Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ന് നന്ദുവിന് പത്താമത്തെ കീമോ ഇക്കാലത്തെയും അതീജീവിക്കാനാകുമെന്ന ആത്മവിശ്വാസത്തോടെ

ഏഴും പതിനാലും ദിവസങ്ങള്‍ ഇടവിട്ടുള്ള കീമോ നന്ദുവിനെ ശാരീരികമായി അവശനാക്കിയിട്ടുണ്ടെങ്കിലും മുഖത്ത് നിറഞ്ഞ് നില്‍ക്കുന്ന പുഞ്ചിരിയില്‍ അവശകതകള്‍ മറക്കുകയാണ് അവന്‍.

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Apr 10, 2020, 10:59 am IST
in Kerala
നന്ദു മഹാദേവന്‍

നന്ദു മഹാദേവന്‍

FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: നന്ദു മഹാദേവന് ഇന്ന് പത്താമത്തെ കീമോചികിത്സയാണ്. അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടം നാട്ടിലെങ്ങും നടക്കുമ്പോള്‍ സ്വജീവിതം കൊണ്ട് നന്ദു പറയുന്നത് ഇക്കാലവും അതിജീവിക്കാനാകുമെന്നുതന്നെയാണ്.  കീമോയ്‌ക്കായി കോഴിക്കോട്ട് ചൂലൂരിലെ എംവിആര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിയിട്ട് അഞ്ച് മാസം പിന്നിട്ടു. ആശുപത്രിക്കടുത്ത് കളന്തോട് വാടക വീട്ടില്‍ താമസിച്ചാണ് മുറതെറ്റാതെയുള്ള ചികിത്സ.

ഓരോ കീമോയ്‌ക്കും മറ്റ് അനുബന്ധ ചികിത്സകള്‍ക്കുമായിട്ട് അറുപതിനായിരത്തോളം രൂപ ചെലവാകും. ഇവിടെയെത്തിയിട്ട് മാത്രം അഞ്ച് ലക്ഷത്തിലധികം രൂപ ചെലവായി. ഏഴും പതിനാലും ദിവസങ്ങള്‍ ഇടവിട്ടുള്ള കീമോ നന്ദുവിനെ ശാരീരികമായി അവശനാക്കിയിട്ടുണ്ടെങ്കിലും മുഖത്ത് നിറഞ്ഞ് നില്‍ക്കുന്ന പുഞ്ചിരിയില്‍ അവശകതകള്‍ മറക്കുകയാണ് അവന്‍.    കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ വേട്ടയാടുന്നുണ്ട്. എന്നാല്‍ അതൊന്നും ബാധിക്കാതെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആത്മവിശ്വാസം പകര്‍ന്നു നല്‍കുകയാണ് നന്ദു മറ്റുള്ളവര്‍ക്കും.  ആ വിടര്‍ന്ന പാല്‍പുഞ്ചിരിക്ക് ഇപ്പോഴും യാതൊരുമാറ്റവുമില്ല. കൊറോണ കാലത്ത് നാട് മുഴുവന്‍ ബുദ്ധിമുട്ടുമ്പോള്‍ തന്റെ വേദനകള്‍ ഒരു പ്രശ്‌നമല്ലന്നാണ് നന്ദുവിന്റെ മറുപടി.  

തിരുവനന്തപുരം ആര്‍സിസിയില്‍ വച്ചാണ് നന്ദുവിന്റെ ഒരുകാല്‍മുറിച്ചുമാറ്റേണ്ടി വന്നത്. കാല്‍ മുറിക്കാതെയുള്ള ചികിത്സയുണ്ടായിരുന്നു. അന്ന് അതിനെക്കുറിച്ചറിയില്ലായിരുന്നുവെന്ന് നന്ദു പറയുന്നു. പിന്നീട് ഹൃദയവാല്‍വില്‍ ട്യൂമര്‍ പിടിപ്പെട്ടതോടെ ശ്രീചിത്രയിലായി ചികിത്സ. ട്യൂമറിന്റെ ഒരു ഭാഗം ഡോ. ശിവനേഷിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ മാറ്റാന്‍ സാധിക്കാത്ത രീതിയിലാണ്. കൂടുതല്‍ ചികിത്സക്കായി മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊണ്ടുപോകുവാനാണ് ശ്രീചിത്രയില്‍ നിന്നും ഉപദേശിച്ചത്. എന്നാല്‍ മുംബൈയിലെ ആതേചികിത്സ ഇവിടെ ലഭിക്കുമെന്നറിഞ്ഞാണ് നന്ദുവും കുടുംബവും ഇവിടെയെത്തിയത്. ടാറ്റയിലെ ഡോക്ടര്‍മാരുമായി എംവിആറിലെ ഡോക്ടര്‍മാര്‍ ചര്‍ച്ച ചെയ്താണ് ചികിത്സ തുടരുന്നത്.  

ഇന്ന് പത്താമത്തെ കീമോ കഴിഞ്ഞശേഷം സ്‌കാന്‍ ചെയ്ത് നോക്കിയാലെ ശ്വാസകോശത്തിലെ ട്യൂമറിന്റെ അവസ്ഥ മനസിലാക്കുവാന്‍ സാധിക്കുകയുള്ളു. അച്ഛന്‍ ഹരി കഴിഞ്ഞമാസം തിരുവനന്തപുരം ഭരതന്നൂരിലെ വീട്ടിലേയ്‌ക്ക് പോയതാണ്. അതിനിടയിലാണ് ലോക്ഡൗണ്‍ പ്രഖ്യാപനം വന്നത്. ഇപ്പോള്‍ അനുജത്തി സായി കൃഷ്ണയും അനുജന്‍ അനന്തുവുമാണ് അമ്മയ്‌ക്കൊപ്പം നന്ദുവിനെ സഹായിക്കാനായി ഇവിടെയുള്ളത്. ഇഷ്ടദേവനായ മഹാദേവനിലെ വിശ്വാസവും അനുഗ്രഹവും എന്തിനേയും നേരിടാമെന്ന ആത്മധൈര്യവുമാണ് നന്ദുവിനെ മുന്നോട്ട് നയിക്കുന്നത്.

Tags: Nandu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കടലിനെയറിഞ്ഞ 96 ദിനങ്ങൾ..!വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് ഒരുക്കുന്ന പെപ്പെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി; ഓണം റിലീസായി ചിത്രം തീയറ്ററുകളിലേക്ക്

Kerala

ധീരബലിദാനിക്ക് വീടൊരുങ്ങി സഹപ്രവര്‍ത്തകര്‍; നന്ദുവിന്റെ വീടിന്റെ ഗൃഹപ്രവേശം ഇന്ന്

Kerala

‘തുഷാര നന്ദു പറഞ്ഞതെല്ലാം വ്യാജം; ആരോപണങ്ങള്‍ മാധ്യമശ്രദ്ധ നേടാന്‍; പ്രതികള്‍ എല്ലാം ഒളിവില്‍; പത്രക്കുറിപ്പ് പുറത്തിറക്കി പോലീസ്

Social Trend

ആ കൂടിക്കാഴ്ചയ്‌ക്ക് ഒരു വയസ്; വേമ്പനാട് കായലിന്റെ കാവലാളായ രാജപ്പനെ കണ്ടെത്തിയ ഓര്‍മ്മകള്‍ പങ്കുവെച്ച് നന്ദു

Thiruvananthapuram

കൊറോണ രോഗികള്‍ക്ക് ഗുണനിലവാരമില്ലാത്ത ഭക്ഷണം വിളമ്പി തിരുവനന്തപുരം നഗരസഭ; “നടക്കുന്നത് പിആര്‍ വര്‍ക്ക് മാത്രം”; മേയര്‍ക്കെതിരെ യുവമോര്‍ച്ച

പുതിയ വാര്‍ത്തകള്‍

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന ‘ആലി’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

ആലുവ തേവരുടെ ആറാട്ട്; കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങി, ഈ കാലവർഷത്തിൽ ഇത് രണ്ടാം തവണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies