തൃശൂര്‍: ചാരക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ വിധിയില്‍ പരിപൂര്‍ണ തൃപ്തിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വണുഗോപാല്‍. കേസുമായി ബന്ധപ്പെട്ട വിമര്‍ശന ശരങ്ങള്‍ കരുണാകരന് നേരെ തിരിച്ചതും കരുണാകരന്റെ പതനത്തിന് കാരണക്കാരായതും സജീവ രാഷ്ട്രീയത്തില്‍ ഇപ്പോഴുള്ള അഞ്ചു നേതാക്കളാണെന്ന് പത്മജ പറഞ്ഞു. ജുഡീഷല്‍ അന്വേഷണ കമ്മീഷനു മുന്നില്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ തുറന്ന് പറയുമെന്നും അവര്‍ പറഞ്ഞു.
തന്റെ അമ്മ മരണപ്പെട്ട സമയത്താണ് കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നു വന്നത്. ഭാര്യ നഷ്ടപ്പെട്ട ദുഃഖത്തില്‍ തളര്‍ന്നിരിക്കുന്ന കരുണാകരന് ചുറ്റും കൂടി നിന്നുള്ള ആക്രമണങ്ങള്‍ താങ്ങാനാവാതെ വരികയായിരുന്നു. കരുണാകരന്റെ നിരപരാധിത്വം തെളിയിക്കേണ്ടതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് പാര്‍ട്ടിക്കാണെന്നും അന്വേഷണം കൃത്യമായി നടന്നാല്‍ സമ്മര്‍ദ്ദം ചെലുത്തിയ രാഷ്ട്രീയ നേതാക്കളുടെ പേര് ഉദ്യോഗസ്ഥര്‍ക്ക് തന്നെ വെളിപ്പെടുത്തേണ്ടി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേസുമായി ബന്ധപ്പെട്ട് ഇനിയുള്ള തന്റെ നിലപാടുകള്‍ സഹോദരനും എംഎല്‍എയുമായ കെ.മുരളീധരനോട് കൂടി ആലോചിച്ച ശേഷം പറയാമെന്നും വ്യക്തമാക്കി. മരണശേഷമെങ്കിലും കേസുമായി ബന്ധപ്പെട്ട് ഏറെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്ന കരുണാകരന് നീതി ലഭിക്കണമെന്ന് ആഗ്രഹമുള്ളതിനാലാണ് അന്വേഷണ കമ്മീഷന് മുന്നില്‍ എല്ലാം തുറന്നു പറയാന്‍ തീരുമാനിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: