കോഴിക്കോട്: കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രാലയം യാഥാര്‍ത്ഥ്യമാക്കിയ കേന്ദ്ര സര്‍ക്കാരിനെ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം അഭിനന്ദിച്ചു. ദീര്‍ഘകാലത്തെ ആവശ്യമാണ് പുതിയ മന്ത്രാലയ രൂപീകരണത്തോടെ പ്രാവര്‍ത്തികമായിരിക്കുന്നത്. ഓഖി ദുരന്തത്തിന് ശേഷം കേരളത്തിലെത്തിയ പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സ്വതന്ത്ര ഫിഷറീസ് വകുപ്പ് രൂപീകരിക്കണമെന്ന ആവശ്യം മത്സ്യ പ്രവര്‍ത്തക സംഘം ഉന്നയിച്ചിരുന്നു.
കൃഷി വകുപ്പില്‍ നിന്ന് ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര വികസനം എന്നീ വകുപ്പുകള്‍ വേര്‍തിരിച്ച് സ്വതന്ത്ര വകുപ്പുകളാക്കി പ്രത്യേക മന്ത്രാലയവും മന്ത്രിമാരെയും പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ മത്സ്യത്തൊഴിലാളി സമൂഹത്തോട് നീതി പുലര്‍ത്തിയിരിക്കുകയാണ്.
ഗുജറാത്ത് മുതല്‍ പശ്ചിമ ബംഗാള്‍ വരെയുള്ള തീരദേശ സംസ്ഥാനങ്ങളടക്കം രാജ്യത്തെ കോടിക്കണക്കിന് ആളുകളാണ് മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാനങ്ങളില്‍ ഫിഷറീസ് വകുപ്പുണ്ടെങ്കിലും കേന്ദ്ര ഫിഷറീസ് വകുപ്പില്ലാത്തത് കാരണം അവ വേണ്ടത്ര സഫലമായിരുന്നില്ല. മത്സ്യബന്ധനം, അനുബന്ധ തൊഴിലുകള്‍, സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനങ്ങള്‍, മത്സ്യ സംസ്കരണം മുതല്‍ കയറ്റുമതി വരെയുള്ള കാര്യങ്ങള്‍ എന്നിവ ഫിഷറീസ് മന്ത്രാലയത്തില്‍ ഉള്‍പ്പെടുത്തണം.
പുതിയ ക്ഷേ മ പദ്ധതികള്‍ ആവിഷ്കരിക്കാനും ഫിഷറീസ് മന്ത്രാലയം ഗുണകരമാകും. വാഗ്ദാനം നടപ്പിലാക്കിയ പ്രധാനമന്ത്രിയെയും വകുപ്പു മന്ത്രിമാരെയും മത്സ്യപ്രവര്‍ത്തക സംഘം അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: