരണയായി കാലവര്‍ഷ സമയങ്ങളില്‍ ഈ പ്രതിഭാസം ഉണ്ടാകാറില്ല. കൊച്ചിയിലെ ഡോപ്ലര്‍ വെതര്‍ റഡാര്‍ സിസ്റ്റത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം പുലര്‍ച്ചെ 2.30യോടെ കോഴിക്കോട് നിന്ന് വലിയൊരു മേഘക്കൂട്ടം(ക്ലൗഡ് മാസ്) തെക്കോട്ട് സഞ്ചരിച്ചതായി വ്യക്തമാണ്. തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ജില്ലകള്‍ കടന്ന് പത്തനംതിട്ട വരെ പിന്നീടത് നീണ്ടു.

ചിലയിടങ്ങളില്‍ ഈ മേഘക്കൂട്ടത്തിന് 67 കി.മീ. വരെ ഉയരം ഉണ്ടായിട്ടുണ്ടെന്നും ഡോ. വി.കെ. മിനി പറഞ്ഞു. ഇത്തരത്തില്‍ മേഘങ്ങള്‍ക്ക് ഉയരമുണ്ടാകാന്‍ കാരണം പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കാതിരുന്നതിനാലാണ്. അതിനൊപ്പം തന്നെ മേഘങ്ങള്‍ക്കുള്ളില്‍ ചിലയിടങ്ങളില്‍ താഴേക്കുള്ള കാറ്റും(ഡൗണ്‍ ഡ്രാഫ്റ്റ്) മുകളിലേക്കുള്ള കാറ്റും(അപ് ഡ്രാഫ്റ്റ്) ശക്തമായി മാറി. മേഘങ്ങളില്‍ ഈര്‍പ്പം കൂടി നിന്നതിനാല്‍ പ്രദേശമാകെ മഴയും ഇതിനൊപ്പമുണ്ടായി. ഡൗണ്‍ ഡ്രാഫ്റ്റ് മൂലമുണ്ടായ കാറ്റ് മഴക്കൊപ്പം എത്തിയതാണ് എറണാകുളം, ഇടുക്കി ജില്ലകളില്‍ വലിയ നാശത്തിനിടയാക്കിയത്. മേഘങ്ങളില്‍ ഈര്‍പ്പം കൂടുതലാണെങ്കില്‍ ഇടി ഉണ്ടാകാതെ തന്നെ വേഗത്തില്‍ ഘനീഭവിച്ചു മഴയായി പെയ്തിറങ്ങും.

സാധാരണയായി ഉണ്ടാകുന്ന ഇടി മേഘങ്ങള്‍ക്ക് 25 കിലോ മീറ്റര്‍ വരെ മാത്രമാണ് വ്യാപ്തിയുള്ളത്. ഇത് പ്രാദേശികമായി മാത്രം പെയ്‌തൊഴിയും. എന്നാല്‍ ഇത്തരം ഇടി മേഘങ്ങള്‍ കൂട്ടമായി എത്തിയതാണ് സ്‌ക്വാള്‍ ലൈനിന് കാരണമായത്.

ഒരേ ദിശയില്‍ തന്നെയാകും ഇത്തരം മഴമേഘങ്ങള്‍ സഞ്ചരിക്കുന്നത്. ഇവ കടന്ന് പോകുന്ന വഴിക്കെല്ലാം ഡൗണ്‍ഡ്രാഫ്റ്റ് മൂലം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ഡോ. മിനി പറഞ്ഞു.ഇത്തരം സാഹചര്യങ്ങളെത്തുടര്‍ന്ന് ഡൗണ്‍ഡ്രാഫ്റ്റ് കൂടിയതാണ് ആ മേഘങ്ങള്‍ക്ക് താഴെയുള്ള സ്ഥലങ്ങളില്‍ ഹ്രസ്വ സമയത്തെ കൊടുങ്കാറ്റിന് കാരണമായത്

അതേ സമയം പെട്ടെന്ന് ഉണ്ടാകുന്ന ശക്തമായ കാറ്റുകളാണ് സ്‌ക്വാള്‍ എന്നറിയപ്പെടുന്നത്. ഇത്തരത്തിലുള്ളവക്ക് വിദേശ രാജ്യങ്ങളില്‍ ചുഴലിക്കാറ്റെന്ന് പോലും വിശേഷണമുണ്ട്. ഏതാനം സമയം മാത്രം നീണ്ട് നില്‍ക്കുന്ന ഇവ വലിയ നാശം വിതക്കാന്‍ ശേഷിയുള്ളതാണ്.      

Tags: Squal LineidukkiRain
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറം അയ്യാടന്‍ മലയില്‍ വിള്ളല്‍: പ്രദേശത്തുനിന്ന് 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

Kerala

പീച്ചി ഡാമിന്റെ ഷട്ടര്‍ ശനിയാഴ്ച ഉയര്‍ത്തും,തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala

മഴക്കെടുതിയില്‍ 4 മരണം, ഡാമുകളില്‍ ജലനിരപ്പുയര്‍ന്നു

Kerala

കനത്ത മഴ , 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, ഇരിട്ടി, നിലമ്പൂര്‍, ചേര്‍ത്തല, കുട്ടനാട് താലൂക്കുകളിലും അവധി

Kerala

ചൂരല്‍മലയിലും മുണ്ടക്കൈയിലും കനത്ത മഴ: ബെയ്ലി പാലം താത്കാലികമായി അടച്ചു

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥിനിക്ക് നേരെ കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം: കണ്ടക്ടര്‍ അറസ്റ്റില്‍

തൃശൂരില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞു,ഗതാഗതം തടസപ്പെട്ടു

സാക്വിബ് ഹുസൈന്‍ (ഇടത്ത്) എന്‍ഐഎ (വലത്ത്)

മുംബൈ സ്ഫോടനക്കേസിൽ ശിക്ഷിക്കപ്പെട്ട ഐഎസ്ഐഎസ് ഇന്ത്യാതലവൻ സക്വിബ് നാച്ചൻ ദൽഹിയില്‍ ആശുപത്രിയിൽ മസ്തിഷ്ക രക്തസ്രാവം മൂലം മരിച്ചു.

ടച്ചിംഗ്‌സ് വീണ്ടും ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; യുവാവിന് ബാര്‍ ജീവനക്കാരുടെ മര്‍ദ്ദനം

രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു, പക്ഷെ വിവാഹശേഷം മക്കള്‍ അച്ഛനെ മതിച്ചില്ല; ദൈവത്തിന് നാല് കോടി സ്വത്ത് സമര്‍പ്പിച്ച് സൈനികന്‍

ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ചു,സംഭവം കൊച്ചിയില്‍

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തില്‍ ഗൗരവപരമായ കണ്ടെത്തലുകള്‍

വി ശിവന്‍ കുട്ടി തെറ്റൊന്നും ചെയ്തിട്ടില്ല: മന്ത്രിയെ ന്യായീകരിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്

മുഹമ്മദ് യൂനസിന് തിരിച്ചടി നല്‍കി ഇന്ത്യ; ബംഗ്ലാദേശിൽ നിന്ന് കരമാർഗം ചണ ഉൽപ്പന്നങ്ങളും മറ്റും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു

മലപ്പുറം കരുവാരക്കുണ്ടില്‍ വാഹനാപകടം: രണ്ടരവയസുളള ആണ്‍കുട്ടി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies