തിരുവനന്തപുരം : സംസ്ഥാനത്ത് നടപ്പിലാക്കുന്ന ശ്രീനാരായണഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര വിനോദ സഞ്ചാര വകുപ്പിന്റ സ്വദേശി ദര്ശന് പദ്ധതിയുടെ ഭാഗമായി ശിവഗിരി മഠത്തിലാണ് തീര്‍ത്ഥാടന സര്‍ക്യൂട്ട് ആരംഭിച്ചത്.
69.47 കോടി രൂപ ചെലവില്‍ കേന്ദ്ര വിനോദ സഞ്ചാര വകുപ്പാണ് ശ്രീനാരായണ ഗുരു ദേവനുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ കോര്‍ത്തിണക്കി തീര്‍ത്ഥാടക സര്‍ക്യൂട്ട് തയ്യാറാക്കിയിരിക്കുന്നത്. തീര്‍ത്ഥാടന സര്‍ക്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ഐടിഡിസിയെ ഏല്‍പ്പിച്ചത് വിനോദ സഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ഗുണകരമാകുമെന്നാണ് പ്രതീൂക്ഷിക്കുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. കൂടാതെ പദ്ധതിയുടെ മേല്‍നോട്ടം തുഷാര്‍ വെള്ളാപ്പള്ളി വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ പദ്ധതി നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിന്റേതാണ്. ഇതിന്റെ നേട്ടം സ്വന്തമാക്കാന്‍ ചില ഗൂഢശ്രമങ്ങള്‍ നടന്നെന്നും കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടന വേളയില്‍ ആരോപിച്ചു. എന്നാല്‍ ഗൂഢനീക്കം മഠത്തിന്റെ രീതിയല്ലെന്ന് സ്വാമി ശാരദാനന്ദ തിരിച്ചടിച്ചു. ശിവഗിരി മഠത്തിന് രാഷ്ട്രീയ താത്പ്പര്യങ്ങള്‍ ഇല്ല. എന്‍ഡിഎ സര്‍ക്കാരിന്റെ കാല്തത് ശിവഗിരി മഠത്തിന് കൂടുതല്‍ പരിഗണന ലഭിച്ചെന്നും ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: