കൊല്ലം: ആട്ടോയിലും ടാക്‌സികാറിലും ആംബുലന്‍സിലുമായി രോഗികളും ദുരിതബാധിതരുമെത്തുന്നു. വാഹനത്തിനുള്ളിലിരുത്തി കാര്യങ്ങള്‍ തിരക്കിയശേഷം ചികിത്സാസഹായവും പരാതിപരിഹാരവും കൈമാറുന്ന മന്ത്രിമാര്‍. ഇതെവിടേയോ കണ്ടതുപോലെ.. ഓര്‍മിച്ചെടുത്താല്‍ എത്തിച്ചേരുക ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടിയിലേക്ക്.
ഇന്നലെ രാവിലെ മുതല്‍ കൊല്ലം എസ്എന്‍ കോളജില്‍ ഇതായിരുന്നു കാഴ്ച. മന്ത്രിമാരായ ജെ. മെഴ്‌സിക്കുട്ടിയമ്മ, കെ. രാജു, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരാണ് മുഖ്യമന്ത്രിക്ക് വേണ്ടി പരാതി കേട്ടത്. ഉമ്മന്‍ചാണ്ടിയെ പരിഹസിച്ച പിണറായി വിജയന്‍ അക്കാലത്ത് പറഞ്ഞിരുന്നത് ഇതെല്ലാം ഓരോ ജില്ലയിലെയും കളക്ടര്‍ ചെയ്യേണ്ട ജോലിയെന്നായിരുന്നു. സാന്ത്വനസ്പര്‍ശം എന്ന പേരിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പരിപാടി സംഘടിപ്പിച്ചത്.
1.32 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായമായി അനുവദിച്ചത്. ആറ് പട്ടയങ്ങളും ഫിഷറീസ് വകുപ്പിന്റെ ഭവന നിര്‍മാണ ധനസഹായമായി ആറു പേര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ചടങ്ങില്‍ വച്ച് മന്ത്രിമാര്‍ നല്‍കി. ഓണ്‍ലൈനായി ലഭിച്ച പരാതികള്‍ക്ക് പുറമേ ഇന്നലെ മാത്രം 1847 അപേക്ഷകളാണ് അദാലത്തില്‍ ലഭിച്ചത്. ഇതില്‍ 508 എണ്ണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായ അഭ്യര്‍ത്ഥനയായിരുന്നു.
നേരത്തെ ഓണ്‍ലൈനായി കൊല്ലം താലൂക്കില്‍ മാത്രം 2558 പരാതികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ധനസഹായത്തിനായി 299 അപേക്ഷകളുമാണ് ലഭിച്ചത്. ഇതില്‍ 1114 അപേക്ഷകള്‍ അദാലത്തില്‍ തന്നെ തീര്‍പ്പാക്കി. നേരത്തെ ഓണ്‍ലൈനില്‍ തീര്‍പ്പാക്കിയ അപേക്ഷകള്‍ക്ക് പുറമേയുള്ള കണക്കാണിത്. 25000 രൂപയ്‌ക്ക് മുകളില്‍ തുക ലഭിക്കേïത് ഉള്‍പ്പെടെ സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടവ മുകള്‍തട്ടിലേക്ക് പരിഗണനയ്‌ക്ക് അയച്ചിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ ദുരിതാശ്വാസം അനുവദിക്കേണ്ടവയില്‍ ഒരാഴ്ചയ്‌ക്കുള്ളില്‍ ധനസഹായം ലഭിക്കുമെന്നാണ് അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: