കൊച്ചി: കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദിച്ചു കൊന്ന കേസില്‍ അഞ്ചല്‍ സ്വദേശി പി.എം. വിമലിനെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യം തേടി വിമല്‍ നല്കിയ ഹര്‍ജിയിലാണ് വിലക്ക്.
ബംഗാള്‍ സ്വദേശിയായ മണിക് റായിയെ ജൂണ്‍ 24 നാണ് നാട്ടുകാരായ സംഘം ആക്രമിച്ചത്. ഇയാള്‍ കോഴിയെ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. എന്നാല്‍ ഇയാള്‍ പണം നല്കി വാങ്ങിയ കോഴിയായിരുന്നു കൈവശമുണ്ടായിരുന്നത്. മര്‍ദനത്തെ തുടര്‍ന്ന് മണിക് റായി ആശുപത്രിയില്‍ ചികിത്സ തേടുകയും ചിലര്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു.
ജൂലൈ 15 നാണ് ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരിച്ചത്. തുടര്‍ന്ന് പോലീസില്‍ മണിക് റായിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ തന്നെയും പ്രതിയാക്കിയെന്നും കോണ്‍ഗ്രസ് അനുഭാവിയായ തന്നെ കുടുക്കാനുള്ള രാഷ്ട്രീയപ്രേരിതമായ നീക്കമാണ് ഇതിനു പിന്നിലെന്നും ചൂണ്ടിക്കാട്ടിയാണ് വിമല്‍ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: