Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കസ്റ്റംസിലും പാര്‍ട്ടി പ്രവര്‍ത്തനം; നടപടിസാധ്യത നോക്കി മന്ത്രാലയങ്ങള്‍; അനീഷ്.പി. രാജന്റെ പ്രവര്‍ത്തനം മറ്റൊന്ന്; അന്വേഷണവിവരങ്ങള്‍ ചോര്‍ത്തുന്നു

സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം പോലും തടയുന്ന തരത്തില്‍ ഓഫീസുകളില്‍ കക്ഷിരാഷ്‌ട്രീയം പരസ്യമായി നടത്തുകയാണ് സിപിഎം പ്രവര്‍ത്തകര്‍. കസ്റ്റംസിലുള്‍പ്പെടെ ഇവരുടെ സാന്നിധ്യവും സ്വാധീനവും പ്രവര്‍ത്തനവും ശക്തമാണ്. ഇപ്പോള്‍ രാജ്യദ്രോഹക്കുറ്റമെന്ന് വ്യക്തമായിക്കഴിഞ്ഞ സ്വര്‍ണക്കടത്തു കേസിന്റെ തുടക്കത്തില്‍ത്തന്നെ സിപിഎം പ്രവര്‍ത്തകര്‍ കേസന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

Janmabhumi Editorial Desk by Janmabhumi Editorial Desk
Nov 1, 2020, 07:40 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: പോലീസിലുള്‍പ്പെടെ സംസ്ഥാനത്ത് ശക്തമായ സിപിഎം രാഷ്‌ട്രീയ സംഘടനാ പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജന്‍സികളില്‍ പോലും സജീവം. ഇതു സംബന്ധിച്ച് കേന്ദ്ര മന്ത്രാലയങ്ങളുടെ വിവിധ വകുപ്പുകള്‍ നടപടികള്‍ക്ക് സാധ്യത ആരായുന്നു. മുമ്പ് കേന്ദ്ര തൊഴില്‍ വകുപ്പു മന്ത്രിയെ കൊച്ചിയിലെ പ്രൊവിഡന്റ് ഫണ്ട് ഓഫീസില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞതു മുതലുള്ള സംഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപടി.

സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം പോലും തടയുന്ന തരത്തില്‍ ഓഫീസുകളില്‍ കക്ഷിരാഷ്‌ട്രീയം പരസ്യമായി നടത്തുകയാണ് സിപിഎം പ്രവര്‍ത്തകര്‍. കസ്റ്റംസിലുള്‍പ്പെടെ ഇവരുടെ സാന്നിധ്യവും സ്വാധീനവും പ്രവര്‍ത്തനവും ശക്തമാണ്. ഇപ്പോള്‍ രാജ്യദ്രോഹക്കുറ്റമെന്ന് വ്യക്തമായിക്കഴിഞ്ഞ സ്വര്‍ണക്കടത്തു കേസിന്റെ തുടക്കത്തില്‍ത്തന്നെ സിപിഎം പ്രവര്‍ത്തകര്‍ കേസന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

സ്വപ്‌ന സുരേഷ് കസ്റ്റംസിന്റെ അറസ്റ്റിലായപ്പോള്‍, മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചോ മുഖ്യമന്ത്രിയെക്കുറിച്ചോ സ്വപ്‌ന മൊഴി നല്‍കിയിട്ടില്ലെന്ന് പരസ്യ പ്രഖ്യാപനം നടത്തി ഒരു ഉദ്യോഗസ്ഥന്‍ പാര്‍ട്ടിയോട് കൂറുകാണിച്ചിരുന്നു. അനീഷ്.പി. രാജന്‍ കസ്റ്റംസിലെ ജോയിന്റ് കമ്മീഷണര്‍ ആയിരുന്നു. അതുള്‍പ്പെടെ ചോദ്യം ചെയ്യല്‍ സംഘത്തില്‍ ചിലരും ഓഫീസ് ഉദ്യോഗസ്ഥരുമടക്കം ചിലര്‍ പ്രതികള്‍ക്കും സിപിഎം നേതാക്കള്‍ക്കും  അന്വേഷണ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത് കൂറു കാട്ടിയതായി അതത് ഏജന്‍സികളില്‍നിന്നുതന്നെ ഉന്നത അധികൃതര്‍ക്ക് റിപ്പോര്‍ട്ടു പോയിട്ടുണ്ട്.

സ്വര്‍ണക്കടത്ത് ബാഗേജ് തടഞ്ഞുവച്ചതു മുതല്‍ സ്വപ്‌നയ്‌ക്കും, കെ.ടി. റമീസിനും വിവരങ്ങള്‍ ചിലര്‍ നല്‍കിയിരുന്നെന്നാണ് കേന്ദ്ര സര്‍ക്കാരിന് കിട്ടിയിരിക്കുന്ന രഹസ്യ റിപ്പോര്‍ട്ട്. കേസില്‍ കസ്റ്റംസ് ആദ്യം അറസ്റ്റ് ചെയ്ത സരിത്തും, ഒരു കസ്റ്റംസ് ഓഫീസറും തമ്മില്‍ ജൂലൈ രണ്ടിന് ഫോണില്‍ സംസാരിച്ചിട്ടുണ്ട്. കള്ളക്കടത്ത് പിടിച്ച ഓഫീസറെ സ്ഥലം മാറ്റാനുള്ള നീക്കങ്ങള്‍ വരെ ഇതിന്റെ അടിസ്ഥാനത്തില്‍ നടന്നു. ഇതു സംബന്ധിച്ച വിവരങ്ങള്‍ പ്രതികളുടെ മൊഴിയില്‍നിന്ന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശരിയെന്ന് തെളിഞ്ഞു.

കോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച സ്വപ്‌ന സുരേഷിന്റെ മൊഴിയിലെ ചില പേജുകള്‍ പുറത്ത് വിട്ട് രാഷ്‌ട്രീയ വിവാദങ്ങള്‍ക്ക് കസ്റ്റംസിലെ ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. ഇടക്കാല കേസ്ഡയറി കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ അതിലുള്ള മൊഴികളും മറ്റു പ്രതികള്‍ക്ക് നിയമപരമായി ലഭ്യമായ മൊഴികളും അല്ലാതെ പുറത്തുവന്ന വിവരങ്ങള്‍ പാര്‍ട്ടിപ്രവര്‍ത്തകരായ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടതാണ്.

എം. ശിവശങ്കറിന് കസ്റ്റംസ് നോട്ടീസ് നല്‍കാന്‍ ചെന്നപ്പോള്‍ നടത്തിയ നാടകങ്ങളും ചിലര്‍ മുന്‍കൂട്ടി വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു. ജീവനക്കാര്‍ക്ക് സംഘടിക്കാനും സര്‍വീസ് സംഘടനാ പ്രവര്‍ത്തനം നടത്താനുമുള്ള അവകാശങ്ങള്‍ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലേക്ക് മാറുന്നത് അനാരോഗ്യ പ്രവണതയാണെന്നാണ് പൊതുവേ ജീവനക്കാര്‍ക്കിടയിലും അഭിപ്രായം.

Tags: കേരള സര്‍ക്കാര്‍കസ്റ്റംസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

നമ്മുടെ ശ്വാസകോശം വിഷമാവസ്ഥയിൽ ആണോ എന്ന് എങ്ങനെ തിരിച്ചറിയാം?

അമേരിക്കൻ പ്രസിഡന്റിന്റെ എക്സിക്യുട്ടീവ് ഉത്തരവ് തടയാൻ ഫെഡറൽ ജഡ്ജിമാർക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി, ട്രംപിന് ആശ്വാസം

കർഷകർക്കായി കേന്ദ്രത്തിന്റെ പുതിയ പദ്ധതി: എല്ലാ സംസ്ഥാനങ്ങളിലും കൃഷിക്കുള്ള ജലലഭ്യത ഉറപ്പാക്കാൻ 1600 കോടിരൂപയുടെ പദ്ധതി

‘ ആവശ്യമെങ്കിൽ ഇറാന്റെ ആണവ കേന്ദ്രത്തിൽ ഞങ്ങൾ വീണ്ടും ബോംബിടും, അതും ആരോടും ചോദിക്കാതെ’ ; സെനറ്റ് യോഗത്തിൽ ട്രംപ്

കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിക്കുമെന്ന് അമേരിക്ക

വേദിയിൽ ഭാരത് മാതാ കീ ജയ് വിളിച്ച് മോഹൻലാൽ

സിദ്ധാർത്ഥിന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ; ഒരു മാസമായി ഉത്തരവ് പൂഴ്‌ത്തിവച്ച് പിണറായി സർക്കാർ

ഇടതുവശം ചെരിഞ്ഞ് ഉറങ്ങുന്നതിന്റെ ഗുണങ്ങളെ കുറിച്ച് അറിയാം

42ാം വയസിൽ ഹൃദയാഘാതം : നടിയും മോഡലുമായ ഷെഫാലി ജരിവാല അന്തരിച്ചു

നാസ സ്‌പേസ് സെന്ററില്‍ നിന്നും ലെന, എല്ലാത്തിനും നന്ദി ഭര്‍ത്താവിനെന്ന് താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies