Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ദേവികയുടെ മരണത്തില്‍ പിണറായി സര്‍ക്കാര്‍ കണ്ണ് തുറന്നില്ല; പത്തുലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസിനു പുറത്ത്’

വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ അവരെ വിഭജിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. സാമ്പത്തികം ഉള്ളവര്‍ പഠിക്കുകയും അല്ലാത്തവര്‍ പുറത്താകുകയും ചെയ്തു. ഇങ്ങനെ പുറത്തു നില്‍ക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം മനസിലാക്കാന്‍ സര്‍ക്കാരിനായില്ല

Janmabhumi Online by Janmabhumi Online
Jun 5, 2020, 04:30 pm IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

അഡ്വ: പി സുധീര്‍

സംസ്ഥാന സര്‍ക്കാര്‍  ഒരു ആസൂത്രണവും മുന്നൊരുക്കവുമില്ലാതെയാണ് സ്‌കൂള്‍ തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സമഗ്രശിക്ഷ കേരളയുടെ പരിശോധനയില്‍  2,61,000 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെയില്ലന്ന് വ്യക്തമായിരുന്നു. എന്നാല്‍, യഥാര്‍ത്ഥ്യം ഇതിലും വലുതാണ്. പട്ടികജാതി/ആദിവാസി/ പിന്നോക്ക ഗ്രാമീണ മേഖലകളില്‍ താമസിക്കുന്ന പത്തുലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെ പുറത്ത് നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ക്ലാസുകള്‍ ആരംഭിച്ചത്. വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ അവരെ വിഭജിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. സാമ്പത്തികം ഉള്ളവര്‍ പഠിക്കുകയും അല്ലാത്തവര്‍ പുറത്താകുകയും ചെയ്തു. ഇങ്ങനെ പുറത്തു നില്‍ക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം മനസിലാക്കാന്‍ സര്‍ക്കാരിനായില്ല. ഈ കൊടിയ വിവേചനത്തില്‍ മനം നൊന്താണ് ദേവിക എന്ന പതിനാലുകാരി തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഈ മരണത്തിനു ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ മാത്രമാണ്.

കേരളത്തില്‍ ജൂണ്‍ ഒന്നിന് തന്നെ അധ്യായന വര്‍ഷം ആരംഭിക്കണമെന്ന നിര്‍ബന്ധം ആര്‍ക്കായിരുന്നു?. കേരളം ഒന്നാമതാണന്ന് വരുത്തി തീര്‍ക്കാന്‍ ദേവികയെ പോലുള്ള ലക്ഷക്കണക്കിന് കൊച്ചു മിടുക്കികളെ പുറത്ത് നിര്‍ത്തി. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ഉപയോഗം 50 ശതമാനം മാത്രമാണ്. ടിവിയുള്ള വീടുകള്‍ 70ശതമാനത്തില്‍ താഴെയാണ്. ടിവിയും, സ്മാര്‍ട് ഫോണും, കേബിള്‍ കണക്ഷനും ഇല്ലാത്ത ലക്ഷകണക്കിന് കുടുംബങ്ങള്‍  കേരളത്തില്‍ ഉണ്ടന്ന് സര്‍ക്കാര്‍ മറന്നു പോയോ?. എല്ലാവര്‍ക്കും പഠന സൗകര്യം ഏര്‍പ്പെടുത്താതെ ക്ലാസ് ആരംഭിച്ചത് മുഖ്യമന്ത്രിയുടെ അല്‍പ്പത്തരമാണ് കേരളത്തെ ഒന്നാമതാക്കിയപ്പോള്‍ പുറത്തായത് ലക്ഷക്കണക്കിന് ആദിവാസി / പട്ടികജാതി/ പിന്നോക്ക വിദ്യാര്‍ത്ഥികളാണ്.  

പൊതു വിദ്യാഭ്യാസ മേഖലയില്‍ വിശ്വാസമര്‍പ്പിച്ച പാവങ്ങളെയാണ് സര്‍ക്കാര്‍ അവഗണിച്ചത്. പക്ഷേ ഒരു ദലിത് വിദ്യാര്‍ത്ഥിനി പഠന സൗകര്യമില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്തിട്ടും സര്‍ക്കാര്‍ കണ്ണ് തുറന്നിട്ടില്ല. മന്ത്രിമാര്‍ക്ക് തോര്‍ത്ത് മുണ്ട് വരെ വാങ്ങാന്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍ ആദിവാസി / പട്ടികജാതി/പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ ചില്ലിക്കാശു പോലും ചെലവാക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത് ഇതിനായി സ്‌പോണ്‍സര്‍മാരെ സമീപിക്കുമെന്നാണ്.എന്തൊരു ഗതികേടാനണിത് കോടികള്‍ ധൂര്‍ത്തടിക്കുന്ന സര്‍ക്കാരിന് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യസം നല്‍കാന്‍ കാശില്ല. പാവപ്പെട്ട കുട്ടികളുടെ പേരില്‍ അടുത്ത പിരിവ് നടത്താനാണ് ശ്രമം വിദ്യാര്‍ത്ഥികളുടെ പഠനം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അതില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞു മാറരുത്.

എല്ലാ വിദ്യാര്‍ത്ഥികളേയും ഓണ്‍ലൈന്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിക്കണം. ടിവി ഇല്ലാത്ത വീടുകളില്‍ ടിവിയും കേബിള്‍ കണക്ഷനും സൗജന്യമായി നല്‍കണം. ആദിവാസി മേഖലയില്‍ സമൂഹ പഠനകേന്ദ്രങ്ങള്‍ ആരംഭിക്കണം. ഓരോ ദിവസവും നടക്കുന്ന ക്ലാസിന്റെ പിഡിഎഫ് നോട്ട് പരസ്യപ്പെടുത്തണം. വ്യക്തമായ ആസൂത്രണത്തോടു കൂടി എല്ലാ വിദ്യാര്‍ത്ഥികളേയും പഠനപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയണം. അുതു സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.അത് നിറവേറ്റിയേ തീരൂ…

Tags: Devikaദേവികയുടെ മരണംsuicidep sudheer
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ഥിനി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ പ്രതിഷേധം

Kerala

കുളത്തുപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

Kerala

ഇസ്രയേലിൽ നിന്നും ഒരാഴ്‌ച്ച മുമ്പ് തിരിച്ചെത്തിയ യുവതിയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Kerala

കോഴിക്കോട് ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിനി വീടിനുളളില്‍ ജീവനൊടുക്കിയ നിലയില്‍

Kerala

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത കരാറുകാരനും ഭാര്യക്കും ബാങ്കിലുളള കടമെഴുതി തള്ളും, തീരിമാനം കടുത്ത പ്രതിഷേധത്തിനൊടുവില്‍

പുതിയ വാര്‍ത്തകള്‍

സർക്കാർ സമ്മർദ്ദം ഫലം കണ്ടില്ല; ഡിജിപി പട്ടികയിൽ നിന്നും എം.ആർ അജിത് കുമാർ പുറത്ത്, ചുരുക്കപ്പട്ടികയിൽ മൂന്നു പേർ

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന ‘ആലി’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies