Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മഴക്കാറ് കണ്ടാല്‍ ചങ്കിടിപ്പാണ് പടിഞ്ഞാറ്റം മുറിക്കാര്‍ക്ക്

പ്രളയം തന്നെ വേണമെന്നില്ല, രണ്ട് ദിവസം മഴ പെയ്താല്‍ തന്നെ ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറിക്കാര്‍ക്ക് അത് ദുരിതമാണ്. പിന്നെ വീട്ടില്‍ നിന്നും കൈയില്‍ കിട്ടുന്നതെല്ലാം വാരിയെടുത്ത് അഭയാര്‍ഥികളായി ബന്ധുവീടുകളിലേക്ക് പോകേണ്ടി വരും

Janmabhumi Online by Janmabhumi Online
Oct 21, 2020, 03:00 pm IST
in Kollam
പള്ളിക്കലാറ്

പള്ളിക്കലാറ്

FacebookTwitterWhatsAppTelegramLinkedinEmail

കുന്നത്തൂര്‍: പ്രളയം തന്നെ വേണമെന്നില്ല, രണ്ട് ദിവസം മഴ പെയ്താല്‍ തന്നെ ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറിക്കാര്‍ക്ക് അത് ദുരിതമാണ്. പിന്നെ വീട്ടില്‍ നിന്നും കൈയില്‍ കിട്ടുന്നതെല്ലാം വാരിയെടുത്ത് അഭയാര്‍ഥികളായി ബന്ധുവീടുകളിലേക്ക് പോകേണ്ടി വരും.

തുലാവര്‍ഷമാണ് വരുന്നത്. മാനത്ത് മഴക്കാറു കണ്ടാല്‍ പടിഞ്ഞാറ്റംമുറിക്കാര്‍ക്ക് ചങ്കിടിപ്പാണ്. മഴ ശക്തമായാല്‍ പളളിക്കലാറ് കരകവിയും. വീടും കൃഷിയിടങ്ങളും തൊഴുത്തുമെല്ലാം വെള്ളത്തിലാകും. കലങ്ങിമറിഞ്ഞു വരുന്ന വെള്ളം കിണറുകളില്‍ കയറും. മോട്ടോറുകള്‍ തകരാറിലാകും.  വീട്ടുമുറ്റത്ത് സംഭരിച്ച് സൂക്ഷിക്കുന്ന വൈക്കോലുകള്‍ ഉള്‍പ്പെടെ നശിക്കും. ചാണകക്കുഴികളിലും ശൗചാലയക്കുഴികളിലും വെള്ളം നിറയും. റോഡുകള്‍ വെള്ളക്കെട്ടാകുന്നതോടെ ഗതാഗതവും താറുമാറാകും.  

മഴ കുറഞ്ഞ് ജലനിരപ്പ് താഴ്ന്നാലും ദുരിതം മാറില്ല. വീടും പരിസരവും നിറയെ ചെളിയാകും. ദിവസങ്ങള്‍ വേണം എല്ലാം പഴയ നിലയിലെത്താന്‍. വര്‍ഷങ്ങളായുള്ള അവസ്ഥയാണിത്. ശൂരനാട് വടക്ക് പഞ്ചായത്തിലെ 16, 17 വാര്‍ഡുകളിലെ കുടുംബങ്ങളാണ് വെള്ളം കയറി ദുരിതത്തിലാകുന്നത്. തുടര്‍ന്ന് ബന്ധുവീടുകളിലും താത്കാലികമായി ഒരുക്കിയ ക്യാമ്പുകളിലുമാണ് ദിവസങ്ങളോളം അവര്‍ കഴിച്ചുകൂട്ടുന്നത്.

ആവശ്യങ്ങള്‍ പഴങ്കഥ

ഈ വര്‍ഷവും മഴയില്‍ പള്ളിക്കലാറ് കരകവിഞ്ഞ് വീടും പരിസരവും മെല്ലാം വെള്ളക്കെട്ടായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നില്ല. പകരം ബന്ധുവീടുകളിലേക്കും വാടക വീടുകളിലേക്കും മാറി. മഴ ശമിച്ചതോടെയാണ് അവരെല്ലാം തിരികെ എത്തിയത്. തുടര്‍പ്രക്രിയ പോലെ ഇതെല്ലാം വര്‍ഷാവര്‍ഷം നടക്കുന്നു. എന്നാല്‍ ശാശ്വത പരിഹാരമുണ്ടാകണമെന്ന് അധികൃതര്‍ക്കും താല്പര്യമില്ല. വശങ്ങളില്‍ സംരക്ഷണഭിത്തി കെട്ടണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്.

കരിങ്ങാട്ടില്‍ ക്ഷേത്രം മുതല്‍ തൊടിയൂര്‍ പാലം വരെ പള്ളിക്കലാറിന്റെ ഇരുവശങ്ങളിലും സംരക്ഷണഭിത്തി കെട്ടണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി തൊടിയൂര്‍ പാലത്തിന് സമീപം നിര്‍മിച്ച തടയണ പള്ളിക്കലാറിന്റെ നീരൊഴുക്കിന് തടസമായതോടെ വെള്ളക്കെട്ടിന് കാരണമായി. ഇതേത്തുടര്‍ന്ന് തടയണയുടെ ഒരുഭാഗം പൊളിച്ചുമാറ്റിയെങ്കിലും പൂര്‍ണമായും പൊളിച്ചാലെ ദുരിതം ഒഴികയുള്ളൂ.

പദ്ധതികള്‍ നിരവധി

പള്ളിക്കലാര്‍ സംരക്ഷിക്കുന്നതിനും വെള്ളം കവിഞ്ഞൊഴുകുന്നത്  ഒഴിവാക്കാനും നിരവധി പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ പലതും ഫയലുകളിലൊതുങ്ങി. പള്ളിക്കലാറിന്റെ പുനരുജ്ജീവനത്തിന് 40 ലക്ഷം രൂപയുടെ പദ്ധതിയാണ് അവസാനം പ്രഖ്യാപിക്കപ്പെട്ടത്.  

മഴക്കാല മുന്നൊരുക്കപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. ആറിന്റെ സ്വഭാവികമായ ഒഴുക്കിന് തടസമായി പ്രളയത്തില്‍ വന്നടിഞ്ഞ മണ്‍തിട്ടകളും പടര്‍ന്നു പിടിച്ച കുറ്റിക്കാടുകളും നീക്കം ചെയ്യുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നാണ് തുക അനുവദിച്ചത്.

പ്രളയത്തില്‍ അടിഞ്ഞു കൂടിയ മണ്ണും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്. കുറച്ച് ഭാഗങ്ങളില്‍ മാത്രം ആഴം കൂട്ടുകയും കുറ്റിക്കാടുകള്‍ നീക്കം ചെയ്യുകയും ചെയ്തെങ്കിലും പൂര്‍ണമായും ഫലപ്രദമായില്ല.

Tags: RainDisaster
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിങ്കളാഴ്ച മുതല്‍ മഴയുടെ തീവ്രത കുറയാന്‍ സാധ്യത, കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala

മലപ്പുറം അയ്യാടന്‍ മലയില്‍ വിള്ളല്‍: പ്രദേശത്തുനിന്ന് 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

Kerala

പീച്ചി ഡാമിന്റെ ഷട്ടര്‍ ശനിയാഴ്ച ഉയര്‍ത്തും,തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala

മഴക്കെടുതിയില്‍ 4 മരണം, ഡാമുകളില്‍ ജലനിരപ്പുയര്‍ന്നു

Kerala

കനത്ത മഴ , 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, ഇരിട്ടി, നിലമ്പൂര്‍, ചേര്‍ത്തല, കുട്ടനാട് താലൂക്കുകളിലും അവധി

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies