ന്യൂദല്‍ഹി: സമഗ്ര വളര്‍ച്ച കൈവരിക്കുന്നതിനുള്ള വികസനതന്ത്രങ്ങളില്‍ സാമൂഹിക പശ്ചാത്തല സൗകര്യങ്ങളില്‍ നിക്ഷേപിക്കേണ്ടതിന്റേയും പ്രത്യേകിച്ച് വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളുടെ വികസനത്തിന് മുന്‍ ഗണന നല്‍കേണ്ടതിന്റെയും പ്രാധാന്യമാണ് 2018-19ലെ സാമ്പത്തിക സര്‍വേ ഉയര്‍ത്തിക്കാട്ടുന്നത്. ”2030-ലെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ നമ്മുടെ ഉത്തരവാദിത്വങ്ങള്‍ കൈവരിക്കുന്നതിനായി ഇന്ത്യ വളരെ ഗൗരവത്തോടെ തന്നെ പ്രവര്‍ത്തിക്കുകയാണെന്ന് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.
സാമൂഹിക സേവനത്തിലെ ചെലവുകളുടെ പ്രവണതകള്‍
കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സാമൂഹികസേവന മേഖലകളിലുള്ള ചെലവുകള്‍ 2014-15ലെ 7.68 ലക്ഷം കോടിയില്‍ നിന്നും 2018-19ല്‍ 13.94 ലക്ഷം കോടിയായി ഉയര്‍ന്നു (ബജറ്റ് വിലയിരുത്തല്‍). സാമൂഹിക സേവന മേഖലകളിലെ ചെലവുകള്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനവുമായുള്ള അനുപാതത്തില്‍ 2014-15ലെ 6.2% ല്‍ നിന്നും 2018-19ല്‍ 7.3% മായി ഉയര്‍ന്നു (ബജറ്റ് എസ്റ്റിമേറ്റ്) വിദ്യാഭ്യാസ മേഖലയിലുള്ള ചെലവ് 2014-15നും 2018-19നും ഇടയ്ക്ക് മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.8% ല്‍ നിന്നും 3% മായി വര്‍ദ്ധിച്ചു. (ബജറ്റ് എസ്റ്റിമേറ്റ്) അതുപോലെ ആരോഗ്യമേഖലയിലെ ചെലവ് ഇതേകാലയളവില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 1.2% ല്‍ നിന്നും 1.5% മായി വര്‍ദ്ധിച്ചു.
സ്ത്രീ ശാക്തീകരണം
സ്ത്രീകളെ ശാക്തീകരിക്കുന്നതിനും സാമൂഹികമാറ്റത്തിലെ സജീവ പ്രതിനിധികളായി സ്ത്രീകളെ മാറ്റുന്നതിനുമായി ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ (ബി.ബി.ബി.പി), ഉജ്ജ്വല പദ്ധതി, പോഷണ്‍ അഭിയാന്, പ്രധാനമന്ത്രി മാതൃവന്ദന യോജന തുടങ്ങി നിരവധി പദ്ധതികള്‍ക്ക് ഗവണ്മെന്റ് തുടക്കം കുറിച്ചു. ഈ കാലത്തിനിടയില്‍ കുടുംബങ്ങളിലെ തീരുമാനം എടുക്കുന്നതില്‍ സ്ത്രീകള്‍ക്കുള്ള പങ്കില്‍ സവിശേഷമായ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ദേശീയ കുടുംബ ആരോഗ്യ സര്‍വേ-4 (എന്‍.എഫ്.എച്ച്.എസ്-4) പ്രകാരം അഖിലേന്ത്യാ തലത്തില്‍ കുടുംബങ്ങളിലെ തീരുമാനം എടുക്കുന്നതില്‍ വിവാഹിതരായ സ്ത്രീകളുടെ പങ്ക് 2005-06ലെ 76.5% ല്‍ നിന്നും 2015-16ല്‍ 84% ആയി വര്‍ദ്ധിച്ചു. അഖിലേന്ത്യാ തലത്തില്‍ വനിതകളുടെ സാമ്പത്തികാശ്ലേഷണത്തിലും വലിയ വര്‍ദ്ധനയാണ് കാണിക്കുന്നത്. ലിംഗാധിഷ്ഠിത പദ്ധതികളും പരിപാടികളും രൂപീകരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി മന്ത്രാലയങ്ങളെല്ലാം ജന്‍ഡര്‍ ബജറ്റിംഗ് ഒരു ദൗത്യമായി സ്വീകരിച്ചിട്ടുണ്ട്.
സാമൂഹിക സംരക്ഷണ പരിപാടികള്‍
രാജ്യത്തെ ജനങ്ങള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി ഗവണ്മെന്റ് കഴിഞ്ഞ അഞ്ചുവര്‍ഷമായി ഏറ്റെടുത്ത നിരവധി സാമൂഹിക സുരക്ഷാ പദ്ധതികള്‍ സാമ്പത്തിക സര്‍വേ ഉയര്‍ത്തിക്കാട്ടുന്നു. പ്രധാനമന്ത്രി കിസാന്‍-2019ന്റെ കീഴില്‍ 2019 ഏപ്രില്‍ 23 വരെയുള്ള കണക്ക് പ്രകാരം 3.10 കോടി ചെറുകിട കര്‍ഷകര്‍ക്ക് 2000 രൂപയുടെആദ്യഗഢു ലഭിച്ചുകഴിഞ്ഞു. 2.10 കോടി കര്‍ഷകര്‍ക്ക് രണ്ടാം ഗഢുവും ലഭിച്ചു. 2018 ഡിസംബര്‍ 30 വരെ 6.18 ലക്ഷം ആളുകള്‍ക്ക് ആയുഷ്മാന്‍ ഭാരതിന്റെ കീഴില്‍ പധാനമന്ത്രി ജന്‍ ആരോഗ്യയോജനയുടെ ഗുണം ലഭിക്കുകയും 39.48 ലക്ഷം ഇ-കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. 25 സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിമലയും 5.33 ലക്ഷം ഗ്രാമങ്ങള്‍ സ്വച്ച് ഭാരത് മിഷന്റെ കീഴില്‍ വെളിയിട വിസര്‍ജ്ജനമുക്തമായി പ്രഖ്യാപിച്ചുകഴിഞ്ഞു. 2019 ഒക്ടോബര്‍ 2 ഓടെ രാജ്യം തന്നെ വെളിയിട വിസര്ജ്ജനമുക്തമാകും.
അതുപോലെ 2018 ഒക്ടോബര്‍ 31 വരെ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയില്‍ മൊത്തം പേരുചേര്‍ത്തവര്‍ 14.27 കോടിയാണ്. അതുപോലെ 2018 ഒക്ടോബര്‍ 31 വരെ പ്രധാനമന്ത്രി ജീവന് ജ്യോതി ബിമാ യോജനയില്‍ ചേര്‍ന്നത് 5.57 കോടിയാണ്. പ്രധാനമന്ത്രി റോസ്ഗാര്‍ പ്രോത്സാഹന യോജനയുടെ കീഴില്‍ പ്രതിമാസം 15,000 രൂപ വരെ ശമ്പളം വാങ്ങുന്ന പുതിയ തൊഴിലാളികളുടെ എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ട് ഓഫീസ് തൊഴിലുടമയുടെവിഹിതത്തില് 12% ആദ്യ മൂന്നുവര്‍ഷം ഗവണ്മെന്റ് നല്‍കും. അടല്‍ പെന്ഷന് യോജന, അടല്‍ ബിമിത് വ്യക്തി കല്യാണ്‍ യോജന, പ്രധാനമന്ത്രി വയ വന്ദന്‍ യോജന, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ജനങ്ങള്‍ക്ക് വലിയതോതില്‍ നേരിട്ട് ഗുണഫലങ്ങള്‍ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: