കരുനാഗപ്പള്ളി: ജില്ലയില്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന എല്‍പിഎസ്എ റാങ്ക് ചുരുക്കപ്പട്ടികയില്‍ ഒഴിവിന് ആനുപാതികമായി എണ്ണം ഉള്‍ക്കൊള്ളിക്കാത്തതില്‍ ആശങ്കയോടെ ഉദ്യോഗാര്‍ഥികള്‍.
പ്രസിദ്ധീകരിക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കുന്ന ചുരുക്കപ്പട്ടികയില്‍, കഴിഞ്ഞ ലിസ്റ്റുകളിലെ പോലെ ഒഴിവിന് വിപരീതമായ എണ്ണമാകുമോ എന്ന സംശയമാണ് ജില്ലയിലെ എല്‍പിഎസ്എ ഉദ്യോഗാര്‍ത്ഥികള്‍ക്ക്. മൂന്നു വര്‍ഷം കാലാവധിയുള്ള 404 ഉദ്യോഗാര്‍ഥികളെ മാത്രം ഉള്‍കൊള്ളിച്ച് പ്രസിദ്ധീകരിച്ച കഴിഞ്ഞ ലിസ്റ്റ് ഒരു വര്‍ഷം തികയുന്നതിനു മുന്നേ തന്നെ നിയമനം പൂര്‍ത്തിയായിരുന്നു. ഇത്തവണ 450 പേരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതായാണ് അനൗദ്യോഗിക സൂചന. അടുത്ത മൂന്നു വര്‍ഷത്തെ ഒഴിവുകള്‍ പരിഗണിക്കാതെയുള്ള പിഎസ്സി തീരുമാനത്തില്‍ നിസ്സഹായരാവുകയാണ് ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍.
പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കൂടിയ സാഹചര്യവും വിവരാവകാശ നിയമപ്രകാരം ലഭ്യമായ ഒഴിവുകളെക്കുറിച്ചുള്ള ധാരണയും പ്രതീക്ഷിത ഒഴിവുകളും കണക്കിലെടുത്ത് നിലവില്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന ലിസ്റ്റില്‍ ചുരുങ്ങിയത് 800 പേരെയെങ്കിലും ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. ഇത്തവണ പരീക്ഷ എഴുതിയവരെല്ലാം കെറ്റിഇറ്റി യോഗ്യത നേടിയവരാണ്. പ്രായപരിധി അവസാനിക്കുന്നതിനാല്‍ ഇനിയൊരു പിഎസ്സി പരീക്ഷ എഴുതാനാവാത്ത നിരവധി ഉദ്യോഗാര്‍ഥികളുടെ അവസാന പ്രതീക്ഷകൂടിയാണ് ഈ ലിസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: