Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചൈനയും കമ്യൂണിസ്റ്റുകാരും

ജോര്‍ജ് ഫെര്‍ണാണ്ടസ് ചൈനയാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു പാക്കിസ്ഥാനല്ല എന്നു പറഞ്ഞപ്പോള്‍ എന്തൊരെതിര്‍പ്പായിരുന്നു സിപിഎമ്മിന്. ഭാരതത്തിന്റെ പ്രതിരോധമന്ത്രി രാജ്യ സുരക്ഷയെക്കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ അതിനെതിരായി ശത്രുരാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായി വാദിക്കുന്നത് ദേശസ്‌നേഹമല്ല. സ്വന്തം നാടിനേക്കാള്‍ കൂറ് വൈദേശിക നാടിനോടാണ് ഉള്ളത്-അതെന്തിന്റെ പേരിലായാലും ദേശസ്‌നേഹിക്കു ചേര്‍ന്നതല്ല. കമ്യൂണിസ്റ്റുകാര്‍ എന്നും ചൈനക്കുവേണ്ടി വാദിക്കുന്നവരാണ്.

കെ.ആര്‍. ഉമാകാന്തന്‍ by കെ.ആര്‍. ഉമാകാന്തന്‍
Jun 20, 2020, 05:18 am IST
in Main Article
മാവോ സെ തൂങ്ങിനൊപ്പം ഇഎംഎസ് നമ്പൂതിരിപ്പാട്‌

മാവോ സെ തൂങ്ങിനൊപ്പം ഇഎംഎസ് നമ്പൂതിരിപ്പാട്‌

FacebookTwitterWhatsAppTelegramLinkedinEmail

1962-ല്‍ ചൈന, ഇന്ത്യയെ അപ്രതീക്ഷിതമായി ആക്രമിച്ചു. അതിര്‍ത്തി തര്‍ക്കമാണ് കാരണമായി അന്നും പറഞ്ഞത്. അന്ന് കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് ”അവര്‍ അവരുടേതെന്നും നമ്മള്‍ നമ്മുടേതെന്നും പറയുന്ന ഭൂമി” എന്ന് പ്രസിദ്ധമായ (കുപ്രസിദ്ധമായ) പ്രയോഗം നടത്തി. കമ്യൂണിസ്റ്റുകാരെ അന്ന് സംശയദൃഷ്ടിയോടെയാണ് രാജ്യവും ഭരണകൂടങ്ങളും നോക്കിക്കണ്ടത്. സിപിഎമ്മിനെ പ്രത്യേകിച്ച്. ഇന്ത്യയോട് സൗഹൃദം പുലര്‍ത്തിയിരുന്ന സോവിയറ്റു റഷ്യ സാഹോദര്യം കാരണമായി കാണിച്ച് ചൈനയെ എതിര്‍ത്തുമില്ല. ഇതിന്റെ എല്ലാം ഫലമായി 62-ല്‍ ഇന്ത്യ, ചൈനയ്‌ക്ക് മുന്നില്‍ നാണംകെട്ടു. നെഹ്‌റുവിന്റെ നയവൈകല്യം മൂലമാണ് ഈ പരാജയം ഉണ്ടായത്. എന്തായാലും ചൈനയുടെ ഈ ആക്രമണം പലതരത്തില്‍ പ്രതിഫലിച്ചു. അന്നുവരെ ആര്‍എസ്എസിനെ ശത്രുതാ മനോഭാവത്തോടെ കണ്ടിരുന്ന പണ്ഡിറ്റ് നെഹ്‌റു ചൈനീസ് ആക്രമണ സമയത്ത് ആര്‍എസ്എസ് നടത്തിയ സേവന പ്രവര്‍ത്തനങ്ങളും സൈനികര്‍ക്കു നല്‍കിയ പിന്തുണയും കണ്ട് തന്റെ അഭിപ്രായം മാറ്റി ഇന്ത്യന്‍ സൈന്യത്തെപ്പോലെ തന്നെ രാജ്യത്തെ രക്ഷിക്കാന്‍ ആര്‍എസ്എസ് വേണം എന്നദ്ദേഹം മനസ്സിലാക്കി. അതിന്റെ പ്രത്യക്ഷോദാഹരണമാണ് പിന്നീട് നടന്ന റിപ്പബ്ലിക് ദിന പരേഡിന് ദല്‍ഹിയിലും സംസ്ഥാനങ്ങളിലും സൈനികരോടൊപ്പം ആര്‍എസ്എസ് പ്രവര്‍ത്തകരേയും യൂണിഫോമോടുകൂടി അണിനിരത്തുവാന്‍ അദ്ദേഹം തീരുമാനിച്ചത്. സൈന്യത്തോടൊപ്പം ആര്‍എസ്എസ് പ്രവര്‍ത്തകരെ  അണിനിരത്തുന്നതിന്റെ സന്ദേശം വ്യക്തമാണ്. അങ്ങനെ നെഹ്‌റു തന്റെ തെറ്റ് തിരുത്തി.

എന്നാല്‍ തങ്ങള്‍ക്കു പറ്റിയ തെറ്റ് കമ്യൂണിസ്റ്റുകാര്‍ ഇതുവരെ തിരുത്തിയിട്ടില്ല. ചൈനയ്‌ക്ക് സ്തുതിപാടുന്നതില്‍ ഇന്നവര്‍ ഉറച്ചുനില്‍ക്കുന്നു. ചൈനയെപ്പറ്റി ആരാധനയോടെ മാത്രമാണ് കമ്യൂണിസ്റ്റുകാര്‍ പറയാറുള്ളത്. ചൈനയുടെ സാമ്പത്തിക വളര്‍ച്ച, സൈനിക ശക്തി ഇവയെല്ലാം തങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണെന്ന ഭാവമാണ് അവര്‍ക്കുള്ളത്. ചൈന അണുപരീക്ഷണം നടത്തുമ്പോഴോ ആണവായുധങ്ങള്‍ ഉണ്ടാക്കുമ്പോഴോ അവര്‍ക്കൊരു എതിര്‍പ്പുമില്ല. സാമ്രാജ്യത്വ-മുതലാളിത്ത ശക്തികള്‍ക്കെതിരായി അതാവശ്യമാണെന്ന് അവര്‍ ന്യായീകരിക്കുന്നു. എന്നാല്‍ പൊഖ്‌റാനില്‍ ഇന്ത്യ അണുസ്‌ഫോടനം നടത്തിയപ്പോള്‍ അതിനെ വിമര്‍ശിക്കാന്‍ സിപിഎം മുന്നിലുണ്ടായിരുന്നു. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ അതിന്റെ പേരില്‍ അന്ന് ചോദ്യം ചെയ്തു.  

ജോര്‍ജ് ഫെര്‍ണാണ്ടസ് ചൈനയാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു പാക്കിസ്ഥാനല്ല എന്നു പറഞ്ഞപ്പോള്‍ എന്തൊരെതിര്‍പ്പായിരുന്നു സിപിഎമ്മിന്. ഭാരതത്തിന്റെ പ്രതിരോധമന്ത്രി രാജ്യ സുരക്ഷയെക്കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ അതിനെതിരായി ശത്രുരാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായി വാദിക്കുന്നത് ദേശസ്‌നേഹമല്ല. സ്വന്തം നാടിനേക്കാള്‍ കൂറ് വൈദേശിക നാടിനോടാണ് ഉള്ളത്-അതെന്തിന്റെ പേരിലായാലും ദേശസ്‌നേഹിക്കു ചേര്‍ന്നതല്ല. കമ്യൂണിസ്റ്റുകാര്‍ എന്നും ചൈനക്കുവേണ്ടി വാദിക്കുന്നവരാണ്.

ഇന്നിപ്പോള്‍ ചൈനയുടെ കൈവശം ഉള്ളതിന്റെ പകുതി മാത്രം ആണവായുധങ്ങളാണ് ഭാരതത്തിനുള്ളത്. കമ്യൂണിസ്റ്റുകാര്‍ പറഞ്ഞത് സ്വീകരിച്ചിരുന്നുവെങ്കില്‍ ഭാരതം സുരക്ഷയ്‌ക്ക് കഴിവില്ലാത്തവരാകുമായിരുന്നു. ആണവശേഷി ഭാരതത്തിനുകൂടി ഉള്ളതുകൊണ്ടാണ്, ഭാരതത്തെ ആക്രമിക്കാന്‍ ചൈന വിമുഖത കാണിക്കുന്നത്.

ഒരു നാടിന്റെ ഭരണകൂടം അയല്‍പക്കത്തുള്ള രാജ്യങ്ങളെക്കാള്‍ ദുര്‍ബലമായിരുന്നാല്‍ പ്രബലരായ അയല്‍പക്ക രാജ്യം ആക്രമിച്ച് കീഴടക്കാന്‍ ശ്രമിക്കും എന്നത് തര്‍ക്കമില്ലാത്ത സംഗതിയാണ്. ഇതു തിരിച്ചറിഞ്ഞ് ആയുധത്തിന്റെയും ഇന്‍ഫ്രാസ്ട്രക്ചറിന്റെയും വളര്‍ച്ചയുടെയും കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നു എന്നതാണ് മോദി സര്‍ക്കാരിന്റെ വിജയം. ചൈന ഇന്ത്യയെ കീഴ്‌പ്പെടുത്തി അവരുടെ ഭരണം ഉറപ്പിക്കണം എന്നതാണ് കമ്യൂണിസ്റ്റുകാര്‍ മനസ്സില്‍ സ്വപ്‌നം കാണുന്നത്. അതുകൊണ്ടാണ് എല്ലാ ബജറ്റിലും പ്രതിരോധത്തിനായി നീക്കിവയ്‌ക്കുന്ന തുക പാഴ്‌ച്ചെലവാണെന്നും പാവപ്പെട്ടവരുടെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് അത് ഉപയോഗിക്കേണ്ടതാണെന്നും അവര്‍ പറയാറുള്ളത്. എന്നാല്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളിലെല്ലാം വന്‍ തുകകള്‍ രാജ്യരക്ഷയ്‌ക്കായി നീക്കിവയ്‌ക്കുന്നതിനെ ഇവരെതിര്‍ക്കാറുമില്ല. ലോകത്ത് സൈനിക ശക്തി കമ്യൂണിസ്റ്റുകാര്‍ക്ക് മാത്രമേ ഉണ്ടാകാവൂ എന്ന ഉദ്ദേശ്യമാണ് ഇതിനു പിന്നില്‍. ഇന്ത്യയുടെ പ്രതിരോധച്ചെലവിന്റെ ഏകദേശം മൂന്നിരട്ടിവരും ചൈനയുടെ പ്രതിരോധ ബജറ്റ് തുക. ഇന്ത്യയെ സൈനികമായി തളര്‍ത്തി ചൈനയുടെ വിജയം ഉറപ്പിക്കലാണ് ഇതുമൂലം ഉണ്ടാവുക.

ഇന്ത്യക്കെതിരായി പ്രചാരണം നടത്തുകയും ചൈനയെ പിന്തുണയ്‌ക്കുകയും ചെയ്യുന്ന ദേശവിരുദ്ധ സമീപനമാണ് കമ്യൂണിസ്റ്റുകാരുടേത്. ഇന്ത്യാ-ചൈന അതിര്‍ത്തി ഇല്ല ഒരു വര മാത്രമാണ് ഉള്ളതെന്ന് പുരോഗമന കലാ സാഹിത്യ സംഘം ജനറല്‍ സെക്രട്ടറി പറയുന്നു. അതുകൊണ്ട് അതിര്‍ത്തിയിലെ സ്ഥലങ്ങള്‍ക്കുവേണ്ടി പുകിലുണ്ടാക്കണ്ട എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. എന്നാല്‍ ഇക്കാര്യം ചൈനയോട് പറയാന്‍ അദ്ദേഹം തയ്യാറാവുമോ? ജനങ്ങളുടെ മനോവീര്യത്തെയും ധാരണയെയും തകര്‍ത്ത്  ചൈനീസ് പക്ഷപാതിത്വം കൊണ്ടുവരികയാണ് കമ്യൂണിസ്റ്റുകാരുടെ ഉദ്ദേശ്യം.

ഏതായാലും കമ്യൂണിസ്റ്റുകാരുടെ ഉപദേശത്തിനും വിമര്‍ശനത്തിനും വഴങ്ങുന്ന സര്‍ക്കാരല്ല മോദി സര്‍ക്കാര്‍. ചൈനയ്‌ക്ക് ഉചിതമായ മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞുകഴിഞ്ഞു. അദ്ദേഹത്തൊടൊപ്പമാണ് ഭാരതം എന്നതിന് സംശയമില്ല. പണ്ഡിറ്റ് നെഹ്‌റു 1962-ല്‍ ആര്‍എസ്എസിനെ അംഗീകരിച്ച് കമ്യൂണിസ്റ്റുകാരെ തള്ളിക്കളഞ്ഞു. രാഷ്‌ട്ര സ്‌നേഹികള്‍ ഇന്ന് വീണ്ടും അതുതന്നെ ചെയ്യും.

Tags: cpmcpichina
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് ആഗോളനേതൃപദവി, ദല്‍ഹിയെ സൂപ്പര്‍ സൈനികശക്തിയാക്കല്‍, ചൈനയെ വെല്ലുവിളിക്കല്‍; മോദിയുടെ ലക്ഷ്യം ഇവയെന്ന് യുഎസ് റിപ്പോര്‍ട്ട്

Kerala

ഇടതുപക്ഷമുന്നണി സര്‍ക്കാരില്ലെങ്കില്‍ നാഷണല്‍ ഹൈവേ ഇല്ലെന്ന് എം വി ഗോവിന്ദൻ

India

ഇടത് ഭീകരവാദത്തിന് പരസ്യ പിന്തുണ; മാവോയിസ്റ്റ് വേട്ടയെ അപലപിച്ച് സിപിഎമ്മും സിപിഐയും

India

ചൈന, തുര്‍ക്കി, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അമേരിക്കയിലെ ഡീപ് സ്റ്റേറ്റ്: മോദിയുടെ ശത്രുക്കളുടെ ലിസ്റ്റ് നീണ്ടതാണ്

World

ചൈനയിൽ വിശ്വാസമർപ്പിച്ച് താലിബാനും ; ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി ഇനി അഫ്ഗാനിസ്ഥാനിലെത്തും : സിപിഇസിയിൽ മൂന്ന് രാജ്യങ്ങൾ തമ്മിൽ കരാറിലെത്തി

പുതിയ വാര്‍ത്തകള്‍

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies