Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രേഖകള്‍ കസ്റ്റംസ് പിടിച്ചു; വിരണ്ട് സിപിഎം നേതൃത്വം; കൊടി സുനി, ഷാഫി എന്നിവരുടെ വീടുകളില്‍ റെയ്ഡ്; ആയങ്കി ചിലത് തുറന്നു പറയുന്നു

കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയില്‍ നിന്ന് കസ്റ്റംസിന് നിര്‍ണ്ണായകമായ വിവരങ്ങള്‍ ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു ആയങ്കിയുടേയും ടി പി വധക്കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരുടേയും വീടുകളില്‍ കസ്റ്റംസ് പരിശോധന നടത്തിയത്. ഇന്നലെ അര്‍ജുന്‍ ആയങ്കിയുടെ കണ്ണൂര്‍ കപ്പക്കടവിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടത്. അറസ്റ്റിലായവര്‍ക്കും നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കും ഇടപാടിലുള്ള ബന്ധത്തിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

Janmabhumi Editorial Desk by Janmabhumi Editorial Desk
Jul 4, 2021, 09:28 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളുടെ വീടുകളില്‍നിന്ന് കസ്റ്റംസ് നിര്‍ണായക രേഖകള്‍ പിടിച്ചു. അര്‍ജുന്‍ ആയങ്കി, കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരുടെ വീടുകളിലെ റെയ്ഡില്‍ ഒട്ടേറെ തെളിവുകള്‍ ലഭിച്ചു. അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയേയും കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഇതോടെ സിപിഎമ്മിന്റെ സംസ്ഥാന-ജില്ലാ നേതാക്കള്‍ വിരണ്ടിരിക്കുകയാണ്. അര്‍ജുന്‍ ആയങ്കിയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ അപ്രതീക്ഷിതമായി നടത്തിയ റെയ്ഡിലെ രേഖകളും പാര്‍ട്ടിയുടെ പങ്ക് പുറത്തുകൊണ്ടുവരാന്‍ മതിയാകുമെന്നാണ് അവരുടെ ആശങ്ക.

കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയില്‍ നിന്ന് കസ്റ്റംസിന് നിര്‍ണ്ണായകമായ വിവരങ്ങള്‍ ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു ആയങ്കിയുടേയും ടി പി വധക്കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരുടേയും വീടുകളില്‍ കസ്റ്റംസ് പരിശോധന നടത്തിയത്. ഇന്നലെ അര്‍ജുന്‍ ആയങ്കിയുടെ കണ്ണൂര്‍ കപ്പക്കടവിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടത്. അറസ്റ്റിലായവര്‍ക്കും നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കും ഇടപാടിലുള്ള ബന്ധത്തിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്ത് കേസില്‍പ്പെട്ടവര്‍ക്കെതിരെ സംഘടനാതലത്തില്‍ നടപടിയെടുത്തുവെന്ന് സിപിഎം പറയുമ്പോഴും ഇവര്‍ക്ക് പാര്‍ട്ടിയിലെ പ്രമുഖരുമായുള്ള ബന്ധവും സ്വര്‍ണ്ണക്കടത്തിലെ പങ്കും നിഷേധിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. ചില നേതാക്കളുടെ ആഡംബര ജീവിതവും കുറഞ്ഞ കാലം കൊണ്ടുള്ള സാമ്പത്തിക വളര്‍ച്ചയും അന്വേഷണ പരിധിയിലുണ്ട്. അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച ചുവന്ന സ്വിഫ്റ്റ് കാര്‍ ഡിവൈഎഫ്ഐ നേതാവിന്റെതാണെന്ന് വ്യക്തമായപ്പോള്‍ ഇയാളെ സംഘടനാ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നുവെങ്കിലും സിപിഎമ്മിന് സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം വെളിച്ചത്ത് വന്നത് ഈ സംഭവത്തോടെയാണ്.

ഇപ്പോള്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിക്ക് ഡിവൈഎഫ്ഐ നേതാക്കളായ എം. ഷാജര്‍, പി.പി. ദിവ്യ, ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ട്. സംഘടന തള്ളിപ്പറഞ്ഞപ്പോള്‍ ആകാശ് തില്ലങ്കേരി പലതും തുറന്ന് പറയുമെന്ന് ഭീഷണി മുഴക്കിയതോടെ ഇനിയാര്‍ക്കെങ്കിലുമെതിരേ കൂടുതല്‍ നടപടിക്ക് നേതൃത്വം ഭയക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് ഒത്തുതീര്‍പ്പിലാക്കാന്‍ സംഘം സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജനെ തന്നെ സമീപിച്ചിരുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. കൂടുതല്‍ പേര്‍ക്കെതിരെ നടപടിയെടുത്താന്‍ പല രഹസ്യങ്ങളും പുറത്തുവരുമെന്ന ആശങ്കയിലാണ് നേതൃത്വം.

Tags: cpmകസ്റ്റംസ്കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

Kerala

‘ധൈര്യമുണ്ടെങ്കില്‍ എം സ്വരാജിനെ മത്സരിപ്പിക്ക്,’ സിപിഎമ്മിനെ സോഷ്യല്‍മീഡിയയില്‍ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala

കരുവന്നൂരില്‍ നടക്കുന്നത് ഇ ഡിയുടെ രാഷ്‌ട്രീയവേട്ട; തെറ്റ് പറ്റിയെങ്കിൽ തിരുത്താന്‍ മടിയില്ലെന്ന് എംഎ ബേബി

Kerala

സിപിഎം നേരിടുന്നത് സമാനതയില്ലാത്ത പ്രതിസന്ധി; തെളിവുകള്‍ ശക്തം, പാര്‍ട്ടിയുടെ വാദങ്ങള്‍ ദുര്‍ബലം

Kerala

കരുവന്നൂർ ബാങ്ക് അഴിമതി: സിപിഐ എമ്മിനെ പ്രതിയാക്കി ഇഡിയുടെ കുറ്റപത്രം, സിപിഎം നേതാക്കളും പ്രതി പട്ടികയിൽ

പുതിയ വാര്‍ത്തകള്‍

ബഹിഷ്‌കരണം തുടരുന്നു… എയര്‍ ഇന്ത്യയും ടര്‍ക്കിഷ് കമ്പനികളെ ഒഴിവാക്കി

പ്രധാനമന്ത്രി നരേന്ദ്രമോദിയും പരാഗ്വേ പ്രസിഡന്റ് 
സാന്റിയാഗോ പെനയും ന്യൂദല്‍ഹിയില്‍

ഭാരതവും പരാഗ്വേയും സാമ്പത്തിക, വ്യാപാരബന്ധം വര്‍ദ്ധിപ്പിക്കും; പരാഗ്വേ വിലപ്പെട്ട പങ്കാളിയെന്ന് പ്രധാനമന്ത്രി

തുടർച്ചയായി മൂന്നുമാസം റേഷൻ കൈപ്പറ്റാത്ത പതിനായിരക്കണക്കിന് ആളുകൾ പുറത്ത്: ഒഴിവാക്കിയത് മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലെ 70,418 പേ​രെ

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന വിഴിഞ്ഞം തുറമുഖത്തേക്ക്

രാജ്യത്തിന്റെ അഭിമാനം; ശുഭാന്‍ശു ശുക്ല… ബഹിരാകാശത്തേക്ക്…

കേരളത്തില്‍ കൊവിഡ് കുതിക്കുന്നു; ഒരു മരണം കൂടി

കഴുത്തറ്റം കടം; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

ഒരു കണക്കുമില്ല, ഓഖി പാക്കേജ് വെള്ളത്തില്‍; ഒരു രൂപ പോലും ആര്‍ക്കും അനുവദിച്ചില്ല

നൗഷാദിനെ രക്ഷിക്കാൻ പോക്സോ കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തി: ആറൻമുളയിൽ പോലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

മലയാളി സംഘടനയുടെ വാദം പൊളിയുന്നു, ദുബായ് മലയാളികളുടെ വേദിയിൽ പോയത് ക്ഷണിച്ചിട്ടെന്ന് അഫ്രീദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies