Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കവിയുടെ കണ്ണീര്‍ വീഴ്‌ത്തരുത്

Janmabhumi Online by Janmabhumi Online
Mar 21, 2018, 02:35 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

”ഭാഷ അറിയാത്ത തലമുറ എന്നെ മറന്നു പൊയ്‌ക്കൊള്ളട്ടെ” എന്ന് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരവും മലയാണ്മയുടെ പൂക്കാലവുമായ ഒരു കവി വിലപിക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ സഹൃദയലോകം ഞെട്ടുകയാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന കവി കണ്ടറിഞ്ഞതും കൊടുത്തറിഞ്ഞതും അടുത്തറിഞ്ഞതുമായ സാംസ്‌കാരികധാരയുടെ ഒഴുക്ക് തടസ്സപ്പെടുത്താന്‍ പാകത്തില്‍ ഒരു തലമുറ വളര്‍ന്നുവരികയാണ്. അതില്‍ മനംനൊന്ത് അദ്ദേഹം അപേക്ഷാപൂര്‍വം മലയാളികളുടെ മുമ്പില്‍ തൊഴുകൈയോടെ പ്രാര്‍ത്ഥിക്കുകയാണ്. ”എന്റെ കവിതകള്‍ സ്‌കൂളിലും കോളജിലും സര്‍വകലാശാലകളിലും പഠിപ്പിക്കരുത്.” ഇത് മലയാളത്തെ ശ്രേഷ്ഠഭാഷയാക്കാന്‍ നിസ്തന്ദ്രം പ്രവര്‍ത്തിച്ചിരുന്ന, പ്രവര്‍ത്തിക്കുന്നവരുടെ നെഞ്ചില്‍ കനല്‍കോരിയിടുന്ന പ്രതീതിയാണുളവാക്കുന്നത്.

ഭാഷയുടെ ആത്മാവും വികാരവും എന്തെന്നറിയുന്ന, കടന്നുകാണുന്നവന്റെ ഈ രോദനത്തിന് ഇടവെച്ചതാരാണ്? ആംഗലേയ ഭാഷയെ സ്വര്‍ഗതുല്യം കരുതുകയും അതിലെ ഒരക്ഷരത്തെറ്റുപോലും ലോകം ഇടിഞ്ഞുപൊളിഞ്ഞു വീഴുന്ന പ്രതീതിയുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്ന ആധുനിക ധ്വരമാര്‍ മലയാണ്‍മയുടെ അഭിമാനത്തെ നിരന്തരം വസ്ത്രാക്ഷേപം നടത്തുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ്. അല്ലെങ്കില്‍ നിസ്സാരമായി കാണുകയാണ്. മലയാളഭാഷയും സാഹിത്യവും പഠിച്ച് ഗവേഷണം നടത്തുന്നവര്‍ പോലും അക്ഷരത്തെറ്റില്ലാതെ ഒരു വാക്യം എഴുതുന്നില്ലെന്ന് വരുന്നത് എന്തൊരു ദുരന്തമാണ്.

പഠന വൈകല്യത്തിന് തന്റെ കവിത പാത്രീഭവിക്കരുതെന്ന തികച്ചും ന്യായമായ ഒരാവശ്യമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് മുമ്പോട്ടുവെയ്‌ക്കുന്നത്. ഈയടുത്ത് ഒരു കോളജിലെ പരിപാടിയില്‍ പങ്കെടുക്കവെ ബിരുദാനന്തരവിദ്യാര്‍ത്ഥി ഒരു പ്രത്യേക കവിത ചൊല്ലണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കുറിപ്പ് കണ്ടപ്പോഴാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന് വിഷമം തോന്നിയത്. ജാതി, മത, രാഷ്‌ട്രീയ താല്‍പ്പര്യങ്ങളിലൂടെ അധ്യാപകരാവുന്നവര്‍ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ഗുരുതരമായ പിഴവാണ് വരുത്തുന്നതെന്ന് അദ്ദേഹം വേദനയോടെ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ ഒരവാര്‍ഡിനും വശംവദനാവാത്ത ഈ കവി തന്റെ നിസ്സഹായത വെളിപ്പെടുത്തുമ്പോള്‍ ആരാണ് യഥാര്‍ത്ഥ കവിയെന്ന് സമൂഹത്തിന് മനസ്സിലാവുകയാണ്. 

അക്ഷരം നന്നായി പഠിച്ചതിനുശേഷം മാത്രം തന്റെ കവിത പഠിപ്പിച്ചാല്‍ മതിയെന്നാണ് ബാലചന്ദ്രന്‍ പറയുന്നത്. 80 കളില്‍ എറണാകുളം മഹാരാജാസ് കോളജിലെ ഇടനാഴികളില്‍ മുഴങ്ങിയ ക്ഷുഭിത യൗവനത്തിന്റെ കനലാട്ടം ഇപ്പോഴും ആ വ്യക്തിത്വത്തില്‍ വജ്രശോഭയോടെ നിലനില്‍ക്കുന്നു എന്നു കാണാം. ”പകുതി ഹൃത്തിനാല്‍ വെറുക്കുമ്പോള്‍ നിങ്ങള്‍ പകുതി ഹൃത്തിനാല്‍ പൊറുത്തുകൊള്ളുക” എന്ന് ബാലചന്ദ്രന്‍ വളരെ മുമ്പേ തന്നെ പറഞ്ഞിട്ടുണ്ട്. ഇന്നത്തെ അസ്വസ്ഥ വിദ്യാഭ്യാസത്തിന്റെ ഉമ്മറത്തേക്ക് നോക്കി ”എന്റെ കവിത പഠിപ്പിക്കേണ്ട” എന്നു പറയുമ്പോഴും അതേ വികാരം തന്നെയാണ് അദ്ദേഹം മുന്നോട്ടുവെയ്‌ക്കുന്നത്. 

കവി കരയുമ്പോള്‍ കാലത്തിന് മുറിവേല്‍ക്കും; ആ മുറിവില്‍ നിന്നുള്ള ചോര നിലയ്‌ക്കാതെ ഒഴുകിക്കൊണ്ടിരിക്കും. അത്തരമൊരു ഗതികേട് വരുത്താതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തരമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ വിദഗ്ധരുള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ ഗൗരവത്തോടെ ഇടപെടണമെന്നാണ് ഞങ്ങളുടെ ആത്മാര്‍ത്ഥമായ അഭ്യര്‍ത്ഥന. ബാലചന്ദ്രന്റെ കവിത തലമുറകളോളം വായിക്കപ്പെടണം. ഇല്ലെങ്കില്‍ ഒരനുഭവസാമ്രാജ്യമാണ് നഷ്ടപ്പെടുക. ‘മാ നിഷാദ’ എന്നു പറയാന്‍ ഒരു കവിക്കേ കഴിയൂ എന്ന് നാം മനസ്സിലാക്കണം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘എന്റെ തോളിൽ എന്റെ ത്രിവർണ്ണ പതാക, ജയ് ഹിന്ദ്, ജയ് ഭാരത്’ ; ശുഭാൻഷു ശുക്ലയുടെ ആദ്യ സന്ദേശം

World

ഇറാൻ അയച്ച കരാർ കൊലയാളികൾ അമേരിക്കയിൽ കറങ്ങുന്നു ! എട്ട് സംസ്ഥാനങ്ങളിൽ നിന്ന് പിടിക്കപ്പെട്ട ഈ 11 ഇറാനിയൻ പൗരന്മാർ ആരാണ് ?

Kerala

അമേരിക്കൻ ധിക്കാരത്തെ തടയണം : നേരും നെറിയും ഇല്ലാത്തതാണ് അമേരിക്കൻ സാമ്രാജ്യത്വം ; പിണറായി

World

ഇസ്രായേലിനായി ചാരപ്പണി നടത്തിയെന്ന് ആരോപണം ; മൂന്ന് മൊസാദ് ഏജൻ്റുമാരെ തൂക്കിലേറ്റിയെന്ന് ഇറാൻ , 700 പേർ അറസ്റ്റിൽ

സേവാഭാരതി  തണലൊരുക്കിയ വീട്ടില്‍  ആദ്യദിനം ചെടികള്‍ നട്ടുപിടിപ്പിക്കുന്ന സുഗതനും കുടുംബവും
Kerala

വാടക വീടിന് വിട; ഇനി ജീവിതം സേവാഭാരതിയുടെ സ്‌നേഹ നികുഞ്ജത്തില്‍, കണ്ണുകളില്‍ ആശ്വാസവും പുതിയ പ്രതീക്ഷയുമായി മുന്നോട്ട്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ പ്രണയത്തിൽ മുഴുകിയിരിക്കുന്നു.’; വിജയ്‌ക്കൊപ്പമുളള ഗോസിപ്പുകൾക്ക് മറുപടിയുമായി തൃഷ

സീതാലക്ഷ്മിയമ്മയും മായാദേവിയും

അടിയന്തരാവസ്ഥ; അമ്മമാരുടേത് ത്യാഗോജ്ജ്വല പോരാട്ടം, മായാദേവിയും സീതാലക്ഷ്മിയമ്മയും ഭാരത ചരിത്രത്തിലെ ധീരമായ ഏട്

ഭയമോ മടിയോ ഇല്ല ! ഇത് ഛോട്ടി റാണി ലക്ഷ്മി ഭായി ; ബീഹാറിലെ തെരുവുകളിൽ കുതിരപ്പുറത്ത് സഞ്ചരിക്കുന്ന ആറ് വയസ്സുകാരിയുടെ വീഡിയോ വൈറൽ

സ്വന്തം നാട്ടിൽ ഹിന്ദുക്കൾ അനാഥരാകരുത് ; ഇസ്ലാമിന് സ്വത്തുക്കൾ വഖഫ് ബോർഡ് ഉണ്ടാക്കാമെങ്കിൽ ഹിന്ദുക്കൾക്ക് ധർമ്മ രക്ഷാ ബോർഡ് രൂപീകരിച്ചുകൂടെ

പോരാട്ട വിജയത്തിന്റെ ഗാഥ

അഭിനന്ദൻ വർത്തമാനും പാക്കിസ്ഥാനി മേജർ മോയിസ് അബ്ബാസും (ബോക്സിൽ)

വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് മേജറെ വധിച്ച് താലിബാൻ തീവ്രവാദികൾ ; തെക്കൻ വസീറിസ്ഥാൻ പാക് സൈന്യത്തിന്റെ ശ്മാശാന ഭൂമിയാകുന്നു

ചൈനയിൽ നിന്നും മൂവായിരം വാഹനങ്ങളുമായി പോയ ചരക്ക് കപ്പൽ പസഫിക് സമുദ്രത്തിൽ മുങ്ങി ; കപ്പൽ യാത്ര തിരിച്ചത് മെക്സിക്കോയിലേക്ക് 

മോദി ഒരു മതത്തേയും തള്ളിക്കളഞ്ഞിട്ടില്ല; പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മനസിലാക്കിക്കൊണ്ട് : സ്വാമി സച്ചിദാനന്ദ

ഭരണഘടന കുഴിച്ചുമൂടിയവര്‍ മേനി നടിക്കുമ്പോള്‍

ഉയിര്‍ത്തെഴുന്നേല്‍പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies