Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘കാശോളം വിത്തു നടാന്‍ കാര്‍ത്തിക ഞാറ്റുവേല’

രാശിചക്രത്തിലെ നക്ഷത്രങ്ങളെ ( നാളുകള്‍) യോരോന്നിനേയും ചുറ്റി പോവാന്‍ സൂര്യനെടുക്കുന്ന കാലയളവാകുന്നു ഞാറ്റുവേല. സൂര്യനെ സൂചിപ്പിക്കുന്ന ഞായറെന്ന വാക്കില്‍ നിന്നാണ് ഞാറ്റുവേലയുടെ പിറവി. അശ്വതിയില്‍ തുടങ്ങുന്ന 27 നാളുകള്‍ക്കും ഞാറ്റുവേലയുണ്ട്. ഓരോന്നിന്റെയും ധര്‍മം ദ്യോതിപ്പിക്കുന്ന രസികന്‍പഴഞ്ചൊല്ലുകളുമുണ്ട്.

ഹരി by ഹരി
May 11, 2020, 04:00 am IST
in Agriculture
FacebookTwitterWhatsAppTelegramLinkedinEmail

കര്‍ഷകന് കനിവുമായി കാര്‍ത്തിക ഞാറ്റുവേലയെത്തി. ഇന്ന് തുടങ്ങി പതിനാലുനാള്‍ ഇനി വേനല്‍മഴ വന്നും  പോയുമിരിക്കും. ‘ഭരണി’യിലിട്ട വിത്തെല്ലാം  ‘കാര്‍ത്തിക’യില്‍ നടണമെന്നാണ് ചൊല്ല്. ഓരോ വിളയ്‌ക്കുമുണ്ട്  അനുയോജ്യമായ ഞാറ്റുവേലകള്‍. നൂറ്റൊന്നു മഴയും നൂറ്റൊന്നു വെയിലും കിട്ടുന്ന തിരുവാതിര ഞാറ്റുവേലയും വേനല്‍ മഴ കണ്ണുപൊത്തിക്കളിക്കുന്ന കാര്‍ത്തിക ഞാറ്റുവേലയുമാണ് കൂട്ടത്തില്‍ കേമന്മാര്‍.  

മഴയുംകാറ്റും സൂര്യപ്രകാശവുമെല്ലാം കൃഷിയെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകങ്ങളാണ്. ഇതെല്ലാം മാറിമറിഞ്ഞുവരുന്ന കാലാവസ്ഥ ഞാറ്റുവേലകളെ ആധാരമാക്കിയാണ് നമ്മുടെ പൂര്‍വികര്‍ പ്രവചിച്ചിരുന്നത്. പ്രായോഗികമായി ലഭിച്ച അറിവുകളും ജ്യോതിശ്ശാസ്ത്ര പരിജ്ഞാനവുമായിരുന്നു അവരുടെ കൈമുതല്‍.    

ഞായറില്‍ മുളപൊട്ടിയ ഞാറ്റുവേല

രാശിചക്രത്തിലെ നക്ഷത്രങ്ങളെ ( നാളുകള്‍) യോരോന്നിനേയും ചുറ്റി പോവാന്‍ സൂര്യനെടുക്കുന്ന കാലയളവാകുന്നു ഞാറ്റുവേല. സൂര്യനെ സൂചിപ്പിക്കുന്ന ഞായറെന്ന വാക്കില്‍ നിന്നാണ് ഞാറ്റുവേലയുടെ പിറവി.  അശ്വതിയില്‍ തുടങ്ങുന്ന 27 നാളുകള്‍ക്കും ഞാറ്റുവേലയുണ്ട്. ഓരോന്നിന്റെയും ധര്‍മം ദ്യോതിപ്പിക്കുന്ന രസികന്‍പഴഞ്ചൊല്ലുകളുമുണ്ട്.  

‘കാര്‍ത്തിക കാലില്‍ കാക്കക്കാല്‍ നനഞ്ഞാല്‍ മുക്കാലില്‍ മുക്കും’  എന്നാണ് പഴമൊഴി. ഈ ഞാറ്റുവേലയുടെ കാല്‍ ഭാഗം വരുന്നത് മേടം രാശിയിലാണ്. ആ കാലയളവില്‍ ചെറിയൊരു മഴ ലഭിച്ചാല്‍ മുക്കാല്‍ ഭാഗം വരുന്ന ഇടവം രാശിയില്‍ മഴ തിമിര്‍ത്തു പെയ്യുമെന്നാണ് വിശ്വാസം.  

ഇഞ്ചിനടാം; മഞ്ഞളും

ഇഞ്ചിക്കും മഞ്ഞളിനും ഉത്തമമാണ് കാര്‍ത്തിക ഞാറ്റുവേല. ഇതിന്റെ ആദ്യ പകുതിയോടെ വിത്തു നടാനുള്ള വാരമെടുക്കണം. മൂന്നിഞ്ച് അകലത്തിലാവണം കുഴികള്‍. ഇതില്‍ ചാരവും ചാണകവും ചേര്‍ത്ത് അടിവളമായി ഇടുക. വിത്ത് മണ്ണിട്ട് മൂടിയാല്‍ അതിന് പുതയായി കാഞ്ഞിരത്തോലോ ആര്യവേപ്പിന്‍ തോലോ ഇടണം. കാശോളം വിത്തു മതി നടാന്‍. തഴച്ചങ്ങു വളരും. അധികം വെയിലില്ലാത്തിടത്താവണം കൃഷി. മാവിന്റെ തണല്‍ മഞ്ഞളിനും പ്ലാവിന്റെ തണല്‍ ഇഞ്ചിക്കും നല്ലതാണ്.  ഇവയ്‌ക്ക് പുതയിട്ടു കഴിഞ്ഞാല്‍ പൂയം, ആയില്യം ഞാറ്റുവേലകളില്‍ വളമിട്ട് വീണ്ടും മണ്ണു കൂട്ടിക്കൊടുക്കാം. മുകുളങ്ങള്‍ പൊട്ടിയ വിത്തുകള്‍ നടുന്നതാണ് ഉത്തമം.  

സാമാന്യം ഈര്‍പ്പവും ചൂടും ആവശ്യമായ കൂവയും ഈകാലയളവില്‍ കൃഷിയിറക്കാറുണ്ട്. ഏഴുമാസം കൊണ്ട് ഇത് പാകപ്പെടും. വിരല്‍ നീളത്തിലുള്ള വിത്തുകളാണ് നടാന്‍ നല്ലത്. കത്തിരിക്ക(വഴുതിന)യും കാര്‍ത്തിക ഞാറ്റുവേലയില്‍ നട്ടു വളര്‍ത്താം.

Tags: krishi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കും; ചിങ്ങം ഒന്നിന് തുക കൈമാറും

Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

പുതിയ വാര്‍ത്തകള്‍

കോയമ്പത്തൂർ പേരൂർ രാമസ്വാമി അടിഗളരുടെ നൂറാം വാർഷിക ആഘോഷ വേദിയിൽ ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്

“യുദ്ധം തുടങ്ങിയത് നിങ്ങളാണ്, ഞങ്ങൾ അത് അവസാനിപ്പിക്കും”; ട്രംപിനെ ഭീഷണിപ്പെടുത്തി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്

ആര്‍എസ്എസ് പ്രാന്ത പ്രചാരക് അഖിലഭാരതീയ ബൈഠക് ദൽഹിയിൽ

നാട്ടിൽ പിന്നിലായെന്ന് കരുതി മോശക്കാരനാകില്ല ; പ്രതീക്ഷയ്‌ക്ക് അനുസരിച്ച് മുന്നോട്ട് വരാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല  ;  എം സ്വരാജ്

കല്യാണത്തലേന്ന് മോഹൻലാലിന്റെ അച്ഛൻ ഒരു പൊതി തന്നു, സുരേഷ് ഗോപി ;ജ്യോത്സ്യൻ പറഞ്ഞ സ്ഥലത്ത് ഞാൻ അത് വച്ചിട്ടുണ്ട്.

ഹോർമുസ് കടലിടുക്ക് അടച്ചാലും ഇന്ത്യയ്‌ക്ക് പ്രശ്നമില്ല ; ബദൽ സംവിധാനം വർഷങ്ങൾക്ക് മുൻപേ ഒരുക്കി മോദി സർക്കാർ 

പ്രേംനസീർ പുരസ്ക്കാരങ്ങൾ സമർപ്പിച്ചു

തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്; സ്വന്തം പഞ്ചായത്തിൽ പോലും ലീഡ് നേടാനാകാതെ എം. സ്വരാജ്, സിപിഎമ്മിന് കനത്ത തിരിച്ചടി

അമേരിക്ക ഇറാനിൽ ബോംബിട്ടതിൽ രോഷാകുലരായി ഹിസ്ബുള്ള ; യുഎസ് ഭീകരതയുടെ ഔദ്യോഗിക സ്പോൺസറാണെന്നും തീവ്രവാദ സംഘടന

നിലമ്പൂരിൽ താൻ പിടിച്ച 13573 പരം വോട്ടുകൾ സിപിഎമ്മിന്റേതെന്ന് അൻവർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies